ന്യൂഡൽഹി: തൊഴിലാളികളുടെ റിട്ടയർമെന്റ് ആനുകൂല്യങ്ങൾ കുറയ്ക്കാൻ നീക്കം. സ്വകാര്യ മേഖലയിലെ തൊഴിലാളികളുടെ പ്രൊവിഡന്റ് ഫണ്ടിലേക്കുള്ള നിക്ഷേപത്തോത് കുറയ്ക്കാനാണു നീക്കം. ഇന്നു പൂനയിൽ ചേരുന്ന എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർഗനൈസേഷൻ (ഇപിഎഫ്ഒ) ട്രസ്റ്റിമാരുടെ യോഗം ഇതിനുള്ള നിർദേശങ്ങൾ ചർച്ച ചെയ്യും.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലേക്കു ജീവനക്കാരും തൊഴിലുടമകളും ഇപ്പോൾ ശന്പളത്തിന്റെ (അടിസ്ഥാന ശന്പളവും ഡിഎയും ചേർന്ന തുക) 12 ശതമാനമാണ് അടയ്ക്കുന്നത്. ഇത് 10 ശതമാനമായി കുറയ്ക്കാൻ തൊഴിൽ മന്ത്രാലയം നൽകിയ ശിപാർശയാണ് ഇന്നു ചർച്ചചെയ്യുക.
ഇപ്പോൾ തൊഴിലുടമയുടെ 12 ശതമാനം വിഹിതത്തിൽ 3.67 ശതമാനം പിഎഫിലേക്കും 8.33 ശതമാനം പെൻഷൻ പദ്ധതിയിലേക്കുമാണ്. ജീവനക്കാരുടെ വിഹിതം മുഴുവനും പിഎഫിലേക്കാണ്.
പിഎഫ് വിഹിതം കുറഞ്ഞാൽ ജീവനക്കാർക്കു റിട്ടയർ ചെയ്യുന്പോഴും പെൻഷൻകാലത്തുമുള്ള വരുമാനം കുറയും. ഇതു ജീവനക്കാർക്കു നഷ്ടമാണ്. ഇപ്പോൾ അടിസ്ഥാന ശന്പളത്തിന്റെ 24 ശതമാനം മാസംതോറും സന്പാദ്യമായി മാറുന്നുണ്ട്. ഇത് 20 ശതമാനമായി കുറയും. ഇപ്പോഴത്തെ സന്പാദ്യത്തോതിൽനിന്നു 16.67 ശതമാനത്തിന്റെ കുറവ് വരുമെന്നർഥം.
തൊഴിലാളി പ്രതിനിധികൾ നിർദേശത്തെ എതിർക്കും. ആർഎസ്എസ് അനുകൂല ബിഎംഎസിന്റെ നേതാവും ഇപിഎഫ്ഒ ട്രസ്റ്റിയുമായ പി.ജെ. ബാനാസുരെ താൻ നിർദേശത്തെ എതിർക്കുമെന്നാണു പറഞ്ഞത്. എഐടിയുസി, സിഐടിയു, ഐഎൻടിയുസി പ്രതിനിധികളും എതിർക്കും. ഓഹരിവിപണിയിലേക്ക് നിക്ഷേപിക്കാവുന്ന തുകയുടെ പരിധി കൂട്ടുന്ന കാര്യവും ഇന്നു യോഗം ചർച്ചചെയ്യും.
എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ടിലേക്കു ജീവനക്കാരും തൊഴിലുടമകളും ഇപ്പോൾ ശന്പളത്തിന്റെ (അടിസ്ഥാന ശന്പളവും ഡിഎയും ചേർന്ന തുക) 12 ശതമാനമാണ് അടയ്ക്കുന്നത്. ഇത് 10 ശതമാനമായി കുറയ്ക്കാൻ തൊഴിൽ മന്ത്രാലയം നൽകിയ ശിപാർശയാണ് ഇന്നു ചർച്ചചെയ്യുക.
ഇപ്പോൾ തൊഴിലുടമയുടെ 12 ശതമാനം വിഹിതത്തിൽ 3.67 ശതമാനം പിഎഫിലേക്കും 8.33 ശതമാനം പെൻഷൻ പദ്ധതിയിലേക്കുമാണ്. ജീവനക്കാരുടെ വിഹിതം മുഴുവനും പിഎഫിലേക്കാണ്.
പിഎഫ് വിഹിതം കുറഞ്ഞാൽ ജീവനക്കാർക്കു റിട്ടയർ ചെയ്യുന്പോഴും പെൻഷൻകാലത്തുമുള്ള വരുമാനം കുറയും. ഇതു ജീവനക്കാർക്കു നഷ്ടമാണ്. ഇപ്പോൾ അടിസ്ഥാന ശന്പളത്തിന്റെ 24 ശതമാനം മാസംതോറും സന്പാദ്യമായി മാറുന്നുണ്ട്. ഇത് 20 ശതമാനമായി കുറയും. ഇപ്പോഴത്തെ സന്പാദ്യത്തോതിൽനിന്നു 16.67 ശതമാനത്തിന്റെ കുറവ് വരുമെന്നർഥം.
തൊഴിലാളി പ്രതിനിധികൾ നിർദേശത്തെ എതിർക്കും. ആർഎസ്എസ് അനുകൂല ബിഎംഎസിന്റെ നേതാവും ഇപിഎഫ്ഒ ട്രസ്റ്റിയുമായ പി.ജെ. ബാനാസുരെ താൻ നിർദേശത്തെ എതിർക്കുമെന്നാണു പറഞ്ഞത്. എഐടിയുസി, സിഐടിയു, ഐഎൻടിയുസി പ്രതിനിധികളും എതിർക്കും. ഓഹരിവിപണിയിലേക്ക് നിക്ഷേപിക്കാവുന്ന തുകയുടെ പരിധി കൂട്ടുന്ന കാര്യവും ഇന്നു യോഗം ചർച്ചചെയ്യും.