ന്യൂഡൽഹി: ജാതി സംഘർഷം നടന്ന ഉത്തർപ്രദേശിലെ സഹാരൻപുർ സന്ദർശിക്കാൻ കോണ്ഗ്രസ് ഉപാധ്യക്ഷൻ രാഹുൽഗാന്ധിക്ക് സംസ്ഥാന പോലീസ് അനുമതി നിഷേധിച്ചു. സഹാരൻപുരിൽ സവർണജാതിക്കാർ അഗ്നിക്കിരയാക്കിയ ദളിതരുടെ വീടുകൾ ഇന്നു രാവിലെ സന്ദർശിക്കാനായിരുന്നു രാഹുലിന്റെ പരിപാടി. അനുമതി ലഭിക്കാതിരുന്നതോടെ സന്ദർശനം രാഹുൽ റദ്ദാക്കി.
എന്നാൽ, സുരക്ഷാസാഹചര്യം പരിഗണിച്ചാണ് അദ്ദേഹത്തിന്റെ സന്ദർശനാനുമതി തടഞ്ഞതെന്ന് സഹാരൻപുർ എസ്.പി ബബ്ലു കുമാർ പറഞ്ഞു. സംഘർഷം നിയന്ത്രിക്കാൻ കഴിയാത്തതിനെത്തുടർന്ന് സഹാറൻപുർ എസ്പിയായിരുന്ന സുഭാഷ്ചന്ദ്ര ദുബെയെ മാറ്റി രണ്ടുദിവസം മുന്പാണ് ബബ്ലു കുമാറിനെ ജില്ലാ പോലീസ് മേധാവിയായി നിയമിച്ചത്.
ചൊവ്വാഴ്ച സഹാരൻപുരിലെ സംഘർഷമേഖലകൾ ബിഎസ്പി നേതാവും മുൻ മുഖ്യമന്ത്രിയുമായ മായാവതി സന്ദർശിച്ചിരുന്നു. മായാവതിയുടെ പരിപാടി കഴിഞ്ഞുമടങ്ങുന്നതിനിടെ ദളിതുകൾ സഞ്ചരിച്ചിരുന്ന ലോറി ആക്രമിക്കപ്പെട്ടത് സംഘർഷം പൊട്ടിപ്പുറപ്പെടാൻ കാരണമായിരുന്നു. സംഘർഷം നിയന്ത്രിക്കാനായി കേന്ദ്രസർക്കാർ സഹാറൻപുരിൽ 400 അർധസൈനികരെ വിന്യസിച്ചിട്ടുണ്ട്.
എന്നാൽ, സുരക്ഷാസാഹചര്യം പരിഗണിച്ചാണ് അദ്ദേഹത്തിന്റെ സന്ദർശനാനുമതി തടഞ്ഞതെന്ന് സഹാരൻപുർ എസ്.പി ബബ്ലു കുമാർ പറഞ്ഞു. സംഘർഷം നിയന്ത്രിക്കാൻ കഴിയാത്തതിനെത്തുടർന്ന് സഹാറൻപുർ എസ്പിയായിരുന്ന സുഭാഷ്ചന്ദ്ര ദുബെയെ മാറ്റി രണ്ടുദിവസം മുന്പാണ് ബബ്ലു കുമാറിനെ ജില്ലാ പോലീസ് മേധാവിയായി നിയമിച്ചത്.
ചൊവ്വാഴ്ച സഹാരൻപുരിലെ സംഘർഷമേഖലകൾ ബിഎസ്പി നേതാവും മുൻ മുഖ്യമന്ത്രിയുമായ മായാവതി സന്ദർശിച്ചിരുന്നു. മായാവതിയുടെ പരിപാടി കഴിഞ്ഞുമടങ്ങുന്നതിനിടെ ദളിതുകൾ സഞ്ചരിച്ചിരുന്ന ലോറി ആക്രമിക്കപ്പെട്ടത് സംഘർഷം പൊട്ടിപ്പുറപ്പെടാൻ കാരണമായിരുന്നു. സംഘർഷം നിയന്ത്രിക്കാനായി കേന്ദ്രസർക്കാർ സഹാറൻപുരിൽ 400 അർധസൈനികരെ വിന്യസിച്ചിട്ടുണ്ട്.