ന്യൂഡൽഹി: വോട്ടിംഗ് യന്ത്രങ്ങളിൽ അട്ടിമറി സാധ്യമാണെന്നു തെളിയിക്കാനുള്ള തെരഞ്ഞെടുപ്പു കമ്മീഷന്റെ വെല്ലുവിളി ഏറ്റെടുക്കാൻ എൻസിപി ഒഴികെ രാഷ്ട്രീയ പാർട്ടികൾ ആരും മുന്നോട്ടു വന്നില്ല. ഇതും സംബന്ധിച്ച ചട്ടങ്ങളിൽ മാറ്റം വരുത്തകയാണു വേണ്ടതെന്നു വ്യക്തമാക്കിയ കോണ്‍ഗ്രസും ആം ആദ്മി പാർട്ടിയും വെല്ലുവിളി ഏറ്റെടുത്തില്ല. സിപിഎം, ബിജെഡി, ആർഎൽഡി തുടങ്ങിയ പാർട്ടികൾ വോട്ടിംഗ് മെഷീന്റെ വിശ്വാസ്യത തെളിയിക്കുന്ന പരീക്ഷണം നിരീക്ഷിക്കും.
ഇതു സംബന്ധിച്ച സമയപരിധി ഇന്നലെ വൈകുന്നേരം അഞ്ചിന് അവസാനിച്ചുവെങ്കിലും വെല്ലുവിളി ഏറ്റെടുത്ത് എൻസിപി ഒഴികെ രാഷ്ട്രീയ കക്ഷികൾ ആരും തന്നെ എത്തിയില്ലെന്നാണ് വിവരം. അതിനിടെ വോട്ടിംഗ് യന്ത്രത്തിലെ മദർ ബോർഡിൽ പരീക്ഷണം നടത്തുന്നതിനായി ആം ആദ്മി പാർട്ടി നൽകിയ അപേക്ഷ കമ്മീഷൻ നിഷേധിച്ചു.
വെല്ലുവിളി ഏറ്റെടുക്കുന്നതിനായി പ്രതിനിധികളെ അയയ്ക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടു തൃണമൂൽ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു കമ്മീഷനു കത്തയച്ചിരുന്നു. എന്നാൽ, ഇതും കമ്മീഷൻ നിഷേധിച്ചു.
നിർദേശിച്ച സമയ പരിധിക്കുള്ളിൽത്തന്നെ പാർട്ടിയുടെ പ്രതിനിധികളെ തെരഞ്ഞെടുക്കണമെന്നും വ്യക്തമാക്കി. വോട്ടിംഗ് മെഷീനിൽ കൃത്രിമം നടക്കുമെന്ന ആരോപണം തെളിയിക്കുന്നതിനായി ജൂണ്‍ മൂന്നു മുതൽ അഞ്ചു ദിവസമാണ് തെരഞ്ഞെടുപ്പു കമ്മീഷൻ അവസരം നൽകുന്നത്.
ഇതു സംബന്ധിച്ച സമയപരിധി ഇന്നലെ വൈകുന്നേരം അഞ്ചിന് അവസാനിച്ചുവെങ്കിലും വെല്ലുവിളി ഏറ്റെടുത്ത് എൻസിപി ഒഴികെ രാഷ്ട്രീയ കക്ഷികൾ ആരും തന്നെ എത്തിയില്ലെന്നാണ് വിവരം. അതിനിടെ വോട്ടിംഗ് യന്ത്രത്തിലെ മദർ ബോർഡിൽ പരീക്ഷണം നടത്തുന്നതിനായി ആം ആദ്മി പാർട്ടി നൽകിയ അപേക്ഷ കമ്മീഷൻ നിഷേധിച്ചു.
വെല്ലുവിളി ഏറ്റെടുക്കുന്നതിനായി പ്രതിനിധികളെ അയയ്ക്കാൻ കൂടുതൽ സമയം ആവശ്യപ്പെട്ടു തൃണമൂൽ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പു കമ്മീഷനു കത്തയച്ചിരുന്നു. എന്നാൽ, ഇതും കമ്മീഷൻ നിഷേധിച്ചു.
നിർദേശിച്ച സമയ പരിധിക്കുള്ളിൽത്തന്നെ പാർട്ടിയുടെ പ്രതിനിധികളെ തെരഞ്ഞെടുക്കണമെന്നും വ്യക്തമാക്കി. വോട്ടിംഗ് മെഷീനിൽ കൃത്രിമം നടക്കുമെന്ന ആരോപണം തെളിയിക്കുന്നതിനായി ജൂണ്‍ മൂന്നു മുതൽ അഞ്ചു ദിവസമാണ് തെരഞ്ഞെടുപ്പു കമ്മീഷൻ അവസരം നൽകുന്നത്.