മുംബൈ: മഹാരാഷ്ട്രയിലെ മൂന്നു കോർപറേഷനുകളിലേക്കു നടന്ന തെരഞ്ഞെടുപ്പിൽ കോണ്‍ഗ്രസിനു നേട്ടം. ഭീവണ്ടിയിൽ ഒറ്റയ്ക്കു ഭൂരിപക്ഷം നേടിയ കോണ്‍ഗ്രസ് മാലേഗാവിൽ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. പനവേൽ കോർപറേഷനിൽ ബിജെപി മികച്ച ഭൂരിപക്ഷം നേടി.
ഭീവണ്ടിയിലെ 90 സീറ്റുകളിൽ കോണ്‍ഗ്രസ് 47 സീറ്റുകളിൽ വിജയിച്ചു. ബിജെപി 19 സീറ്റും ശിവസേന 12ഉം മറ്റുള്ളവർ പത്തും സീറ്റ് നേടി. എൻസിപിക്ക് ഒറ്റ സീറ്റും ലഭിച്ചില്ല. പനവേലിലെ 78 സീറ്റിൽ ബിജെപി 51 എണ്ണം നേടി. പിഡബ്ല്യുപിഐ 23 സീറ്റ് നേടി രണ്ടാം സ്ഥാനത്തായി. എൻസിപിയും കോണ്‍ഗ്രസും രണ്ടു സീറ്റ് വീതം നേടി. ശിവസേന വട്ടപ്പൂജ്യമായി.
മാലേഗാവിൽ കോണ്‍ഗ്രസ് 28 സീറ്റോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എൻസിപി ഇരുപതു സീറ്റ് നേടി. ശിവസേന 13ഉം ബിജെപി ഒന്‍പതും സീറ്റ് നേടി. എംഐഎം ഏഴു സീറ്റ് നേടി സാന്നിധ്യമറിയിച്ചു. ആകെ 84 സീറ്റാണ് ഇവിടെയുള്ളത്.
2012ൽ കോൺഗ്രസിന് ഭീവണ്ടിയിൽ 26 സീറ്റും മാലേഗാവിൽ 25 സീറ്റുമാണ് ഉണ്ടായിരുന്നത്.
ഭീവണ്ടിയിലെ 90 സീറ്റുകളിൽ കോണ്‍ഗ്രസ് 47 സീറ്റുകളിൽ വിജയിച്ചു. ബിജെപി 19 സീറ്റും ശിവസേന 12ഉം മറ്റുള്ളവർ പത്തും സീറ്റ് നേടി. എൻസിപിക്ക് ഒറ്റ സീറ്റും ലഭിച്ചില്ല. പനവേലിലെ 78 സീറ്റിൽ ബിജെപി 51 എണ്ണം നേടി. പിഡബ്ല്യുപിഐ 23 സീറ്റ് നേടി രണ്ടാം സ്ഥാനത്തായി. എൻസിപിയും കോണ്‍ഗ്രസും രണ്ടു സീറ്റ് വീതം നേടി. ശിവസേന വട്ടപ്പൂജ്യമായി.
മാലേഗാവിൽ കോണ്‍ഗ്രസ് 28 സീറ്റോടെ ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. എൻസിപി ഇരുപതു സീറ്റ് നേടി. ശിവസേന 13ഉം ബിജെപി ഒന്‍പതും സീറ്റ് നേടി. എംഐഎം ഏഴു സീറ്റ് നേടി സാന്നിധ്യമറിയിച്ചു. ആകെ 84 സീറ്റാണ് ഇവിടെയുള്ളത്.
2012ൽ കോൺഗ്രസിന് ഭീവണ്ടിയിൽ 26 സീറ്റും മാലേഗാവിൽ 25 സീറ്റുമാണ് ഉണ്ടായിരുന്നത്.