ജയ്പുർ: അമേരിക്കയിൽനിന്ന് വാങ്ങിയ രണ്ട് എം777 പീരങ്കികൾ പരീക്ഷണത്തിനായി രാജസ്ഥാനിലെ പൊഖ്റാനിൽ എത്തിച്ചു.
മൂന്നു മാസത്തോളം ഇവിടുത്തെ ഫയറിംഗ് ഗ്രൗണ്ടിൽ വച്ച് വിവിധ തരത്തിലുള്ള സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്തും. അമേരിക്കയുമായി 5000 കോടി രൂപയുടെ കരാർ പ്രകാരം 145 പീരങ്കികളാണ് പ്രതിരോധമന്ത്രാലയം വാങ്ങുന്നത്.
ബോഫോഴ്സ് ഇടപാടിനുശേഷം രാജ്യം നടത്തുന്ന ആദ്യ പീരങ്കി ഇടപാടാണ്. എം777 പീരങ്കികൾ2019 ഓടെ കരസേനയുടെ ആയുധശേഖരത്തിൽ ഉൾപ്പെടുത്തും.
2021 ഓടെ മുഴുവൻ പീരങ്കികളും ലഭിക്കും.
മൂന്നു മാസത്തോളം ഇവിടുത്തെ ഫയറിംഗ് ഗ്രൗണ്ടിൽ വച്ച് വിവിധ തരത്തിലുള്ള സ്ഫോടക വസ്തുക്കൾ ഉപയോഗിച്ച് പരീക്ഷണങ്ങൾ നടത്തും. അമേരിക്കയുമായി 5000 കോടി രൂപയുടെ കരാർ പ്രകാരം 145 പീരങ്കികളാണ് പ്രതിരോധമന്ത്രാലയം വാങ്ങുന്നത്.
ബോഫോഴ്സ് ഇടപാടിനുശേഷം രാജ്യം നടത്തുന്ന ആദ്യ പീരങ്കി ഇടപാടാണ്. എം777 പീരങ്കികൾ2019 ഓടെ കരസേനയുടെ ആയുധശേഖരത്തിൽ ഉൾപ്പെടുത്തും.
2021 ഓടെ മുഴുവൻ പീരങ്കികളും ലഭിക്കും.