തേസ്പുർ: ആസാമിലെ ഇന്തോ-ചൈന അതിർത്തിയിൽ ചൊവ്വാഴ്ച കാണാതായ സുഖോയ് വ്യോമസേനാ വിമാനത്തിനായുള്ള തെരച്ചിൽ തുടർച്ചയായ മൂന്നാം ദിവസവും വിഫലം. കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് കാലാവസ്ഥ മെച്ചപ്പെട്ടിട്ടുണ്ടെങ്കിലും കനത്ത മൂടൽമഞ്ഞ് തെരച്ചിൽ സംഘത്തിനു തടസം സൃഷ്ടിക്കുന്നുണ്ട്. കരയിലൂടെ നാലു സംഘങ്ങളും കരസേനയുടെ ഒന്പതു സംഘങ്ങളുമാണ് കാണാതായ വിമാനത്തിനായി തെരച്ചിൽ നടത്തുന്നത്.തേസ്പുർ എയർബേസിൽനിന്നു ചൊവ്വാഴ്ച രാവിലെ പറന്നുയർന്ന വിമാനം റഡാറിൽനിന്ന് അപ്രത്യക്ഷമായി ഇന്ത്യ-ചൈന അതിർത്തിയിൽ കാണാതാവുകയായിരുന്നു.
വിമാനത്തിൽ രണ്ടു പൈലറ്റുമാർ മാത്രമാണുള്ളത്. ഇതിൽ ഒരാൾ മലയാളിയാണ്.
വിമാനത്തിൽ രണ്ടു പൈലറ്റുമാർ മാത്രമാണുള്ളത്. ഇതിൽ ഒരാൾ മലയാളിയാണ്.