ശ്രീനഗർ: ജമ്മുകാഷ്മീരിൽ സ്കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി വിദ്യാർഥികൾ മരിച്ചെന്ന വാർത്ത വ്യാജമായിരുന്നെന്ന് അധികൃതർ. അപകടം നടന്നതായി പറയുന്ന സ്ഥലത്ത് പരിശോധന നടത്തിയെങ്കിലും യാതൊന്നും കണ്ടെത്താനായില്ല. സാമൂഹികമാധ്യമത്തിലാണ് ഇത്തരമൊരു വാർത്ത പ്രചരിച്ചത്. ഇത് വാർത്താ മാധ്യമങ്ങൾ ഏറ്റെടുക്കുകയായിരുന്നു.
ഗരീബ് നവാസ് അക്കാഡമിയിലെ ബസാണ് അപകടത്തിൽപെട്ടതെന്നായിരുന്നു വാർത്ത. എന്നാൽ വിനോദയാത്രപോയ ഈ സ്കൂളിലെ കുട്ടികളടക്കമുള്ള സംഘം സുരക്ഷിതമായി തിരിച്ചുവന്നതായി സ്കൂൾ അധികൃതർ അറിയിച്ചു. നാല്പതോളം സ്കൂൾ കുട്ടികളുമായി സഞ്ചരിച്ച സ്കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി കുട്ടികൾ മരിച്ചെന്നായിരുന്നു വാർത്ത.
ഗരീബ് നവാസ് അക്കാഡമിയിലെ ബസാണ് അപകടത്തിൽപെട്ടതെന്നായിരുന്നു വാർത്ത. എന്നാൽ വിനോദയാത്രപോയ ഈ സ്കൂളിലെ കുട്ടികളടക്കമുള്ള സംഘം സുരക്ഷിതമായി തിരിച്ചുവന്നതായി സ്കൂൾ അധികൃതർ അറിയിച്ചു. നാല്പതോളം സ്കൂൾ കുട്ടികളുമായി സഞ്ചരിച്ച സ്കൂൾ ബസ് കൊക്കയിലേക്ക് മറിഞ്ഞ് നിരവധി കുട്ടികൾ മരിച്ചെന്നായിരുന്നു വാർത്ത.