ന്യൂഡൽഹി: നെതർലൻഡ്സിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി പോകുന്ന രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി വേണു രാജാമണിക്കു രാഷ്ട്രപതി പ്രണാബ് മുഖർജിയും സഹപ്രവർത്തകരും മുതിർന്ന പത്രപ്രവർത്തകരും ചേർന്ന് ഉൗഷ്മള യാത്രയയപ്പ് നൽകി. മാധ്യമ സെക്രട്ടറിയെന്ന നിലയിൽ നയതന്ത്രജ്ഞനും മുൻ പത്രപ്രവർത്തകനുമായ വേണു നൽകിയ സംഭാവനകൾ ചരിത്രപരമാണെന്ന് പ്രണാബ് മുഖർജി പറഞ്ഞു.
രാഷ്ട്രപതി ഭവനിലെ അഞ്ചു വർഷക്കാലവും അതിനു മുന്പു താൻ ധനകാര്യ മന്ത്രിയായിരിക്കെ രണ്ടു വർഷക്കാലവും വേണു ഏറ്റവും മികവുറ്റ രീതിയിലും വിശ്വസ്തയോടെയുമാണു തന്നോടൊപ്പം ജോലി ചെയ്തതെന്ന് പ്രണാബ് അനുസ്മരിച്ചു. ജൂലൈ 25നു പുതിയ രാഷ്ട്രപതി സ്ഥാനമേൽക്കുന്നതുവരെയുള്ള രണ്ടു മാസക്കാലം വേണുവിന്റെ അഭാവം ബോധ്യപ്പെടുമെങ്കിലും അദ്ദേഹത്തിന്റെ നല്ല ടീം ഗുണകരമാകും. മാധ്യമങ്ങളിലും മാധ്യമപ്രവർത്തകർക്കിടയിലും രാഷ്ട്രപതി ഭവനു വലിയ അംഗീകാരം കിട്ടിയതു വേണുവിന്റെ കഠിനാധ്വാനത്തിന്റെ ഫലം കൂടിയാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
ഡൽഹിയിലെ തന്റെ ജീവിതത്തിലെ ഏറ്റവും നീണ്ട കാലഘട്ടം അവിസ്മരണീയവും സംതൃപ്തിജനകവുമായിരുന്നുവെന്നു വേണു രാജാമണി മറുപടി പറഞ്ഞു. പ്രണാബ് മുഖർജിയെന്ന വലിയ രാഷ്ട്രതന്ത്രജ്ഞന്റെ കൂടെയുള്ള ഏഴു വർഷക്കാലത്തെ അനുഭവങ്ങളും നല്ല ഓർമകളുമാണു നെതർലൻഡ്സ് അംബാസഡറെന്ന പുതിയ ചുമതലയേൽക്കാൻ ഹേഗിലേക്കു പോകുന്പോൾ കൂടെ കൊണ്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രപതിയുടെ സെക്രട്ടറി ഒമിത പോൾ, മുതിർന്ന പത്രപ്രവർത്തകൻ സച്ചിദാനന്ദ മൂർത്തി, ഡപ്യൂട്ടി പ്രസ് സെക്രട്ടറി ഷമീമ സിദ്ദിഖി എന്നിവരും പ്രസംഗിച്ചു.
രാഷ്ട്രപതി ഭവനിലെ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന യാത്രയയപ്പിൽ രാഷ്ട്രപതിയുടെ അഡീഷണൽ സെക്രട്ടറി ഡോ. തോമസ് മാത്യുവും തലസ്ഥാനത്തെ മുതിർന്ന മാധ്യമപ്രവർത്തകരും പങ്കെടുത്തു. രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി പദവി ഇന്ന് ഒഴിയുന്ന വേണു രാജാമണി തിങ്കളാഴ്ച കേരളത്തിലെത്തും. ജൂണ് പത്തിന് ഹേഗിലെത്തി അദ്ദേഹം പുതിയ ചുമതലയേക്കും.
ജോർജ് കള്ളിവയലിൽ
രാഷ്ട്രപതി ഭവനിലെ അഞ്ചു വർഷക്കാലവും അതിനു മുന്പു താൻ ധനകാര്യ മന്ത്രിയായിരിക്കെ രണ്ടു വർഷക്കാലവും വേണു ഏറ്റവും മികവുറ്റ രീതിയിലും വിശ്വസ്തയോടെയുമാണു തന്നോടൊപ്പം ജോലി ചെയ്തതെന്ന് പ്രണാബ് അനുസ്മരിച്ചു. ജൂലൈ 25നു പുതിയ രാഷ്ട്രപതി സ്ഥാനമേൽക്കുന്നതുവരെയുള്ള രണ്ടു മാസക്കാലം വേണുവിന്റെ അഭാവം ബോധ്യപ്പെടുമെങ്കിലും അദ്ദേഹത്തിന്റെ നല്ല ടീം ഗുണകരമാകും. മാധ്യമങ്ങളിലും മാധ്യമപ്രവർത്തകർക്കിടയിലും രാഷ്ട്രപതി ഭവനു വലിയ അംഗീകാരം കിട്ടിയതു വേണുവിന്റെ കഠിനാധ്വാനത്തിന്റെ ഫലം കൂടിയാണെന്നും രാഷ്ട്രപതി ചൂണ്ടിക്കാട്ടി.
ഡൽഹിയിലെ തന്റെ ജീവിതത്തിലെ ഏറ്റവും നീണ്ട കാലഘട്ടം അവിസ്മരണീയവും സംതൃപ്തിജനകവുമായിരുന്നുവെന്നു വേണു രാജാമണി മറുപടി പറഞ്ഞു. പ്രണാബ് മുഖർജിയെന്ന വലിയ രാഷ്ട്രതന്ത്രജ്ഞന്റെ കൂടെയുള്ള ഏഴു വർഷക്കാലത്തെ അനുഭവങ്ങളും നല്ല ഓർമകളുമാണു നെതർലൻഡ്സ് അംബാസഡറെന്ന പുതിയ ചുമതലയേൽക്കാൻ ഹേഗിലേക്കു പോകുന്പോൾ കൂടെ കൊണ്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. രാഷ്ട്രപതിയുടെ സെക്രട്ടറി ഒമിത പോൾ, മുതിർന്ന പത്രപ്രവർത്തകൻ സച്ചിദാനന്ദ മൂർത്തി, ഡപ്യൂട്ടി പ്രസ് സെക്രട്ടറി ഷമീമ സിദ്ദിഖി എന്നിവരും പ്രസംഗിച്ചു.
രാഷ്ട്രപതി ഭവനിലെ സാംസ്കാരിക കേന്ദ്രത്തിൽ നടന്ന യാത്രയയപ്പിൽ രാഷ്ട്രപതിയുടെ അഡീഷണൽ സെക്രട്ടറി ഡോ. തോമസ് മാത്യുവും തലസ്ഥാനത്തെ മുതിർന്ന മാധ്യമപ്രവർത്തകരും പങ്കെടുത്തു. രാഷ്ട്രപതിയുടെ പ്രസ് സെക്രട്ടറി പദവി ഇന്ന് ഒഴിയുന്ന വേണു രാജാമണി തിങ്കളാഴ്ച കേരളത്തിലെത്തും. ജൂണ് പത്തിന് ഹേഗിലെത്തി അദ്ദേഹം പുതിയ ചുമതലയേക്കും.
ജോർജ് കള്ളിവയലിൽ