മുംഗേർ: ബിഹാറിൽ 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പിനിടെ രണ്ടു സിആർപിഎഫ് ജവാന്മാരെ കൊലപ്പെടുത്തിയ കേസിൽ അഞ്ചു മാവോയിസ്റ്റുകൾക്ക് അഡീഷണൽ ചീഫ് ജുഡീഷൽ മജിസ്ട്രേറ്റ് വധശിക്ഷ വിധിച്ചു. നിരോധിത സംഘടനയായ സിപിഐ മാവോയിസ്റ്റ് സംഘടനയിലെ റട്ടു കോട, ബിപിൻ മണ്ഡൽ, അഥിക് ലാൽ പണ്ഡിറ്റ്, ബനൊ കോട, മന്നു കോട എന്നിവർക്കാണു വധശിക്ഷ വിധിച്ചത്. ജവാന്മാരെ വെടിവച്ചും കുഴിബോംബ് സ്ഫോടനം നടത്തിയുമാണു കൊലപ്പെടുത്തിയതെന്ന് ഇവർ കോടതിയിൽ പറഞ്ഞിരുന്നു.
12 ജവാന്മാർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു.
12 ജവാന്മാർക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു.