ന്യൂഡൽഹി: മൂല്യനിർണയം പൂർത്തിയായ സാഹചര്യത്തിൽ ഇത്തവണ മോഡറേഷൻ നൽകാനാകില്ലെന്നും ഫലപ്രഖ്യാപനത്തിന് സാഹചര്യം ഒരുക്കണമെന്നും ആവശ്യപ്പെട്ടു സുപ്രീം കോടതിയെ സമീപിക്കുമെന്ന് സിബിഎസ്ഇ. ഇക്കാര്യം ആവശ്യപ്പെട്ട് ഇന്നോ നാളെയോ ഹർജി നൽകുമെന്നാണു സൂചന.
അതിനിടെ, സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം യഥാസമയം പുറത്തു വിടുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കർ വ്യക്തമാക്കി. പരീക്ഷാ ഫലം ഉടൻ പുറത്തു വിടും. വിദ്യാർഥികൾക്കു ഒരു തരത്തിലുള്ള ആശങ്കയും വേണ്ടെ ന്നും മന്ത്രി വ്യക്തമാക്കി.
മോഡറേഷൻ നിർത്തലാക്കിയ സിബിഎസ്ഇയുടെ തീരുമാനത്തിന് പ്രകാശ് ജാവഡേക്കറും അനുകൂല തീരുമാനമാണ് കൈക്കൊണ്ട ത്. വിവിധ തരം ചോദ്യപേപ്പറുകളുടെ മാർക്ക് തുല്യതപ്പെടുത്തുന്നതിൽ തെറ്റില്ല. മാർക്ക് കൂട്ടിനൽകുന്നതിനോട് യോജിക്കാനാവില്ലെന്നുമാണു മന്ത്രിയുടെ നിലപാട്.
ബുധനാഴ്ച ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. മൂല്യനിർണയം പൂർത്തിയായെങ്കിലും നിയമ പ്രശ്നങ്ങൾമൂലം ഫലപ്രഖ്യാപനം വൈകിപ്പിക്കുകയാണെന്നാണു സൂചന. നേരത്തെ ഈ വർഷം മുതൽ മോഡറേഷൻ മാർക്ക് ഉണ്ടാവില്ലെന്നു സിബിഎസ്ഇ അറിയിച്ചിരുന്നു.
എന്നാൽ, പരീക്ഷയ്ക്ക് അപേക്ഷിക്കുന്പോൾ മോഡറേഷൻ സംവിധാനം നിലവിലുണ്ടായിരുന്നുവെന്നും പരീക്ഷ കഴിഞ്ഞ സാഹചര്യത്തിൽ മോഡറേഷൻ പിൻവലിച്ചത് അനീതിയാണെന്നും ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ സമർപ്പിച്ച ഹർജിയിലാണ് മോഡറേഷൻ തുടരണമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവിട്ടത്.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സിബിഎസ്ഇ മേധാവി ആർ.കെ ചതുർവേദി കേന്ദ്ര മാനവവിഭവശേഷിമന്ത്രി പ്രകാശ് ജാവഡേക്കറുമായി ചർച്ചനടത്തിയിരുന്നു. വിദ്യാർഥികൾ ആശങ്കപ്പെടേണ്ട തില്ലെന്നും സമയത്തു തന്നെ ഫലം പ്രഖ്യാപിക്കുമെന്നും മാനവവിഭവശേഷമന്ത്രി മാധ്യമപ്രവർത്തകരോടു പറഞ്ഞു.
സിബിഎസ്ഇയുടെ പത്താംക്ലാസ് ഫലവും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. പന്ത്രണ്ടാം ക്ലാസ് ഫലം പുറത്തുവന്നശേഷമാണ് സാധാരണനിലയിൽ പത്താം ക്ലാസ് ഫലം പ്രഖ്യാപിക്കാറുള്ളത്.
അതിനിടെ, സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാ ഫലം യഥാസമയം പുറത്തു വിടുമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രി പ്രകാശ് ജാവഡേക്കർ വ്യക്തമാക്കി. പരീക്ഷാ ഫലം ഉടൻ പുറത്തു വിടും. വിദ്യാർഥികൾക്കു ഒരു തരത്തിലുള്ള ആശങ്കയും വേണ്ടെ ന്നും മന്ത്രി വ്യക്തമാക്കി.
മോഡറേഷൻ നിർത്തലാക്കിയ സിബിഎസ്ഇയുടെ തീരുമാനത്തിന് പ്രകാശ് ജാവഡേക്കറും അനുകൂല തീരുമാനമാണ് കൈക്കൊണ്ട ത്. വിവിധ തരം ചോദ്യപേപ്പറുകളുടെ മാർക്ക് തുല്യതപ്പെടുത്തുന്നതിൽ തെറ്റില്ല. മാർക്ക് കൂട്ടിനൽകുന്നതിനോട് യോജിക്കാനാവില്ലെന്നുമാണു മന്ത്രിയുടെ നിലപാട്.
ബുധനാഴ്ച ഫലം പ്രഖ്യാപിക്കുമെന്നായിരുന്നു നേരത്തെ അറിയിച്ചിരുന്നത്. മൂല്യനിർണയം പൂർത്തിയായെങ്കിലും നിയമ പ്രശ്നങ്ങൾമൂലം ഫലപ്രഖ്യാപനം വൈകിപ്പിക്കുകയാണെന്നാണു സൂചന. നേരത്തെ ഈ വർഷം മുതൽ മോഡറേഷൻ മാർക്ക് ഉണ്ടാവില്ലെന്നു സിബിഎസ്ഇ അറിയിച്ചിരുന്നു.
എന്നാൽ, പരീക്ഷയ്ക്ക് അപേക്ഷിക്കുന്പോൾ മോഡറേഷൻ സംവിധാനം നിലവിലുണ്ടായിരുന്നുവെന്നും പരീക്ഷ കഴിഞ്ഞ സാഹചര്യത്തിൽ മോഡറേഷൻ പിൻവലിച്ചത് അനീതിയാണെന്നും ചൂണ്ടിക്കാട്ടി രക്ഷിതാക്കൾ സമർപ്പിച്ച ഹർജിയിലാണ് മോഡറേഷൻ തുടരണമെന്ന് കഴിഞ്ഞദിവസം ഹൈക്കോടതി ഉത്തരവിട്ടത്.
ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സിബിഎസ്ഇ മേധാവി ആർ.കെ ചതുർവേദി കേന്ദ്ര മാനവവിഭവശേഷിമന്ത്രി പ്രകാശ് ജാവഡേക്കറുമായി ചർച്ചനടത്തിയിരുന്നു. വിദ്യാർഥികൾ ആശങ്കപ്പെടേണ്ട തില്ലെന്നും സമയത്തു തന്നെ ഫലം പ്രഖ്യാപിക്കുമെന്നും മാനവവിഭവശേഷമന്ത്രി മാധ്യമപ്രവർത്തകരോടു പറഞ്ഞു.
സിബിഎസ്ഇയുടെ പത്താംക്ലാസ് ഫലവും ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ല. പന്ത്രണ്ടാം ക്ലാസ് ഫലം പുറത്തുവന്നശേഷമാണ് സാധാരണനിലയിൽ പത്താം ക്ലാസ് ഫലം പ്രഖ്യാപിക്കാറുള്ളത്.