ലാഹോർ: തക്ഷശിലയിൽ പാക് പൗരനെ കല്ലെറിഞ്ഞു കൊന്നു. മാനംകാക്കൽ കൊലയാണിതെന്നു കരുതപ്പെടുന്നു. തക്ഷശിലയിലെ ഗുർഗുഷ്ടിയിലെ പാലത്തിനു കീഴിലാണു കൽക്കൂന്പാരത്തിനിടയിൽ മൃതദേഹം കാണപ്പെട്ടത്. മിയാൻ ദരി ഗ്രാമവാസിയായ ഔറംഗസേബാണു കൊല്ലപ്പെട്ടതെന്നു തിരിച്ചറിഞ്ഞു. മാനം കാക്കൽ കൊലയുമായി ബന്ധപ്പെടുന്നവർക്ക് 25വർഷം തടവുശിക്ഷയ്ക്കു വ്യവസ്ഥ ചെയ്ത് പാക് നാഷണൽ അസംബ്ളി നിയമം പാസാക്കിയെങ്കിലും പാക്കിസ്ഥാനിൽ പലേടത്തും ഇത്തരം കൊലപാതകങ്ങൾ അരങ്ങേറാറുണ്ട്.