ബര്‍ലിന്‍: കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട് ബാഴ്സലോണ ഫുട്ബോള്‍ ക്ലബ്ബിന്റെ മുന്‍ പ്രസിഡന്റ് സാന്‍ട്രോ റോസല്‍ അറസ്റ്റിലായി.
വടക്കുകിഴക്കന്‍ കാറ്റലോണിയയില്‍ പോലീസ് നടത്തിയ റെയ്ഡില്‍ നിരവധി പേരെ കസ്റ്റഡിയിലെടുത്തതായാണ് വിവരം. ബ്രസീലിയന്‍ സ്ഥാപനങ്ങളുമായും വ്യക്തികളുമായും ബന്ധമുള്ള സാമ്പത്തിക ഇടപാടുകളിലാണ് അന്വേഷണം നടക്കുന്നത്. 2010 മുതല്‍ 2014 വരെയാണ് റോസല്‍ ബാഴ്സലോണ പ്രസിഡന്റായിരുന്നത്. മൂന്നു കോടി 50 ലക്ഷം യൂറോയുടെ രേഖകള്‍ കണ്ടെടുത്തതിനേത്തുടർന്ന് അദ്ദേഹത്തിന്റെ ബാങ്ക് അക്കൗണ്ട് മരവിപ്പിച്ചിരിക്കുകയാണ്. ബ്രസീലിയന്‍ ഫുട്ബോള്‍ ഫെഡറേഷന് ബോസ് റിക്കാര്‍ഡോ ടക്സിറിയയെ മുന്‍നിര്‍ത്തി ഒന്നര കോടി യൂറോ അദ്ദേഹം വെട്ടിച്ചതായും പോലീസ് റിപ്പോർട്ടിലുണ്ട്. 2013 ല്‍ ബ്രസീലിയന്‍ താരം നെയ്മറെ ബാഴ്സയിലെടുത്തതിനു പിന്നിലെ സാമ്പത്തിക ഇടപാടിനെക്കുറിച്ച് അന്വേഷിക്കാന്‍ കോടതി ഉത്തരവ് വന്നതിനെത്തുടര്‍ന്ന് അദ്ദേഹം രാജിവയ്ക്കുകയായിരുന്നു.
കള്ളപ്പണം: ബാഴ്സലോണയുടെ മുന്‍ പ്രസിഡന്റ് അറസ്റ്റില്‍
12:02 AM May 26, 2017 | Deepika.com