ന്യൂഡൽഹി: മലയാളിയായ ബിജെപി നേതാവ് ജോർജ് കുര്യൻ ഉൾപ്പടെ അഞ്ചു പേരെ ദേശീയ ന്യൂനപക്ഷ കമ്മീഷൻ അംഗങ്ങളായി നിയമിച്ചു. പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനങ്ങൾക്കൊടുവിലാണ് കേന്ദ്ര സർക്കാർ നിയമനം നടത്തിയത്. ഉത്തർപ്രദേശിൽ നിന്നുള്ള സാമൂഹ്യപ്രവർത്തക ഗയാറുൾ ഹസൻ ആയിരിക്കും കമ്മീഷൻ ചെയർപേഴ്സൻ.
കേരളത്തിലെ ബിജെപി നേതാവ് ജോർജ് കുര്യൻ, മുൻ മഹാരാഷ്ട്ര മന്ത്രി സുലേഖ കുംഭരേ, ജൈന വിഭാഗത്തെ പ്രതിനിധീകരിച്ച് ഗുജറാത്തിൽ നിന്ന് സുനിൽ സിംഗി, വഡ ദസ്തൂർജി ഖുർഷിദ്, പാഴ്സി വിഭാഗത്തിൽ നിന്ന് ഉദ്വാദയിലെ മുഖ്യ പുരോഹിതൻ അതോർണൻ അൻജുമാൻ എന്നിവരാണ് കമ്മീഷനിലെ അംഗങ്ങൾ. രണ്ടു പേരെക്കൂടി അടുത്ത ദിവസങ്ങളിലായി നിയമിക്കുമെന്നാണു വിവരം. ഇതാദ്യമായാണ് ജൈന വിഭാഗത്തിൽ നിന്ന് കമ്മീഷനിൽ പ്രാതിനിധ്യം ഉണ്ടാകുന്നത്. 2014 ജനുവരിയിലാണ് ജൈന വിഭാഗത്തെ ന്യൂനപക്ഷ വിഭാഗമായി പ്രഖ്യാപിച്ചത്.
കോട്ടയം കാണക്കാരി കുറുമുള്ളൂർ പൊയ്ക്കാരൻ കാലായിൽ കുര്യന്റെയും അന്നമ്മയുടെയും മകനാണ് ജോർജ് കുര്യൻ. ഭാര്യ ലെഫ്റ്റനന്റ് കേണൽ ഒ.ടി അന്നമ്മ കൊച്ചി നേവൽബേസിൽ ഉദ്യോഗസ്ഥയാണ്. മക്കൾ: വിദ്യാർഥികളായ ആദർശ്, ആകാശ്.
കഴിഞ്ഞ നിയമ സ ഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. ബിരുദാനന്തര ബിരുദധാരിയും അഭിഭാഷനുമാണ് ജോർജ് കുര്യൻ. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുൻ ദേശീയ നിർവാഹക സമിതി അംഗവുമാണ്.
കഴിഞ്ഞ മാർച്ച് മുതൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഒരംഗം പോലുമില്ലാതെ പ്രവർത്തന രഹിതമായിരിക്കുകയായിരുന്നു. 2016 ഡിസംബറിൽ ക്രൈസ്തവ പ്രതിനിധിയായ മുൻ രാജ്യസഭാംഗം മേബൽ റിബല്ലോ വിരമിച്ചതിന് ശേഷം ഈ വിഭാഗത്തിൽ ഇതുവരെ നിയമനം നടത്തിയിട്ടില്ലായിരുന്നു. യുപിഎ സർക്കാരിന്റെ കാലത്തു നിയമിച്ച ഏഴ് അംഗങ്ങളും 2015 സെപ്റ്റംബർ ഒന്പതിനും ഈ വർഷം മാർച്ച് ഒന്പതിനും ഇടയിൽ വിരമിച്ചിരുന്നു. കമ്മീഷൻ ചെയർമാനായിരുന്ന നസീം അഹമ്മദും മാർച്ച് മൂന്നിനും ശേഷിച്ച അംഗം ദാദി മിസ്ത്രി മാർച്ച് ഒന്പതിനും വിരമിച്ചിരുന്നു. മുന്പു റിട്ടയേഡ് ജഡ്ജിയോ വിരമിച്ച മറ്റ് ഉദ്യോഗസ്ഥരോ ആണ് ന്യൂനപക്ഷ കമ്മീഷന്റെ ചെയർപേഴ്സൻ പദവിയിലെത്തിയിരുന്നു. ഇതാദ്യമായാണ് സാമൂഹ്യ പ്രവർത്തകരെ മാത്രം ഉൾപ്പെടുത്തി നിയമനം നടക്കുന്നത്.
കേരളത്തിലെ ബിജെപി നേതാവ് ജോർജ് കുര്യൻ, മുൻ മഹാരാഷ്ട്ര മന്ത്രി സുലേഖ കുംഭരേ, ജൈന വിഭാഗത്തെ പ്രതിനിധീകരിച്ച് ഗുജറാത്തിൽ നിന്ന് സുനിൽ സിംഗി, വഡ ദസ്തൂർജി ഖുർഷിദ്, പാഴ്സി വിഭാഗത്തിൽ നിന്ന് ഉദ്വാദയിലെ മുഖ്യ പുരോഹിതൻ അതോർണൻ അൻജുമാൻ എന്നിവരാണ് കമ്മീഷനിലെ അംഗങ്ങൾ. രണ്ടു പേരെക്കൂടി അടുത്ത ദിവസങ്ങളിലായി നിയമിക്കുമെന്നാണു വിവരം. ഇതാദ്യമായാണ് ജൈന വിഭാഗത്തിൽ നിന്ന് കമ്മീഷനിൽ പ്രാതിനിധ്യം ഉണ്ടാകുന്നത്. 2014 ജനുവരിയിലാണ് ജൈന വിഭാഗത്തെ ന്യൂനപക്ഷ വിഭാഗമായി പ്രഖ്യാപിച്ചത്.
കോട്ടയം കാണക്കാരി കുറുമുള്ളൂർ പൊയ്ക്കാരൻ കാലായിൽ കുര്യന്റെയും അന്നമ്മയുടെയും മകനാണ് ജോർജ് കുര്യൻ. ഭാര്യ ലെഫ്റ്റനന്റ് കേണൽ ഒ.ടി അന്നമ്മ കൊച്ചി നേവൽബേസിൽ ഉദ്യോഗസ്ഥയാണ്. മക്കൾ: വിദ്യാർഥികളായ ആദർശ്, ആകാശ്.
കഴിഞ്ഞ നിയമ സ ഭാ തെരഞ്ഞെടുപ്പിൽ പുതുപ്പള്ളിയിൽ മുൻമുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരേ ബിജെപി സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. ബിരുദാനന്തര ബിരുദധാരിയും അഭിഭാഷനുമാണ് ജോർജ് കുര്യൻ. ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റും മുൻ ദേശീയ നിർവാഹക സമിതി അംഗവുമാണ്.
കഴിഞ്ഞ മാർച്ച് മുതൽ ദേശീയ ന്യൂനപക്ഷ കമ്മീഷൻ ഒരംഗം പോലുമില്ലാതെ പ്രവർത്തന രഹിതമായിരിക്കുകയായിരുന്നു. 2016 ഡിസംബറിൽ ക്രൈസ്തവ പ്രതിനിധിയായ മുൻ രാജ്യസഭാംഗം മേബൽ റിബല്ലോ വിരമിച്ചതിന് ശേഷം ഈ വിഭാഗത്തിൽ ഇതുവരെ നിയമനം നടത്തിയിട്ടില്ലായിരുന്നു. യുപിഎ സർക്കാരിന്റെ കാലത്തു നിയമിച്ച ഏഴ് അംഗങ്ങളും 2015 സെപ്റ്റംബർ ഒന്പതിനും ഈ വർഷം മാർച്ച് ഒന്പതിനും ഇടയിൽ വിരമിച്ചിരുന്നു. കമ്മീഷൻ ചെയർമാനായിരുന്ന നസീം അഹമ്മദും മാർച്ച് മൂന്നിനും ശേഷിച്ച അംഗം ദാദി മിസ്ത്രി മാർച്ച് ഒന്പതിനും വിരമിച്ചിരുന്നു. മുന്പു റിട്ടയേഡ് ജഡ്ജിയോ വിരമിച്ച മറ്റ് ഉദ്യോഗസ്ഥരോ ആണ് ന്യൂനപക്ഷ കമ്മീഷന്റെ ചെയർപേഴ്സൻ പദവിയിലെത്തിയിരുന്നു. ഇതാദ്യമായാണ് സാമൂഹ്യ പ്രവർത്തകരെ മാത്രം ഉൾപ്പെടുത്തി നിയമനം നടക്കുന്നത്.