ന്യൂഡൽഹി: ആദിവാസി വിഭാഗങ്ങൾക്കിടയിലെ പ്രവർത്തനം ശക്തമാക്കാൻ ലക്ഷ്യമിട്ട് കോ ൺഗ്രസ് ദേശീയ സമ്മേളനം വിളിക്കും. കോണ്‍ഗ്രസ് ഉപാധ്യക്ഷൻ രാഹുൽ ഗാന്ധി ഇന്നലെ വിളിച്ചുചേർത്ത വിവിധ ആദിവാസി നേതാക്കളുടെ യോഗത്തിലാണു തീരുമാനം.
ആദിവാസി വിഭാഗങ്ങളിൽ നിന്നു പ്രാദേശിക തലത്തിൽ നേതാക്കളെ വളർത്തിക്കൊണ്ടുവരാൻ പ്രത്യേക ശ്രദ്ധനൽകണമെന്നു യോഗത്തിൽ രാഹുൽ നിർദേശം നൽകി. മോദി സർക്കാരിന്റെ ആദിവാസി വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരായി പോരാട്ടം ശക്തമാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ആദിവാസി വിഭാഗങ്ങളെ കോണ്‍ഗ്രസുമായി കൂടുതൽ അടുപ്പിക്കാനുള്ള നടപടികളും ആദിവാസികൾ നേരിടുന്ന പ്രശ്നങ്ങളും യോഗത്തിൽ ചർച്ചാവിഷയമായി.
ആദിവാസി വിഭാഗങ്ങൾക്ക് പാർട്ടിയിലെ വിവിധ തലങ്ങളിൽ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന് ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു. ദേശീയതലത്തിൽ ആദിവാസി സമ്മേളനമെന്ന നിർദേശവും ബാലകൃഷ്ണന്റേതായിരുന്നു. രാഹുൽ ഉടൻ തന്നെ നിർദേശം അംഗീകരിക്കുകയും ചെയ്തു.
ആദിവാസി മേഖലകളിൽ സ്വാധീനമുറപ്പിക്കാൻ മാവോയിസ്റ്റുകൾ നടത്തുന്ന ശ്രമങ്ങൾക്കെതിരേ പ്രചാരണം ശക്തമാക്കണമെന്ന ആവശ്യവും ബാലകൃഷണൻ മുന്നോട്ടുവച്ചു. കേരളത്തിൽ മൊത്തം 4.85 ലക്ഷം ആദിവാസി, പട്ടികജാതി, പട്ടിക വർഗ വിഭാഗക്കാരുണ്ട്. ഇതിൽ 33 ശതമാനത്തോളം പേരും സ്വന്തമായി ഭൂമി ഇല്ലാത്തവരാണ്. കേരളത്തിലെ നല്ലൊരു ശതമാനം കോളനികളിലും കോണ്‍ഗ്രസിന് നിർണായക സ്വാധീനമുണ്ട്. എന്നാൽ ഇവിടങ്ങളിൽ മാവോയിസ്റ്റുകൾ നുഴഞ്ഞുകയറാൻ ശ്രമം നടത്തുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആദിവാസി മേഖലയിലെ ഭൂമി സംരക്ഷണം, ഭൂമി ഏറ്റെടുക്കൽ, ആദിവാസികളുടെ ജീവിതത്തെ ബാധിക്കുന്ന ഖനന പ്രവർത്തനങ്ങൾ, പൊതുവിതരണ സന്പ്രദായം ശക്തിപ്പെടുത്തൽ, വായ്പ ലഭ്യമാക്കൽ, മാവോയിസ്റ്റ് പ്രശ്നങ്ങൾ, സബ് പ്ലാൻ ഫണ്ടുകളുടെ ഉപയോഗം, സംവരണം ഉറപ്പാക്കൽ, വൈദഗ്ധ്യ പരിശീലനം തുടങ്ങിയ വിഷയങ്ങളും യോഗം ചർച്ച ചെയ്തു.
ജോർജ് കള്ളിവയലിൽ
ആദിവാസി വിഭാഗങ്ങളിൽ നിന്നു പ്രാദേശിക തലത്തിൽ നേതാക്കളെ വളർത്തിക്കൊണ്ടുവരാൻ പ്രത്യേക ശ്രദ്ധനൽകണമെന്നു യോഗത്തിൽ രാഹുൽ നിർദേശം നൽകി. മോദി സർക്കാരിന്റെ ആദിവാസി വിരുദ്ധ പ്രവർത്തനങ്ങൾക്കെതിരായി പോരാട്ടം ശക്തമാക്കാനും അദ്ദേഹം ആവശ്യപ്പെട്ടു. ആദിവാസി വിഭാഗങ്ങളെ കോണ്‍ഗ്രസുമായി കൂടുതൽ അടുപ്പിക്കാനുള്ള നടപടികളും ആദിവാസികൾ നേരിടുന്ന പ്രശ്നങ്ങളും യോഗത്തിൽ ചർച്ചാവിഷയമായി.
ആദിവാസി വിഭാഗങ്ങൾക്ക് പാർട്ടിയിലെ വിവിധ തലങ്ങളിൽ പ്രാതിനിധ്യം ഉറപ്പുവരുത്തണമെന്ന് ആദിവാസി കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഐ.സി. ബാലകൃഷ്ണൻ എംഎൽഎ ആവശ്യപ്പെട്ടു. ദേശീയതലത്തിൽ ആദിവാസി സമ്മേളനമെന്ന നിർദേശവും ബാലകൃഷ്ണന്റേതായിരുന്നു. രാഹുൽ ഉടൻ തന്നെ നിർദേശം അംഗീകരിക്കുകയും ചെയ്തു.
ആദിവാസി മേഖലകളിൽ സ്വാധീനമുറപ്പിക്കാൻ മാവോയിസ്റ്റുകൾ നടത്തുന്ന ശ്രമങ്ങൾക്കെതിരേ പ്രചാരണം ശക്തമാക്കണമെന്ന ആവശ്യവും ബാലകൃഷണൻ മുന്നോട്ടുവച്ചു. കേരളത്തിൽ മൊത്തം 4.85 ലക്ഷം ആദിവാസി, പട്ടികജാതി, പട്ടിക വർഗ വിഭാഗക്കാരുണ്ട്. ഇതിൽ 33 ശതമാനത്തോളം പേരും സ്വന്തമായി ഭൂമി ഇല്ലാത്തവരാണ്. കേരളത്തിലെ നല്ലൊരു ശതമാനം കോളനികളിലും കോണ്‍ഗ്രസിന് നിർണായക സ്വാധീനമുണ്ട്. എന്നാൽ ഇവിടങ്ങളിൽ മാവോയിസ്റ്റുകൾ നുഴഞ്ഞുകയറാൻ ശ്രമം നടത്തുകയാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ആദിവാസി മേഖലയിലെ ഭൂമി സംരക്ഷണം, ഭൂമി ഏറ്റെടുക്കൽ, ആദിവാസികളുടെ ജീവിതത്തെ ബാധിക്കുന്ന ഖനന പ്രവർത്തനങ്ങൾ, പൊതുവിതരണ സന്പ്രദായം ശക്തിപ്പെടുത്തൽ, വായ്പ ലഭ്യമാക്കൽ, മാവോയിസ്റ്റ് പ്രശ്നങ്ങൾ, സബ് പ്ലാൻ ഫണ്ടുകളുടെ ഉപയോഗം, സംവരണം ഉറപ്പാക്കൽ, വൈദഗ്ധ്യ പരിശീലനം തുടങ്ങിയ വിഷയങ്ങളും യോഗം ചർച്ച ചെയ്തു.
ജോർജ് കള്ളിവയലിൽ