ന്യൂഡൽഹി: സംഘപരിവാർ സംഘടനകളിൽ നിന്നു തുടർച്ചയായ വധഭീഷണിയുണ്ടെന്നു ചൂണ്ടിക്കാട്ടി ആം ആദ്മി പാർട്ടി നേതാവും മാധ്യമപ്രവർത്തകനുമായ ആശിഷ് ഖേതൻ. തനിക്ക് സംരക്ഷണം വേണമെന്നും സിബിഐ അന്വേഷണം വേണമെന്നും ആവശ്യപ്പെട്ടാണ് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. അഭിനവ് ഭാരത്, സനാഥൻ സസ്ത, ഹിന്ദു ജൻജാഗരണ് സമിതി എന്നീ സംഘടനകളുടെ പേരിൽ തനിക്കു ഭീഷണി സന്ദേശങ്ങൾ ലഭിക്കുന്നതായും ആശിഷ് ഖേതൻ ഹർജിയിൽ ചൂണ്ടിക്കാട്ടി. ഇതു സംബന്ധിച്ച് ഡൽഹി പോലീസിൽ നിരവധി തവണ പരാതിപ്പെട്ടെങ്കിലും നടപടിയെടുത്തില്ലെന്ന് ഹർജിയിൽ കുറ്റപ്പെടുത്തുന്നു.
കേസ് അടുത്ത മാസം അഞ്ചിന് പരിഗണിക്കും. ഗുജറാത്ത് വംശഹത്യ സംബന്ധിച്ച് സ്റ്റിംഗ് ഓപ്പറേഷനിലൂടെ നിരവധി വിവരങ്ങൾ പുറത്തുകൊണ്ടുവന്ന ആളാണ് ഖേതൻ.
ഹിന്ദുത്വ സംഘടനകൾ തനിക്കെതിരേ വധഭീഷണി മുഴക്കുന്നതായി ഈ മാസം ആദ്യമാണ് ഖേതൻ ആദ്യമായി പരാതിപ്പെടുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഇടപെട്ട് നടപടിയെടുക്കണമെന്ന ഖേതൻ ആവശ്യപ്പെട്ടു. ഹിന്ദു സന്ന്യാസിമാരെ അപമാനിക്കുന്നതിൽ എല്ലാ പരിധിയും വിട്ടുവെന്നാരോപിച്ച് മെയ് 9ന് ഒരു കത്ത ലഭിച്ചു. താൻ കാരണമാണ് പ്രജ്ഞാസിംഗ് മലെഗാവ് കേസിലും വീരേന്ദ്ര സിംഗ് തവാദെയും ധാബോൽക്കർ വധക്കേസിലും പ്രതിചേർക്കപ്പെട്ടതെന്നും ഹിന്ദു രാഷ്ട്രത്തിൽ നിന്നെപ്പോലുള്ളവർക്ക് വധശിക്ഷയാണ് നൽകേണ്ടതെന്നും കത്തിൽ പറയുന്നതായി ഖേതൻ വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് രാജ് നാഥ് സിംഗിന് കത്തെഴുതിയിരുന്നുവെന്നും ഖേതൻ പറയുന്നു. സംഭവം ഞെട്ടിക്കുന്നതാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പ്രതികരിച്ചു. രാജ്നാഥ് സിംഗ് നടപടിയെടുക്കുമെന്നാണ് കരുതുന്നതെന്നും കേജരിവാൾ പറഞ്ഞു. നിലവിൽ ഡൽഹി ഡയലോഗ് കമ്മറ്റിയുടെ വൈസ് ചെയർമാനായ ഖേതൻ ആംആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതിന് മേൽനോട്ടം വഹിച്ചുവരികയാണ്.
കേസ് അടുത്ത മാസം അഞ്ചിന് പരിഗണിക്കും. ഗുജറാത്ത് വംശഹത്യ സംബന്ധിച്ച് സ്റ്റിംഗ് ഓപ്പറേഷനിലൂടെ നിരവധി വിവരങ്ങൾ പുറത്തുകൊണ്ടുവന്ന ആളാണ് ഖേതൻ.
ഹിന്ദുത്വ സംഘടനകൾ തനിക്കെതിരേ വധഭീഷണി മുഴക്കുന്നതായി ഈ മാസം ആദ്യമാണ് ഖേതൻ ആദ്യമായി പരാതിപ്പെടുന്നത്. കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ് ഇടപെട്ട് നടപടിയെടുക്കണമെന്ന ഖേതൻ ആവശ്യപ്പെട്ടു. ഹിന്ദു സന്ന്യാസിമാരെ അപമാനിക്കുന്നതിൽ എല്ലാ പരിധിയും വിട്ടുവെന്നാരോപിച്ച് മെയ് 9ന് ഒരു കത്ത ലഭിച്ചു. താൻ കാരണമാണ് പ്രജ്ഞാസിംഗ് മലെഗാവ് കേസിലും വീരേന്ദ്ര സിംഗ് തവാദെയും ധാബോൽക്കർ വധക്കേസിലും പ്രതിചേർക്കപ്പെട്ടതെന്നും ഹിന്ദു രാഷ്ട്രത്തിൽ നിന്നെപ്പോലുള്ളവർക്ക് വധശിക്ഷയാണ് നൽകേണ്ടതെന്നും കത്തിൽ പറയുന്നതായി ഖേതൻ വ്യക്തമാക്കി.
ഇതുമായി ബന്ധപ്പെട്ട് രാജ് നാഥ് സിംഗിന് കത്തെഴുതിയിരുന്നുവെന്നും ഖേതൻ പറയുന്നു. സംഭവം ഞെട്ടിക്കുന്നതാണെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാൾ പ്രതികരിച്ചു. രാജ്നാഥ് സിംഗ് നടപടിയെടുക്കുമെന്നാണ് കരുതുന്നതെന്നും കേജരിവാൾ പറഞ്ഞു. നിലവിൽ ഡൽഹി ഡയലോഗ് കമ്മറ്റിയുടെ വൈസ് ചെയർമാനായ ഖേതൻ ആംആദ്മി പാർട്ടിയുടെ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കുന്നതിന് മേൽനോട്ടം വഹിച്ചുവരികയാണ്.