ഇസ്ലാമാബാദ്: പാക്കിസ്ഥാനിലെ ബലൂചിസ്താൻ പ്രവിശ്യയിൽ രണ്ടു ചൈനീസ് അധ്യാപകരെ അക്രമികൾ തോക്കുചൂണ്ടി തട്ടിക്കൊണ്ടുപോയി. ബലൂച് തലസ്ഥാനമായ ക്വറ്റയിലെ ജിന്നാടൗണിൽ നിന്നാണ് ഇവരെ റാഞ്ചിയത്. തടയാൻ ശ്രമിച്ച വഴിപോക്കന് വെടിവയ്പിൽ പരിക്കേറ്റു. പുതിയ സിൽക്ക് പാതയുടെ ഭാഗമായി പാക്കിസ്ഥാനിൽ റെയിൽ,റോഡ് നിർമാണത്തിനും മറ്റു വികസന പ്രവർത്തനങ്ങൾക്കുമായി ചൈന വൻനിക്ഷേപം നടത്താനിരിക്കേയാണ് ഈ സംഭവം.