ഇസ്ലാമാബാദ്: ഇന്ത്യൻ പൗരൻ കുൽഭൂഷൺ ജാദവിനു പാക്കിസ്ഥാൻ പട്ടാളക്കോടതി നൽകിയ വധശിക്ഷയ്ക്കെതിരേയുള്ള ഹർജിയിൽ അന്താരാഷ്ട്ര നീതിന്യായക്കോടതി വേഗത്തിൽ വിചാരണ കേൾക്കണമെന്നു പാക്കിസ്ഥാൻ ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ഇക്കാര്യം ചൂണ്ടിക്കാട്ടി ദ ഹേഗിലെ രാജ്യാന്തരകോടതി രജിസ്ട്രാർക്കു പാക്കിസ്ഥാൻ വിദേശകാര്യമന്ത്രാലയം കത്തയച്ചുവെന്ന് എക്സ്പ്രസ് ട്രിബ്യൂൺ ദിനപത്രം റിപ്പോർട്ട് ചെയ്തു.
ഒന്നരമാസത്തിനുള്ളിൽ വാദം പൂർത്തിയാക്കണമെന്നാണ് അഭ്യർഥന.
പാക് പിടിയിലായ ജാദവിനെ ചാരവൃത്തിക്കുറ്റം ആരോപിച്ചാണു വധശിക്ഷയ്ക്കു വിധിച്ചത്. ഇന്ത്യാ-പാക് ബന്ധം വഷളാക്കിയ സംഭവത്തിൽ കേന്ദ്രസർക്കാർ രാജ്യാന്തര കോടതിയെ സമീപിക്കുകയായിരുന്നു. ജാദവിന്റെ വധശിക്ഷ രാജ്യാന്തരകോടതി സ്റ്റേചെയ്തതിനെത്തുടർന്നാണു നീക്കങ്ങൾ. ജാദവിനു നയതന്ത്രസഹായം ലഭ്യമാക്കണമെന്നും രാജ്യാന്തരകോടതി നിർദേശിച്ചിരുന്നു.
നവംബറിൽ രാജ്യാന്തരകോടതി പുതിയ ജഡ്ജിമാരെ തെരഞ്ഞെടുക്കുമെന്നതിനാലാണു വിചാരണ വേഗത്തിലാക്കാൻ പാക്കിസ്ഥാൻ ആവശ്യപ്പെടുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ കേസ് ഒക്ടോബറിൽ മാത്രമേ പരിഗണനയ്ക്കു വരൂ. കേസിൽ പാക്കിസ്ഥാനുവേണ്ടി അറ്റോർണി ജനറൽ അഷ്താർ യൂസഫ് അലി ഹാജരാകുമെന്നാണ് വാർത്തകൾ. എന്നാൽ, ഇതുവരെ കേസ് നടത്തിയ യുകെ നിവാസിയായ അഭിഭാഷകൻ ഖവാർ ഖുറേഷിയെ മാറ്റുന്ന കാര്യത്തിൽ അന്തിമതീരുമാനം എടുത്തിട്ടില്ല. അദ്ദേഹത്തിന്റെ പ്രകടനം തൃപ്തികരമാണെന്നും നിയമപരമായ എല്ലാ വശങ്ങളും വാദത്തിൽ അദ്ദേഹം ചൂണ്ടിക്കാണിച്ചുവെന്നും പാക് നിയമന്ത്രിലായത്തിലെ ഉന്നതർ പറഞ്ഞു.
ഒന്നരമാസത്തിനുള്ളിൽ വാദം പൂർത്തിയാക്കണമെന്നാണ് അഭ്യർഥന.
പാക് പിടിയിലായ ജാദവിനെ ചാരവൃത്തിക്കുറ്റം ആരോപിച്ചാണു വധശിക്ഷയ്ക്കു വിധിച്ചത്. ഇന്ത്യാ-പാക് ബന്ധം വഷളാക്കിയ സംഭവത്തിൽ കേന്ദ്രസർക്കാർ രാജ്യാന്തര കോടതിയെ സമീപിക്കുകയായിരുന്നു. ജാദവിന്റെ വധശിക്ഷ രാജ്യാന്തരകോടതി സ്റ്റേചെയ്തതിനെത്തുടർന്നാണു നീക്കങ്ങൾ. ജാദവിനു നയതന്ത്രസഹായം ലഭ്യമാക്കണമെന്നും രാജ്യാന്തരകോടതി നിർദേശിച്ചിരുന്നു.
നവംബറിൽ രാജ്യാന്തരകോടതി പുതിയ ജഡ്ജിമാരെ തെരഞ്ഞെടുക്കുമെന്നതിനാലാണു വിചാരണ വേഗത്തിലാക്കാൻ പാക്കിസ്ഥാൻ ആവശ്യപ്പെടുന്നത്. ഇപ്പോഴത്തെ സാഹചര്യത്തിൽ കേസ് ഒക്ടോബറിൽ മാത്രമേ പരിഗണനയ്ക്കു വരൂ. കേസിൽ പാക്കിസ്ഥാനുവേണ്ടി അറ്റോർണി ജനറൽ അഷ്താർ യൂസഫ് അലി ഹാജരാകുമെന്നാണ് വാർത്തകൾ. എന്നാൽ, ഇതുവരെ കേസ് നടത്തിയ യുകെ നിവാസിയായ അഭിഭാഷകൻ ഖവാർ ഖുറേഷിയെ മാറ്റുന്ന കാര്യത്തിൽ അന്തിമതീരുമാനം എടുത്തിട്ടില്ല. അദ്ദേഹത്തിന്റെ പ്രകടനം തൃപ്തികരമാണെന്നും നിയമപരമായ എല്ലാ വശങ്ങളും വാദത്തിൽ അദ്ദേഹം ചൂണ്ടിക്കാണിച്ചുവെന്നും പാക് നിയമന്ത്രിലായത്തിലെ ഉന്നതർ പറഞ്ഞു.