ന്യൂഡൽഹി: കൽക്കരിപ്പാടം അനുവദിച്ചതിലെ അഴിമതിയുമായി ബന്ധപ്പെട്ട കേസിൽ വ്യവസായിയും മുൻ കോണ്ഗ്രസ് എംപിയുമായ നവീൻ ജിൻഡാൽ ഉൾപ്പെടെയുള്ളവരോട് ഹാജരാകണമെന്ന് പ്രത്യേക സിബിഐ കോടതി. ഇക്കാര്യം ആവശ്യപ്പെട്ട പ്രത്യേക സിബിഐ കോടതി ജഡ്ജി ഭരത് പരാശർ സമൻസ് അയച്ചു. സെപ്റ്റംബർ നാലിനാണ് കുറ്റാരോപിതർ നേരിട്ട് ഹാജരാകേണ്ടത്. സിബിഐ നൽകിയ കുറ്റപത്രം പരിഗണിച്ചാണ് നടപടി.
മധ്യപ്രദേശിലെ ഉർതൻ നോർത്ത് കൽക്കരിപ്പാടം നേടിയെടുത്തതുമായി ബന്ധപ്പെട്ടുള്ള കുറ്റപത്രത്തിൽ പ്രതിസ്ഥാനത്തുള്ള ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ കന്പനി, കന്പനിയുടെ മുൻ ഡയറക്ടർ സുശീൽ മാറോ, മുൻ ഡെപ്യൂട്ടി എംഡി ആനന്ദ് ഗോയൽ, സിഇഒ വിക്രാന്ത് ഗുജറാൽ എന്നിവർക്കും സമൻസ് അയച്ചു. വഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നിവയാണ് ഇവർക്കെതിരേ ചുമത്തിയിട്ടുള്ള കുറ്റം. തെറ്റായ വിവരങ്ങൾ നൽകിയാണ് കന്പനി കൽക്കരിപ്പാടം നേടിയെടുത്തതെന്നാണ് കേസ്. ജാർഖണ്ഡിലെ അമർകൊണ്ട മുർഗഡംഗൽ കൽക്കരിപ്പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലും ജിൻഡാൽ വിചാരണ നേരിടുന്നുണ്ട്.
മധ്യപ്രദേശിലെ ഉർതൻ നോർത്ത് കൽക്കരിപ്പാടം നേടിയെടുത്തതുമായി ബന്ധപ്പെട്ടുള്ള കുറ്റപത്രത്തിൽ പ്രതിസ്ഥാനത്തുള്ള ജിൻഡാൽ സ്റ്റീൽ ആൻഡ് പവർ കന്പനി, കന്പനിയുടെ മുൻ ഡയറക്ടർ സുശീൽ മാറോ, മുൻ ഡെപ്യൂട്ടി എംഡി ആനന്ദ് ഗോയൽ, സിഇഒ വിക്രാന്ത് ഗുജറാൽ എന്നിവർക്കും സമൻസ് അയച്ചു. വഞ്ചന, ക്രിമിനൽ ഗൂഢാലോചന എന്നിവയാണ് ഇവർക്കെതിരേ ചുമത്തിയിട്ടുള്ള കുറ്റം. തെറ്റായ വിവരങ്ങൾ നൽകിയാണ് കന്പനി കൽക്കരിപ്പാടം നേടിയെടുത്തതെന്നാണ് കേസ്. ജാർഖണ്ഡിലെ അമർകൊണ്ട മുർഗഡംഗൽ കൽക്കരിപ്പാടം അനുവദിച്ചതുമായി ബന്ധപ്പെട്ട കേസിലും ജിൻഡാൽ വിചാരണ നേരിടുന്നുണ്ട്.