അലഹാബാദ്: കഞ്ചാസ വില്ലേജിൽ പുതിയ ആധാർ കാർഡ് കിട്ടിയവരെല്ലാം ഞെട്ടി. ആയിരം പേരുടെ ജനനത്തീയതി ഒരേ ദിനം. ജനുവരി ഒന്ന്. കഞ്ചാസയിൽ 50 കിലോമീറ്റർ ചുറ്റളവിൽ അഞ്ചുപേരുടെ ജന്മദിനവും ജനുവരി ഒന്നാണ്.
പരാതികൾ കുമിഞ്ഞുകൂടിയപ്പോൾ അധികൃതർ അന്വേഷണമാരംഭിച്ചു. ആയിരത്തോളം പേരാണ് പരാതി നല്കിയത്. ജനനത്തീയതി അറിയാത്തവർക്ക് ഉദ്യോഗസ്ഥൻ എന്റർ ചെയ്തത് ജനുവരി ഒന്നാണ്.
സോഫ്റ്റ്വേറിൽ ഡിഫോൾട്ട് സെറ്റിംഗായി ക്രമീകരിച്ചത് ജനുവരി ഒന്നായതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നാണു പ്രാഥമിക നിഗമനം. എന്നാൽ, മതിയായ രേഖകളുമായി എത്തിയവരുടെയും ജനനത്തീയതി ജനുവരി ഒന്നായത് എങ്ങനെയെന്ന് അറിയില്ലെന്ന് ജസ്ര ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ നീരജ് ദുബെ പറഞ്ഞു.
തെറ്റായ ജനനത്തീയതി ആധാറിൽ രേഖപ്പെടുത്തിയവർക്കു പുതിയ ആധാർ നല്കുമെന്നു നീരജ് കൂട്ടിച്ചേർത്തു.
പരാതികൾ കുമിഞ്ഞുകൂടിയപ്പോൾ അധികൃതർ അന്വേഷണമാരംഭിച്ചു. ആയിരത്തോളം പേരാണ് പരാതി നല്കിയത്. ജനനത്തീയതി അറിയാത്തവർക്ക് ഉദ്യോഗസ്ഥൻ എന്റർ ചെയ്തത് ജനുവരി ഒന്നാണ്.
സോഫ്റ്റ്വേറിൽ ഡിഫോൾട്ട് സെറ്റിംഗായി ക്രമീകരിച്ചത് ജനുവരി ഒന്നായതിനാലാണ് ഇങ്ങനെ സംഭവിച്ചതെന്നാണു പ്രാഥമിക നിഗമനം. എന്നാൽ, മതിയായ രേഖകളുമായി എത്തിയവരുടെയും ജനനത്തീയതി ജനുവരി ഒന്നായത് എങ്ങനെയെന്ന് അറിയില്ലെന്ന് ജസ്ര ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ നീരജ് ദുബെ പറഞ്ഞു.
തെറ്റായ ജനനത്തീയതി ആധാറിൽ രേഖപ്പെടുത്തിയവർക്കു പുതിയ ആധാർ നല്കുമെന്നു നീരജ് കൂട്ടിച്ചേർത്തു.