ലണ്ടൻ: ജയിംസ് ബോണ്ടിനെ അനശ്വരനാക്കിയ ബ്രിട്ടീഷ് താരം സർ റോജർ മൂർ (89) സ്വിറ്റ്സർലൻഡിൽ അന്തരിച്ചു. കാൻസറിനെ തുടർന്നായിരുന്നു അന്ത്യം.
1973 മുതൽ ഒരു വ്യാഴവട്ടക്കാലം ഇയാൻ ഫ്ളെമിംഗിന്റെ സീക്രട്ട് ഏജന്റ് 007 ജയിംസ് ബോണ്ടിന് അഭ്രപാളികളിൽ രൂപവും ഭാവവും പകർന്നത് റോജർ മൂറാണ്. 45-ാം വയസിലാണ് മൂർ ആദ്യമായി ആ വേഷമണിയുന്നത്. ലിവ് ആൻഡ് ലൈറ്റ് ഡൈ ആയിരുന്നു മൂറിന്റെ ആദ്യ ബോണ്ട് ചിത്രം. പിറ്റേവർഷം ദ മാൻ വിത്ത് ദ ഗോൾഡൻ ഗൺ ഇറങ്ങിക്കഴിഞ്ഞപ്പോൾ ബോണ്ടിന്റെ വേഷം മൂറിനുതന്നെ എന്ന് ആരാധകലക്ഷങ്ങൾ ഉറപ്പിച്ചു.
കിടിലംകൊള്ളിക്കുന്ന സാഹസ ങ്ങൾക്കിടയിൽ ജീവിതം ആസ്വ ദിച്ചു മുന്നേറുന്ന ജയിംസ് ബോ ണ്ട് എന്ന ചാരപ്രമുഖനായി മൂർ തിളങ്ങി. ഗോൾഡൻ ഗണിൽ ക്രിസ്റ്റഫർ ലീ ആയിരുന്നു വില്ലൻ വേഷത്തിൽ. ദ സ്പൈ ഹു ലവ്ഡ് മി, മുൺറേക്കർ, ഫോർ യുവർ ഐസ് ഒൺലി, ഒക്ടോപസി, എ വ്യൂ ടു കിൽ തുടങ്ങിയ ബോണ്ട് ചിത്രങ്ങൾ മൂറിന്റെ അഭിനയ മികവിന്റെ വൈജയന്തി പാറിച്ചു.
1927 ഒക്ടോബറിൽ ലണ്ടനിലായിരുന്നു ജനനം. 1958-59 ൽ ഐവൻ ഹോ എന്ന ക്ലാസിക് ചരിത്ര നോവൽ ടിവി സീരിയലാക്കിയപ്പോൾ സർ വിൽഫ്രഡിന്റെ വേഷം മൂറിനായിരുന്നു. മാവെറിക്, ദ സെയ്ന്റ്, പെഴ്സ്വേഡർ തുടങ്ങിയവയിലൂടെ മൂർ ടിവി പരന്പരകളിലെ ഒന്നാംനിര നായകനായി. 1950കളിൽ ഹോളി വുഡിൽ എംജിഎം സ്റ്റുഡിയോ മൂറിനെ ഏതാനും ചിത്രങ്ങളിൽ അഭിനയിപ്പിച്ചെങ്കിലും അത്ര വിജയിച്ചില്ല. പിന്നീട് ടിവി സീരിയലുകളാണ് മൂറിനെ താരമാക്കിയത്.
1985 ആയപ്പോഴേക്കും ബോണ്ടിന്റെ വേഷം തിമത്തി ഡാൾട്ടനു നൽകി പിന്മാറിയ മൂർ, 1991-ൽ യുണിസെഫിന്റെ ഗുഡ്വിൽ അംബാസഡറായി കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിച്ചു. 2003-ൽ ബ്രിട്ടീഷ് രാജ്ഞി സർ പദവി നൽകി ആദരിച്ചു.
രണ്ട് ആത്മകഥകൾ രചിച്ചു. ഒടുവിലത്തേത് 2014-ൽ ഇറങ്ങിയ ലാസ്റ്റ് മാൻ സ്റ്റാൻഡിംഗ്. നാലുതവണ വിവാഹിതനായി.
1973 മുതൽ ഒരു വ്യാഴവട്ടക്കാലം ഇയാൻ ഫ്ളെമിംഗിന്റെ സീക്രട്ട് ഏജന്റ് 007 ജയിംസ് ബോണ്ടിന് അഭ്രപാളികളിൽ രൂപവും ഭാവവും പകർന്നത് റോജർ മൂറാണ്. 45-ാം വയസിലാണ് മൂർ ആദ്യമായി ആ വേഷമണിയുന്നത്. ലിവ് ആൻഡ് ലൈറ്റ് ഡൈ ആയിരുന്നു മൂറിന്റെ ആദ്യ ബോണ്ട് ചിത്രം. പിറ്റേവർഷം ദ മാൻ വിത്ത് ദ ഗോൾഡൻ ഗൺ ഇറങ്ങിക്കഴിഞ്ഞപ്പോൾ ബോണ്ടിന്റെ വേഷം മൂറിനുതന്നെ എന്ന് ആരാധകലക്ഷങ്ങൾ ഉറപ്പിച്ചു.
കിടിലംകൊള്ളിക്കുന്ന സാഹസ ങ്ങൾക്കിടയിൽ ജീവിതം ആസ്വ ദിച്ചു മുന്നേറുന്ന ജയിംസ് ബോ ണ്ട് എന്ന ചാരപ്രമുഖനായി മൂർ തിളങ്ങി. ഗോൾഡൻ ഗണിൽ ക്രിസ്റ്റഫർ ലീ ആയിരുന്നു വില്ലൻ വേഷത്തിൽ. ദ സ്പൈ ഹു ലവ്ഡ് മി, മുൺറേക്കർ, ഫോർ യുവർ ഐസ് ഒൺലി, ഒക്ടോപസി, എ വ്യൂ ടു കിൽ തുടങ്ങിയ ബോണ്ട് ചിത്രങ്ങൾ മൂറിന്റെ അഭിനയ മികവിന്റെ വൈജയന്തി പാറിച്ചു.
1927 ഒക്ടോബറിൽ ലണ്ടനിലായിരുന്നു ജനനം. 1958-59 ൽ ഐവൻ ഹോ എന്ന ക്ലാസിക് ചരിത്ര നോവൽ ടിവി സീരിയലാക്കിയപ്പോൾ സർ വിൽഫ്രഡിന്റെ വേഷം മൂറിനായിരുന്നു. മാവെറിക്, ദ സെയ്ന്റ്, പെഴ്സ്വേഡർ തുടങ്ങിയവയിലൂടെ മൂർ ടിവി പരന്പരകളിലെ ഒന്നാംനിര നായകനായി. 1950കളിൽ ഹോളി വുഡിൽ എംജിഎം സ്റ്റുഡിയോ മൂറിനെ ഏതാനും ചിത്രങ്ങളിൽ അഭിനയിപ്പിച്ചെങ്കിലും അത്ര വിജയിച്ചില്ല. പിന്നീട് ടിവി സീരിയലുകളാണ് മൂറിനെ താരമാക്കിയത്.
1985 ആയപ്പോഴേക്കും ബോണ്ടിന്റെ വേഷം തിമത്തി ഡാൾട്ടനു നൽകി പിന്മാറിയ മൂർ, 1991-ൽ യുണിസെഫിന്റെ ഗുഡ്വിൽ അംബാസഡറായി കുട്ടികളുടെ ക്ഷേമത്തിനുവേണ്ടി പ്രവർത്തിച്ചു. 2003-ൽ ബ്രിട്ടീഷ് രാജ്ഞി സർ പദവി നൽകി ആദരിച്ചു.
രണ്ട് ആത്മകഥകൾ രചിച്ചു. ഒടുവിലത്തേത് 2014-ൽ ഇറങ്ങിയ ലാസ്റ്റ് മാൻ സ്റ്റാൻഡിംഗ്. നാലുതവണ വിവാഹിതനായി.