കാബൂൾ: കാണ്ഡഹാർ പ്രവിശ്യയിലെ സൈനിക ക്യാന്പിൽ താലിബാൻ ഭീകരർ നടത്തിയ ആക്രമണത്തിൽ കുറഞ്ഞതു പത്തു സൈനികർ കൊല്ലപ്പെട്ടു. ഒന്പതുപേർക്കു പരിക്കേറ്റു.
ഷാവലി കോട് ജില്ലയിലെ അക്കാസി ക്യാന്പിൽ തിങ്കളാഴ്ച അർധരാത്രിയോടടുപ്പിച്ചാണ് ആക്രമണം നടന്നത്. സൈനികരുമായുള്ള ഏറ്റുമുട്ടലിൽ 12 ഭീകരർ കൊല്ലപ്പെട്ടെന്നു പ്രതിരോധമന്ത്രാലയ വക്താവ് ദൗലത് വസിരി അറിയിച്ചു.
ഇതിനിടെ കിഴക്കൻ അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിൽ അഫ്ഗാൻ സ്പെഷൽസേന നടത്തിയ റെയ്ഡിൽ രണ്ടു സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു. ആറു കുട്ടികൾക്കും മൂന്നു സ്ത്രീകൾക്കും പരിക്കേറ്റു.
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ദൗലത് വസിരി വാർത്താ ഏജൻസിയോടു പറഞ്ഞു. പാക് അതിർത്തിയോടു ചേർന്നുള്ള നംഗർഹാറിൽ താലിബാനും ഐഎസ് ഭീകരർക്കും സ്വാധീനമുണ്ട്. ഇവിടെ യുഎസ് സൈന്യത്തിന്റെ സഹായത്തോടെ അഫ്ഗാൻ സൈന്യം നിരവധി തവണ ആക്രമണം നടത്തി.
ഷാവലി കോട് ജില്ലയിലെ അക്കാസി ക്യാന്പിൽ തിങ്കളാഴ്ച അർധരാത്രിയോടടുപ്പിച്ചാണ് ആക്രമണം നടന്നത്. സൈനികരുമായുള്ള ഏറ്റുമുട്ടലിൽ 12 ഭീകരർ കൊല്ലപ്പെട്ടെന്നു പ്രതിരോധമന്ത്രാലയ വക്താവ് ദൗലത് വസിരി അറിയിച്ചു.
ഇതിനിടെ കിഴക്കൻ അഫ്ഗാനിസ്ഥാനിലെ നംഗർഹാർ പ്രവിശ്യയിൽ അഫ്ഗാൻ സ്പെഷൽസേന നടത്തിയ റെയ്ഡിൽ രണ്ടു സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ നാലുപേർ കൊല്ലപ്പെട്ടു. ആറു കുട്ടികൾക്കും മൂന്നു സ്ത്രീകൾക്കും പരിക്കേറ്റു.
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ദൗലത് വസിരി വാർത്താ ഏജൻസിയോടു പറഞ്ഞു. പാക് അതിർത്തിയോടു ചേർന്നുള്ള നംഗർഹാറിൽ താലിബാനും ഐഎസ് ഭീകരർക്കും സ്വാധീനമുണ്ട്. ഇവിടെ യുഎസ് സൈന്യത്തിന്റെ സഹായത്തോടെ അഫ്ഗാൻ സൈന്യം നിരവധി തവണ ആക്രമണം നടത്തി.