സിയൂൾ: കൊറിയൻ മേഖലയിലെ സംഘർഷം ലഘൂകരിക്കുന്നതിനു ദക്ഷിണ കൊറിയൻ പ്രസിഡന്റ് മൂൺ ജേയ് ഇൻ വത്തിക്കാന്റെ സഹായം അഭ്യർഥിച്ചു. മൂണിന്റെ കത്തുമായി ആർച്ച്ബിഷപ് ഹിഗിനസ് കിം ഹീജുംഗ് വത്തിക്കാനിലെത്തിയെന്ന് ദക്ഷിണകൊറിയൻ പത്രം ജുംഗ്ആംഗ് ലിബോ റിപ്പോർട്ടു ചെയ്തു.
കൊറിയൻ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കണമെന്ന് മൂൺ മാർപാപ്പയോട് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കത്തോലിക്കാ വിശ്വാസിയാണ് മൂൺ.
യുഎസും ക്യൂബയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനു ഫ്രാൻസിസ് മാർപാപ്പ വഹിച്ച പങ്ക് ആർച്ച്ബിഷപ് ഹിഗിനസ് കിം എടുത്തുപറഞ്ഞു. ഇത്തരത്തിൽ ഒരു സമാധാനദൂതന്റെ റോൾ വഹിക്കാൻ മാർപാപ്പ തയാറാവണമെന്നാണു മൂണിന്റെ അഭ്യർഥനയെന്നും ആർച്ച് ബിഷപ് പറഞ്ഞു.
ഉത്തരകൊറിയയുമായി ചർച്ചയ്ക്കു തയാറാണെന്നും ആവശ്യമെങ്കിൽ പ്യോംഗ്യാംഗിനു പോകാമെന്നും അധികാരമേറ്റയുടൻ പ്രസിഡന്റ് മൂൺ വ്യക്തമാക്കിയിരുന്നു. എന്നാൽ അതിനുശേഷം പ്യോഗ്യാംഗ് മിസൈൽ പരീക്ഷണം തുടർന്നത് സംഘർഷം വർധിപ്പിച്ചിരിക്കുകയാണ്.
കൊറിയൻ പ്രശ്നത്തിൽ മധ്യസ്ഥത വഹിക്കണമെന്ന് മൂൺ മാർപാപ്പയോട് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്. കത്തോലിക്കാ വിശ്വാസിയാണ് മൂൺ.
യുഎസും ക്യൂബയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിനു ഫ്രാൻസിസ് മാർപാപ്പ വഹിച്ച പങ്ക് ആർച്ച്ബിഷപ് ഹിഗിനസ് കിം എടുത്തുപറഞ്ഞു. ഇത്തരത്തിൽ ഒരു സമാധാനദൂതന്റെ റോൾ വഹിക്കാൻ മാർപാപ്പ തയാറാവണമെന്നാണു മൂണിന്റെ അഭ്യർഥനയെന്നും ആർച്ച് ബിഷപ് പറഞ്ഞു.
ഉത്തരകൊറിയയുമായി ചർച്ചയ്ക്കു തയാറാണെന്നും ആവശ്യമെങ്കിൽ പ്യോംഗ്യാംഗിനു പോകാമെന്നും അധികാരമേറ്റയുടൻ പ്രസിഡന്റ് മൂൺ വ്യക്തമാക്കിയിരുന്നു. എന്നാൽ അതിനുശേഷം പ്യോഗ്യാംഗ് മിസൈൽ പരീക്ഷണം തുടർന്നത് സംഘർഷം വർധിപ്പിച്ചിരിക്കുകയാണ്.