ന്യൂഡൽഹി: രാഷ്ട്രീയത്തിൽ ഇറങ്ങുമെന്ന സൂചനകൾ നൽകിയതിനു പിന്നാലെ സൂപ്പർസ്റ്റാർ രജനീകാന്തിനെ ബിജെപിയിലേക്കു ക്ഷണിച്ച് പാർട്ടി ദേശീയ അധ്യക്ഷൻ അമിത്ഷായും കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരിയും. അതിനിടെ, രജനീകാന്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുമെന്ന അഭ്യൂഹങ്ങളും വ്യാപകമായുണ്ട്. രജനീകാന്ത് രാഷ്ട്രീയത്തിലിറങ്ങിയാൽ ബിജെപിയിലേക്കു സ്വാഗതം ചെയ്യുന്നുവെന്നാണ് അമിത്ഷാ പറഞ്ഞത്. അതിനു മുൻപു തന്നെ രജനീകാന്തിന് പാർട്ടിയിൽ ഉചിതമായ സ്ഥാനം നൽകുമെന്ന് ഗഡ്കരിയും പ്രസ്താവിച്ചിരുന്നു.
ഇന്ത്യ ടുഡേ ചാനലിന്റെ പരിപാടിയിൽ പങ്കെടുക്കവേയാണ് അമിത് ഷാ രജനീകാന്തിനെ പാർട്ടിയിലേക്കു സ്വാഗതം ചെയ്തത്. ഉചിതമായ സ്ഥാനം എന്തായിരിക്കുമെന്ന ചോദ്യത്തിന് അതു പാർട്ടി തീരുമാനിക്കുമെന്നാണ് ഗഡ്കരി പറഞ്ഞത്.
അതിനിടെയാണ് രജനീകാന്ത് തമിഴനല്ലെന്നും തമിഴ്നാട്ടിലെ ജനങ്ങൾ രജനിയെ തള്ളിപ്പറയുമെന്നും ചൂണ്ടിക്കാട്ടി ബിജെപി നേതാവും എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തിയത്. എന്നാൽ, അതു സ്വാമിയുടെ മാത്രം അഭിപ്രായമാണെന്നാണ് ഗഡ്കരി പ്രതികരിച്ചത്. രാഷ്ട്രീയത്തെക്കുറിച്ചു ചിന്തിക്കുന്പോൾ ബിജെപിയെക്കുറിച്ചു ചിന്തിക്കണമെന്നാണ് തനിക്കു രജനീകാന്തിനോടു പറയാനുള്ളതെന്നും ഗഡ്കരി പറഞ്ഞു.
രജനീകാന്ത് നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ടോ എന്ന ചോദ്യത്തിന് എല്ലാ നല്ല ആളുകളും മോദിയെ കാണുന്നുണ്ടെന്നായിരുന്നു അമിത്ഷാ നൽകിയ മറുപടി. നല്ല വ്യക്തികൾ തീർച്ചയായും മോദിയെ കണ്ടിരിക്കേണ്ടതാണെന്നും അമിത് ഷാ പറഞ്ഞു. കഴിഞ്ഞ ദിവസം ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് താൻ രാഷ്ട്രീയത്തിലിറങ്ങുമെന്ന സൂചനകൾ രജനീകാന്ത് നൽകിയത്. ദൈവം തീരുമാനിച്ചാൽ താൻ രാഷ്ട്രീയത്തിൽ ഇറങ്ങുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ബിജെപിയിലേക്കാണ് രജനിയുടെ രാഷ്ട്രീയ ചുവടുവയ്പെങ്കിൽ അത് ഉടനുണ്ടാകില്ലെന്നാണു സൂചന. രാഷ്ട്രപതിതെരഞ്ഞെടുപ്പിന്റെ തിരക്കുകൾക്ക് ശേഷമായിരിക്കും താരത്തിന്റെ പാർട്ടി പ്രവേശനം. അതിനിടെ, മുൻ തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീർ ശെൽവം മോദിയെ കണ്ടതിന്റെ തുടർച്ചയായാണ് രജനീകാന്ത് പ്രധാനമന്ത്രിയെ കാണാനൊരുങ്ങുന്നതെന്നും സൂചനയുണ്ട്.
ഇന്ത്യ ടുഡേ ചാനലിന്റെ പരിപാടിയിൽ പങ്കെടുക്കവേയാണ് അമിത് ഷാ രജനീകാന്തിനെ പാർട്ടിയിലേക്കു സ്വാഗതം ചെയ്തത്. ഉചിതമായ സ്ഥാനം എന്തായിരിക്കുമെന്ന ചോദ്യത്തിന് അതു പാർട്ടി തീരുമാനിക്കുമെന്നാണ് ഗഡ്കരി പറഞ്ഞത്.
അതിനിടെയാണ് രജനീകാന്ത് തമിഴനല്ലെന്നും തമിഴ്നാട്ടിലെ ജനങ്ങൾ രജനിയെ തള്ളിപ്പറയുമെന്നും ചൂണ്ടിക്കാട്ടി ബിജെപി നേതാവും എംപിയുമായ സുബ്രഹ്മണ്യൻ സ്വാമി രംഗത്തെത്തിയത്. എന്നാൽ, അതു സ്വാമിയുടെ മാത്രം അഭിപ്രായമാണെന്നാണ് ഗഡ്കരി പ്രതികരിച്ചത്. രാഷ്ട്രീയത്തെക്കുറിച്ചു ചിന്തിക്കുന്പോൾ ബിജെപിയെക്കുറിച്ചു ചിന്തിക്കണമെന്നാണ് തനിക്കു രജനീകാന്തിനോടു പറയാനുള്ളതെന്നും ഗഡ്കരി പറഞ്ഞു.
രജനീകാന്ത് നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തുന്നുണ്ടോ എന്ന ചോദ്യത്തിന് എല്ലാ നല്ല ആളുകളും മോദിയെ കാണുന്നുണ്ടെന്നായിരുന്നു അമിത്ഷാ നൽകിയ മറുപടി. നല്ല വ്യക്തികൾ തീർച്ചയായും മോദിയെ കണ്ടിരിക്കേണ്ടതാണെന്നും അമിത് ഷാ പറഞ്ഞു. കഴിഞ്ഞ ദിവസം ആരാധകരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് താൻ രാഷ്ട്രീയത്തിലിറങ്ങുമെന്ന സൂചനകൾ രജനീകാന്ത് നൽകിയത്. ദൈവം തീരുമാനിച്ചാൽ താൻ രാഷ്ട്രീയത്തിൽ ഇറങ്ങുമെന്നായിരുന്നു അദ്ദേഹം പറഞ്ഞത്.
ബിജെപിയിലേക്കാണ് രജനിയുടെ രാഷ്ട്രീയ ചുവടുവയ്പെങ്കിൽ അത് ഉടനുണ്ടാകില്ലെന്നാണു സൂചന. രാഷ്ട്രപതിതെരഞ്ഞെടുപ്പിന്റെ തിരക്കുകൾക്ക് ശേഷമായിരിക്കും താരത്തിന്റെ പാർട്ടി പ്രവേശനം. അതിനിടെ, മുൻ തമിഴ്നാട് മുഖ്യമന്ത്രി ഒ. പനീർ ശെൽവം മോദിയെ കണ്ടതിന്റെ തുടർച്ചയായാണ് രജനീകാന്ത് പ്രധാനമന്ത്രിയെ കാണാനൊരുങ്ങുന്നതെന്നും സൂചനയുണ്ട്.