ന്യൂഡൽഹി: വിവിധ ലോകരാഷ്ട്രങ്ങളുടെ കന്പ്യൂട്ടർ സംവിധാനത്തെ നിശ്ചലമാക്കിയ വാനാക്രൈ വൈറസിനേക്കാൾ മാരകമായ വൈറസ് കണ്ടെത്തിയതായി റിപ്പോർട്ട്. എറ്റേണൽ റോക്സ് എന്നു പേരിട്ടിരിക്കുന്ന ഈ വൈറസ് വാന ക്രൈയേക്കാൾ മാരകവും പ്രതിരോധിക്കാൻ ബുദ്ധിമുട്ടുള്ളതുമാണെന്നാണു കണ്ടെത്തൽ.
വിൻഡോസ് വഴി കന്പ്യൂട്ടറിലേക്കു നുഴഞ്ഞുകയറാൻ വാനാക്രൈ ഉപയോഗിച്ച അതേവഴികൾ തന്നെയാണ് എറ്റേണൽ റോക്സും തെരഞ്ഞെടുത്തിരിക്കുന്നത്.
കൂടാതെ, അമേരിക്കൻ രഹ സ്യാന്വേഷണ ഏജൻസിയായ എൻഎസ്എ വികസിപ്പിച്ച എറ്റേണൽ ബ്ളു എന്ന പ്രോഗ്രാമും എറ്റേണൽ റോക്സിന്റെ ആക്രമണത്തിനു പിന്തുണ നൽകുന്നു. എൻഎസ്എയുടെ കൈവശമുണ്ടായിരുന്ന എറ്റേണൽ ചാന്പ്യൻ, എറ്റേണൽ റൊമാൻസ്, ഡബിൾ പൾസർ തുടങ്ങിയ പ്രോഗ്രാമുകളും ഹാക്കർമാരുടെ കൈകളിൽ എത്തിയതായി സൂചനയുണ്ട്.
കിൽസ്വിച്ച് പോലുള്ള ബലഹീനതകൾ ഇല്ലാത്തതിനാൽ എറ്റേണൽ റോക്സ് വാനാക്രൈയേക്കാൾ മാരകമാണ്.
വിൻഡോസ് വഴി കന്പ്യൂട്ടറിലേക്കു നുഴഞ്ഞുകയറാൻ വാനാക്രൈ ഉപയോഗിച്ച അതേവഴികൾ തന്നെയാണ് എറ്റേണൽ റോക്സും തെരഞ്ഞെടുത്തിരിക്കുന്നത്.
കൂടാതെ, അമേരിക്കൻ രഹ സ്യാന്വേഷണ ഏജൻസിയായ എൻഎസ്എ വികസിപ്പിച്ച എറ്റേണൽ ബ്ളു എന്ന പ്രോഗ്രാമും എറ്റേണൽ റോക്സിന്റെ ആക്രമണത്തിനു പിന്തുണ നൽകുന്നു. എൻഎസ്എയുടെ കൈവശമുണ്ടായിരുന്ന എറ്റേണൽ ചാന്പ്യൻ, എറ്റേണൽ റൊമാൻസ്, ഡബിൾ പൾസർ തുടങ്ങിയ പ്രോഗ്രാമുകളും ഹാക്കർമാരുടെ കൈകളിൽ എത്തിയതായി സൂചനയുണ്ട്.
കിൽസ്വിച്ച് പോലുള്ള ബലഹീനതകൾ ഇല്ലാത്തതിനാൽ എറ്റേണൽ റോക്സ് വാനാക്രൈയേക്കാൾ മാരകമാണ്.