ന്യൂഡൽഹി: ഫുട്ബോൾ താരം സി.കെ. വിനീതിനെ ഏജീസ് ഓഫീസിൽ നിന്നു പിരിച്ചു വിട്ട സംഭവത്തിൽ കേന്ദ്ര കായിക മന്ത്രാലയം റിപ്പോർട്ട് തേടി. തിരുവനന്തപുരം കംപ്ട്രോളർ ആൻഡ് ഓഡിറ്റർ ജനറലിനോടാണ് റിപ്പോർട്ട് ആവശ്യപ്പെട്ടത്. ഈ റിപ്പോർട്ട് ലഭിച്ചതിനു ശേഷം പരിശോധിച്ച് വിഷയത്തിൽ അനന്തര നടപടിയെടുക്കുമെന്നാണ് കേന്ദ്ര കായികമന്ത്രി വിജയ് ഗോയൽ ഇന്നലെ ഡൽഹിയിൽ വ്യക്തമാക്കിയത്.
സി.കെ. വിനീത് മികച്ച ഫുട്ബോൾ താരമാണ്. സർക്കാർ താരങ്ങൾക്കൊപ്പം നിൽക്കും. ആവശ്യമെന്നു തോന്നുന്ന പക്ഷം കായിക താരങ്ങളുടെ ഹാജരുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ ഭേദഗതി വരുത്തുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ, ഈ വിഷയത്തിൽ വിനീത് കായിക മന്ത്രാലയത്തിനു പരാതി നൽകിയിട്ടില്ലെന്നു മന്ത്രാലയം അറിയിച്ചു.
എജീസ് ഓഫീസിന്റെ നടപടിയെക്കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയൽ നേരത്തേ പറഞ്ഞിരുന്നു. നന്നായി കളിക്കുകയും രാജ്യത്തിനായി നേട്ടങ്ങൾ കൊണ്ടുവരികയുമാണ് താരങ്ങളെ സംബന്ധിച്ച് പ്രധാനം.മതിയായ ഹാജർ ഇല്ലെന്ന കാരണം പറഞ്ഞാണ് സി.കെ വിനീതിനെ ജോലിയിൽനിന്നു പിരിച്ചുവിട്ടത്. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന കായിക മന്ത്രി അടക്കമുള്ളവർ സിഎജി ശശികാന്ത് ശർമയ്ക്ക് കത്തയച്ചെങ്കിലും നടപടിയുമായി മുന്നോട്ടു പോകുകയായിരുന്നു.
2012ലാണ് സ്പോർട്സ് ക്വാട്ടയിൽ ഏജീസ് ഓഫീസിലെ ഓഡിറ്ററായി വിനീത് ജോലിയിൽ കയറുന്നത്. വിനീതിനെ ജോലിയിൽ സ്ഥിരപ്പെടുത്താതെ പിരിച്ചു വിട്ടതായി ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലിന്റെ ഉത്തരവ് ബുധനാഴ്ചയാണു പുറത്തിറങ്ങിയത്. 2014ൽ അവസാനിക്കേണ്ടിയിരുന്ന പ്രബേഷൻ കാലാവധി ഹാജർ കുറവാണെന്ന കാരണം ചൂണ്ടിക്കാട്ടി രണ്ടു വർഷത്തേക്കു നീട്ടിയിരുന്നു. ഈ കാലാവധി 2016ൽ അവസാനിച്ചു. പ്രബേഷൻ കാലാവധി രണ്ടു വർഷത്തിലേറെ നീട്ടാൻ കഴിയില്ലെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് പിരിച്ചു വിട്ടു കൊണ്ടുള്ള ഉത്തരവിറങ്ങിയത്.
സി.കെ. വിനീത് മികച്ച ഫുട്ബോൾ താരമാണ്. സർക്കാർ താരങ്ങൾക്കൊപ്പം നിൽക്കും. ആവശ്യമെന്നു തോന്നുന്ന പക്ഷം കായിക താരങ്ങളുടെ ഹാജരുമായി ബന്ധപ്പെട്ട ചട്ടങ്ങളിൽ ഭേദഗതി വരുത്തുമെന്നും മന്ത്രി പറഞ്ഞു. എന്നാൽ, ഈ വിഷയത്തിൽ വിനീത് കായിക മന്ത്രാലയത്തിനു പരാതി നൽകിയിട്ടില്ലെന്നു മന്ത്രാലയം അറിയിച്ചു.
എജീസ് ഓഫീസിന്റെ നടപടിയെക്കുറിച്ച് അന്വേഷിക്കുമെന്ന് കേന്ദ്ര കായികമന്ത്രി വിജയ് ഗോയൽ നേരത്തേ പറഞ്ഞിരുന്നു. നന്നായി കളിക്കുകയും രാജ്യത്തിനായി നേട്ടങ്ങൾ കൊണ്ടുവരികയുമാണ് താരങ്ങളെ സംബന്ധിച്ച് പ്രധാനം.മതിയായ ഹാജർ ഇല്ലെന്ന കാരണം പറഞ്ഞാണ് സി.കെ വിനീതിനെ ജോലിയിൽനിന്നു പിരിച്ചുവിട്ടത്. തീരുമാനം പിൻവലിക്കണമെന്നാവശ്യപ്പെട്ടു സംസ്ഥാന കായിക മന്ത്രി അടക്കമുള്ളവർ സിഎജി ശശികാന്ത് ശർമയ്ക്ക് കത്തയച്ചെങ്കിലും നടപടിയുമായി മുന്നോട്ടു പോകുകയായിരുന്നു.
2012ലാണ് സ്പോർട്സ് ക്വാട്ടയിൽ ഏജീസ് ഓഫീസിലെ ഓഡിറ്ററായി വിനീത് ജോലിയിൽ കയറുന്നത്. വിനീതിനെ ജോലിയിൽ സ്ഥിരപ്പെടുത്താതെ പിരിച്ചു വിട്ടതായി ഡെപ്യൂട്ടി അക്കൗണ്ടന്റ് ജനറലിന്റെ ഉത്തരവ് ബുധനാഴ്ചയാണു പുറത്തിറങ്ങിയത്. 2014ൽ അവസാനിക്കേണ്ടിയിരുന്ന പ്രബേഷൻ കാലാവധി ഹാജർ കുറവാണെന്ന കാരണം ചൂണ്ടിക്കാട്ടി രണ്ടു വർഷത്തേക്കു നീട്ടിയിരുന്നു. ഈ കാലാവധി 2016ൽ അവസാനിച്ചു. പ്രബേഷൻ കാലാവധി രണ്ടു വർഷത്തിലേറെ നീട്ടാൻ കഴിയില്ലെന്ന ചട്ടം ചൂണ്ടിക്കാട്ടിയാണ് പിരിച്ചു വിട്ടു കൊണ്ടുള്ള ഉത്തരവിറങ്ങിയത്.