ന്യൂഡൽഹി: ഡൽഹിയിലെ കേരള ഹൗസിൽ പ്രവർത്തിച്ച ുവന്ന കാവേരി സെൽ പൂട്ടുന്നതിന് സാവകാശം തേടി എക്സിക്യൂട്ടീവ് എൻജിനിയർ ജലവിഭവ സെക്രട്ടറിക്കു കത്തു നൽകി. ഒന്നര മാസത്തെ സാവകാശം തരണമെന്നാണ് ആവശ്യം. ഫയലുകൾ കൈമാറാനും കേസുകളുടെ സ്ഥിതിവിവരം പുതിയ ഉദ്യോഗസ്ഥനെ ധരിപ്പിക്കാനുമാണ് സാവകാശം തേടിയത്. കാവേരി സെൽ അടച്ചുപൂട്ടാൻ തീരുമാനിച്ചതായി നിയമസഭയെ മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചതിനു പിന്നാലെ ഇതുസംബന്ധിച്ച് ഉത്തരവ് ഇറങ്ങിയിരുന്നു.
എന്നാൽ, ഫയലുകളുടെ കൈമാറ്റം സംബന്ധിച്ച് ഇപ്പോഴും അവ്യക്തത നിലനിൽക്കുകയാണ്. മുല്ലപ്പെരിയാർ, കാവേരി അടക്കമുള്ള കേസുകളിലെ മൂവായിരത്തിലധികം ഫയലുകളാണ് ഡൽഹി ട്രാവൻകൂർ പാലസിലെ കാവേരി സെൽ ഓഫീസിലുള്ളത്.
ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നിയമ വിഭാഗത്തിന് ഫയലുകൾ കൈമാറാനാണ് ഉത്തരവ്. അന്തർസംസ്ഥാന നദീതർക്ക കേസുകളുടെ നടത്തിപ്പിനായി നിയമ വകുപ്പിൽ പ്രത്യേക നോഡൽ ഓഫീസർ നിയമിക്കുമെന്നാണ് സൂചന. കാവേരി സെല്ലിന്റെ ഭാഗമായ കേസുകളെക്കുറിച്ച് ധാരണയുള്ള ഉദ്യോഗസ്ഥനെ നിയമിക്കുന്നതായിരിക്കും നല്ലതെന്ന നിർദ്ദേശവും എക്സിക്യൂട്ടീവ് എൻജിനീയറുടെ കത്തിലുണ്ട്. സെല്ലിന്റെ ഭാഗമായ ്രെഡെവർ, പ്യൂണ്‍ എന്നിവർക്ക് ഡൽഹിയിലെ തന്നെ മറ്റേതെങ്കിലും വകുപ്പിൽ നിയമനം നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ഫയലുകൾ ഏറ്റെടുക്കുന്ന കാര്യത്തിൽ നിയമ വകുപ്പിനും വ്യക്തതക്കുറവുണ്ട്. ഇക്കാര്യത്തിൽ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് ആരാഞ്ഞ് ലോ ഓഫീസറും നിയമ സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്.
എന്നാൽ, ഫയലുകളുടെ കൈമാറ്റം സംബന്ധിച്ച് ഇപ്പോഴും അവ്യക്തത നിലനിൽക്കുകയാണ്. മുല്ലപ്പെരിയാർ, കാവേരി അടക്കമുള്ള കേസുകളിലെ മൂവായിരത്തിലധികം ഫയലുകളാണ് ഡൽഹി ട്രാവൻകൂർ പാലസിലെ കാവേരി സെൽ ഓഫീസിലുള്ളത്.
ഇതേ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന നിയമ വിഭാഗത്തിന് ഫയലുകൾ കൈമാറാനാണ് ഉത്തരവ്. അന്തർസംസ്ഥാന നദീതർക്ക കേസുകളുടെ നടത്തിപ്പിനായി നിയമ വകുപ്പിൽ പ്രത്യേക നോഡൽ ഓഫീസർ നിയമിക്കുമെന്നാണ് സൂചന. കാവേരി സെല്ലിന്റെ ഭാഗമായ കേസുകളെക്കുറിച്ച് ധാരണയുള്ള ഉദ്യോഗസ്ഥനെ നിയമിക്കുന്നതായിരിക്കും നല്ലതെന്ന നിർദ്ദേശവും എക്സിക്യൂട്ടീവ് എൻജിനീയറുടെ കത്തിലുണ്ട്. സെല്ലിന്റെ ഭാഗമായ ്രെഡെവർ, പ്യൂണ്‍ എന്നിവർക്ക് ഡൽഹിയിലെ തന്നെ മറ്റേതെങ്കിലും വകുപ്പിൽ നിയമനം നൽകണമെന്നും കത്തിൽ ആവശ്യപ്പെടുന്നു. ഫയലുകൾ ഏറ്റെടുക്കുന്ന കാര്യത്തിൽ നിയമ വകുപ്പിനും വ്യക്തതക്കുറവുണ്ട്. ഇക്കാര്യത്തിൽ എന്ത് നടപടിയാണ് സ്വീകരിക്കേണ്ടതെന്ന് ആരാഞ്ഞ് ലോ ഓഫീസറും നിയമ സെക്രട്ടറിക്ക് കത്തയച്ചിട്ടുണ്ട്.