ന്യൂഡൽഹി: കോടതിയലക്ഷ്യ കേസിൽ ആറു മാസം തടവുശിക്ഷ വിധിച്ച സുപ്രീംകോടതിയുടെ ഉത്തരവിനെതിരേ ജസ്റ്റീസ് കർണന്റെ അഭിഭാഷകൻ രാഷ്ട്രപതിയെ സമീപിച്ചു. സുപ്രീംകോടതി ഉത്തരവ് സ്റ്റേ ചെയ്യുകയോ റദ്ദാക്കുകയോ ചെയ്യണമെന്നാണ് ആവശ്യം.
കർണന്റെ മകൻ സി.എസ്. സുഗനും അഭിഭാഷകനായ മാത്യൂസ് നെടുന്പാറയും ചേർന്നാണ് രാഷ്ട്രപതിയുടെ സെക്രട്ടറി അശോക് മെഹ്തയ്ക്ക് നേരിട്ട് അപേക്ഷ നൽകിയത്. നേരത്തെ ഇ- മെയിലൂടെ പരാതി നല്കിയി രുന്നു.
ഏതു കുറ്റത്തിന് ശിക്ഷിക്കപ്പെട്ട വ്യക്തിയുടെയും ശിക്ഷ ഇളവ് ചെയ്യാനും റദ്ദാക്കാനും സ്റ്റേ ചെയ്യാനും രാഷ്ട്രപതിക്ക് വിശേഷാധികാരം നൽകുന്ന ഭരണഘടനയുടെ 72-ാം അനുച്ഛേദപ്രകാരമുള്ള അപേക്ഷ നേരത്തെ ഇ- മെയിലൂടെയാണ് അയച്ചിരുന്നത്. എന്നാൽ, ഇങ്ങനെയൊരു അപേക്ഷ ലഭിച്ചിട്ടില്ലെന്ന് രാഷ്ട്രപതി ഭവൻ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങളിൽ വാർത്ത വന്ന സാഹചര്യത്തിൽ നേരിട്ട് അപേക്ഷ നൽകുകയായിരുന്നു.
കോടതിയലക്ഷ്യ കേസിൽ ആറു മാസം തടവിന് ശിക്ഷിച്ച ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റീസ് കർണൻ സമർപ്പിച്ച റിട്ട് ഹർജി നിലനിൽക്കില്ലെന്നു സുപ്രീംകോടതി രജിസ്ട്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഹർജി സ്വീകരിക്കില്ലെന്നു വ്യക്തമാക്കിയ സാഹചര്യത്തിൽ ഭരണഘടനയിലെ 226-ാം അനുച്ഛേദ പ്രകാരം ഡൽഹി ഹൈക്കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കർണന്റെ മകൻ സി.എസ്. സുഗനും അഭിഭാഷകനായ മാത്യൂസ് നെടുന്പാറയും ചേർന്നാണ് രാഷ്ട്രപതിയുടെ സെക്രട്ടറി അശോക് മെഹ്തയ്ക്ക് നേരിട്ട് അപേക്ഷ നൽകിയത്. നേരത്തെ ഇ- മെയിലൂടെ പരാതി നല്കിയി രുന്നു.
ഏതു കുറ്റത്തിന് ശിക്ഷിക്കപ്പെട്ട വ്യക്തിയുടെയും ശിക്ഷ ഇളവ് ചെയ്യാനും റദ്ദാക്കാനും സ്റ്റേ ചെയ്യാനും രാഷ്ട്രപതിക്ക് വിശേഷാധികാരം നൽകുന്ന ഭരണഘടനയുടെ 72-ാം അനുച്ഛേദപ്രകാരമുള്ള അപേക്ഷ നേരത്തെ ഇ- മെയിലൂടെയാണ് അയച്ചിരുന്നത്. എന്നാൽ, ഇങ്ങനെയൊരു അപേക്ഷ ലഭിച്ചിട്ടില്ലെന്ന് രാഷ്ട്രപതി ഭവൻ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങളിൽ വാർത്ത വന്ന സാഹചര്യത്തിൽ നേരിട്ട് അപേക്ഷ നൽകുകയായിരുന്നു.
കോടതിയലക്ഷ്യ കേസിൽ ആറു മാസം തടവിന് ശിക്ഷിച്ച ഏഴംഗ ഭരണഘടനാ ബെഞ്ചിന്റെ ഉത്തരവ് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് ജസ്റ്റീസ് കർണൻ സമർപ്പിച്ച റിട്ട് ഹർജി നിലനിൽക്കില്ലെന്നു സുപ്രീംകോടതി രജിസ്ട്രി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ഹർജി സ്വീകരിക്കില്ലെന്നു വ്യക്തമാക്കിയ സാഹചര്യത്തിൽ ഭരണഘടനയിലെ 226-ാം അനുച്ഛേദ പ്രകാരം ഡൽഹി ഹൈക്കോടതിയെ സമീപിക്കാനും തീരുമാനിച്ചിട്ടുണ്ട്.