ന്യൂഡൽഹി: തെരഞ്ഞെടുപ്പുകൾക്ക് സംസ്ഥാനം ചെലവു വഹിക്കുന്നതിനോടു യോജിക്കാനാവില്ലെന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ പാർലമെന്ററി സമിതിയെ അറിയിച്ചു. രാഷ്ട്രീയ പാർട്ടികളിൽനിന്നു പണം സമാഹരിക്കുന്നതുൾപ്പെടെയുള്ള പകരം സംവിധാനം ആലോചിക്കണം. സ്ഥാനാർഥികൾ ചെലവഴിക്കുന്ന പണത്തിന്റെ കണക്കുകൾ സർക്കാരുകൾ നല്കുന്നതു മാത്രമാണു പരിശോധിക്കാനാവുക.
വെള്ളിയാ തെരഞ്ഞെടുപ്പ് കമ്മീഷനിലെയും നിയമമന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ യോഗം ചേർന്ന് പരിഷ്കരണത്തിനായി തീരുമാനം കൈക്കൊണ്ടിരുന്നു. രാഷ്ട്രീയ പാർട്ടികൾ ഫണ്ട് വാങ്ങുന്നതിനു രസീത് കൊടുക്കുക, ഫണ്ട് ചെലവഴിക്കുന്ന രീതികൾ എന്നിവയ്ക്കു കൃത്യമായ മാനദണ്ഡങ്ങൾ വേണമെന്നും കമ്മീഷൻ അറിയിച്ചു.
വെള്ളിയാ തെരഞ്ഞെടുപ്പ് കമ്മീഷനിലെയും നിയമമന്ത്രാലയത്തിലെയും ഉദ്യോഗസ്ഥർ യോഗം ചേർന്ന് പരിഷ്കരണത്തിനായി തീരുമാനം കൈക്കൊണ്ടിരുന്നു. രാഷ്ട്രീയ പാർട്ടികൾ ഫണ്ട് വാങ്ങുന്നതിനു രസീത് കൊടുക്കുക, ഫണ്ട് ചെലവഴിക്കുന്ന രീതികൾ എന്നിവയ്ക്കു കൃത്യമായ മാനദണ്ഡങ്ങൾ വേണമെന്നും കമ്മീഷൻ അറിയിച്ചു.