ന്യൂഡൽഹി: 1000 രൂപ, 500 രൂപ നോട്ടുകൾ റദ്ദാക്കിയ സാഹചര്യം പാർലമെന്റു സമിതിക്കു മുന്നിൽ വിശദീകരിക്കാൻ റിസർവ് ബാങ്ക് ഗവർണർ ഊർജ്ജിത് പട്ടേൽ ജൂൺ എട്ടിന് ഹാജരാകും. നോട്ട് നിരോധനത്തിനുശേഷം ഇതു രണ്ടാംവട്ടമാണ് പട്ടേൽ പാർലമെന്റു സമിതിക്കു വിശദീകരണം നല്കുന്നത്.
പാർലമെന്റിന്റെ ധനകാര്യ കമ്മറ്റിക്കു മുന്പാകെ ജനുവരി 18 ന് റിസർവ് ബാങ്ക് ഗവർണർ ഹാജരായിരുന്നു. മേയ് 25 ന് രണ്ടാംവട്ട വിശദീകരണത്തിനു ഹാജരാകണമെന്നു നിർദേശിച്ചിരുന്നെങ്കിലും ഊർജിത് പട്ടേലിനു ഹാജരാകാൻ അസൗകര്യമുണ്ടെന്ന് അറിയിച്ചതിനെത്തുടർന്നാണ് ജൂൺ എട്ടിലേക്ക് മാറ്റിയതെന്ന് സമിതി അംഗം അറിയിച്ചു.
എന്നാൽ, റിസർവ് ബാങ്ക് ഗവർണർ ഒഴികെ ധനകാര്യ മന്ത്രാലയത്തിലെ എല്ലാ സെക്രട്ടറിമാരും മേയ് 25ന് പാർലമെന്റ് സമിതിക്കു മുന്നിൽ ഹാജരാകും. കോൺഗ്രസ് നേതാവ് വീരപ്പമൊയ്ലി ആണ് സമിതി ചെയർമാൻ.
പാർലമെന്റിന്റെ ധനകാര്യ കമ്മറ്റിക്കു മുന്പാകെ ജനുവരി 18 ന് റിസർവ് ബാങ്ക് ഗവർണർ ഹാജരായിരുന്നു. മേയ് 25 ന് രണ്ടാംവട്ട വിശദീകരണത്തിനു ഹാജരാകണമെന്നു നിർദേശിച്ചിരുന്നെങ്കിലും ഊർജിത് പട്ടേലിനു ഹാജരാകാൻ അസൗകര്യമുണ്ടെന്ന് അറിയിച്ചതിനെത്തുടർന്നാണ് ജൂൺ എട്ടിലേക്ക് മാറ്റിയതെന്ന് സമിതി അംഗം അറിയിച്ചു.
എന്നാൽ, റിസർവ് ബാങ്ക് ഗവർണർ ഒഴികെ ധനകാര്യ മന്ത്രാലയത്തിലെ എല്ലാ സെക്രട്ടറിമാരും മേയ് 25ന് പാർലമെന്റ് സമിതിക്കു മുന്നിൽ ഹാജരാകും. കോൺഗ്രസ് നേതാവ് വീരപ്പമൊയ്ലി ആണ് സമിതി ചെയർമാൻ.