ശ്രീനഗർ: ജമ്മുകാഷ്മീരിൽ പോലീസ് കോൺസ്റ്റബിൾ നാല് റൈഫിളുകളുമായി ക്യാന്പിൽനിന്നു കടന്നുകളഞ്ഞതിനെത്തുടർന്ന് അതീവജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ബഡ്ഗാമിലെ ഗാർഡ് റൂമിൽനിന്നാണു റൈഫിൾ തട്ടിയെടുത്ത് കോൺസ്റ്റബിൾ സയീദ് നവീദ് മുഷ്താഖ് കടന്നുകളഞ്ഞത്.
മധ്യകാഷ്മീരിലെ ബഡ്ഗാമിൽ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ) ഗോഡൗണിലെ സുരക്ഷാ ജീവനക്കാരനായിരുന്നു മുഷ്താഖ്. ദക്ഷിണകാഷ്മീരിലെ ഷോപിയാൻ സ്വദേശിയാണ് ഇയാൾ.
സംഭവത്തെത്തുടർന്ന് പുൽവാമ, ബഡ്ഗാം, സോഫിയാൻ മേഖലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ബഡ്ഗാമിൽനിന്നു പോകുന്ന വാഹനങ്ങളിൽ പരിശോധന കർശനമാക്കി. കഴിഞ്ഞ മാസങ്ങളിൽ ഭീകരപ്രവർത്തനം ശക്തമായ ദക്ഷിണകാഷ്മീരിലേക്ക് ഇയാൾ കടക്കാതിരിക്കാനാണു തെരച്ചിലും പരിശോധനയും ശക്തമാക്കിയത്. ഒരു വർഷത്തിനുള്ളിൽ ദക്ഷിണകാഷ്മീരിൽ അന്പതോളം യുവാക്കൾ തീവ്രവാദ സംഘടനകളിൽ ചേർന്നതായാണ് വിവരം.
ജനുവരിയിൽ അനന്ത്നാഗ് ജില്ലയിൽ ഡിഎസ്പിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന ഷാകൂർ അഹമ്മദ് നാല് സർവീസ് റിവോൾവറുകളുമായി കടന്നുകളഞ്ഞിരുന്നു.
മധ്യകാഷ്മീരിലെ ബഡ്ഗാമിൽ ഫുഡ് കോർപറേഷൻ ഓഫ് ഇന്ത്യ (എഫ്സിഐ) ഗോഡൗണിലെ സുരക്ഷാ ജീവനക്കാരനായിരുന്നു മുഷ്താഖ്. ദക്ഷിണകാഷ്മീരിലെ ഷോപിയാൻ സ്വദേശിയാണ് ഇയാൾ.
സംഭവത്തെത്തുടർന്ന് പുൽവാമ, ബഡ്ഗാം, സോഫിയാൻ മേഖലകളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു. ബഡ്ഗാമിൽനിന്നു പോകുന്ന വാഹനങ്ങളിൽ പരിശോധന കർശനമാക്കി. കഴിഞ്ഞ മാസങ്ങളിൽ ഭീകരപ്രവർത്തനം ശക്തമായ ദക്ഷിണകാഷ്മീരിലേക്ക് ഇയാൾ കടക്കാതിരിക്കാനാണു തെരച്ചിലും പരിശോധനയും ശക്തമാക്കിയത്. ഒരു വർഷത്തിനുള്ളിൽ ദക്ഷിണകാഷ്മീരിൽ അന്പതോളം യുവാക്കൾ തീവ്രവാദ സംഘടനകളിൽ ചേർന്നതായാണ് വിവരം.
ജനുവരിയിൽ അനന്ത്നാഗ് ജില്ലയിൽ ഡിഎസ്പിയുടെ സുരക്ഷാ ഉദ്യോഗസ്ഥനായിരുന്ന ഷാകൂർ അഹമ്മദ് നാല് സർവീസ് റിവോൾവറുകളുമായി കടന്നുകളഞ്ഞിരുന്നു.