റോം: പതിവുള്ള ഭവനസന്ദർശനത്തിനും വീടു വെഞ്ചരിപ്പിനും ഇടവക വൈദികനെ പ്രതീക്ഷിച്ച വിശ്വാസികളെ വിസ്മയിപ്പിച്ച് എത്തിയതു സാക്ഷാൽ ഫ്രാൻസിസ് മാർപാപ്പ. റോമിന്റെ പ്രാന്തത്തിലുള്ള ഓസ്റ്റിയയിലെ സ്റ്റെല്ലാ മാരീസ് ഇടവകയിലെ ഏതാനും വീടുകളാണു വെള്ളിയാഴ്ച മാർപാപ്പ വെഞ്ചരിച്ചത്.
സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന മേഖലയിലെ അപ്പാർട്ടുമെന്റിലുള്ള വീടുകളിലാണു മാർപാപ്പ മിന്നൽ സന്ദർശനം നടത്തിയത്. ഇടവകയിലെ ഒരു വൈദികൻ ഭവനസന്ദർശനത്തിനും വെഞ്ചരിപ്പിനും എത്തുമെന്ന അറിയിപ്പു കിട്ടിയതിനെത്തുടർന്ന് ഒരുക്കം പൂർത്തിയാക്കി വീട്ടുകാർ കാത്തിരുന്നു. ഡോർ ബെൽ കേട്ടു കതകു തുറന്നപ്പോൾ ഫ്രാൻസിസ് മാർപാപ്പയെ കണ്ട വീട്ടുകാർ അന്പരന്നു. വീട്ടുകാരുമായി കുശലപ്രശ്നം നടത്തിയ മാർപാപ്പ വീടിന്റെ വെഞ്ചരിപ്പു കർമവും നിർവഹിച്ചാണു മടങ്ങിയത്. ഒരു ഡസനോളം ഭവനങ്ങൾ മാർപാപ്പ വെഞ്ചരിച്ചു. വീട്ടുകാർക്കെല്ലാം ജപമാലകളും നൽകി.
എല്ലാ വെള്ളിയാഴ്ചകളും മാർപാപ്പ കാരുണ്യ വെള്ളിയാഴ്ചയായി ആചരിക്കാറുണ്ട്. അന്നു ഭവനങ്ങളോ ആശുപത്രികളോ സന്ദർശിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയും പതിവാണ്. ഇതിന്റെ ഭാഗമായാണു കഴിഞ്ഞ വെള്ളിയാഴ്ച ഒാസ്റ്റിയയിലെ സ്റ്റെല്ലാ മാരീസ് ഇടവകയിൽ ഭവനസന്ദർശനം നടത്തിയത്.
സാധാരണക്കാർ തിങ്ങിപ്പാർക്കുന്ന മേഖലയിലെ അപ്പാർട്ടുമെന്റിലുള്ള വീടുകളിലാണു മാർപാപ്പ മിന്നൽ സന്ദർശനം നടത്തിയത്. ഇടവകയിലെ ഒരു വൈദികൻ ഭവനസന്ദർശനത്തിനും വെഞ്ചരിപ്പിനും എത്തുമെന്ന അറിയിപ്പു കിട്ടിയതിനെത്തുടർന്ന് ഒരുക്കം പൂർത്തിയാക്കി വീട്ടുകാർ കാത്തിരുന്നു. ഡോർ ബെൽ കേട്ടു കതകു തുറന്നപ്പോൾ ഫ്രാൻസിസ് മാർപാപ്പയെ കണ്ട വീട്ടുകാർ അന്പരന്നു. വീട്ടുകാരുമായി കുശലപ്രശ്നം നടത്തിയ മാർപാപ്പ വീടിന്റെ വെഞ്ചരിപ്പു കർമവും നിർവഹിച്ചാണു മടങ്ങിയത്. ഒരു ഡസനോളം ഭവനങ്ങൾ മാർപാപ്പ വെഞ്ചരിച്ചു. വീട്ടുകാർക്കെല്ലാം ജപമാലകളും നൽകി.
എല്ലാ വെള്ളിയാഴ്ചകളും മാർപാപ്പ കാരുണ്യ വെള്ളിയാഴ്ചയായി ആചരിക്കാറുണ്ട്. അന്നു ഭവനങ്ങളോ ആശുപത്രികളോ സന്ദർശിക്കുകയും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുകയും പതിവാണ്. ഇതിന്റെ ഭാഗമായാണു കഴിഞ്ഞ വെള്ളിയാഴ്ച ഒാസ്റ്റിയയിലെ സ്റ്റെല്ലാ മാരീസ് ഇടവകയിൽ ഭവനസന്ദർശനം നടത്തിയത്.