വത്തിക്കാൻ സിറ്റി: അഞ്ച് പേരെ കർദിനാൾമാരുടെ ഗണത്തിലേക്ക് ഉയർത്തുന്നതിനുള്ള കൺസിസ്റ്ററി (കർദിനാൾമാരുടെ സന്പൂർണസമ്മേളനം) ജൂൺ 28നു വത്തിക്കാനിൽ ചേരുമെന്നു ഫ്രാൻസിസ് മാർപാപ്പ അറിയിച്ചു. പിറ്റേന്നു പുതിയ കർദിനാൾമാരോടൊപ്പം മാർപാപ്പ ദിവ്യബലി അർപ്പിക്കും.
ബിഷപ് ഗ്രിഗോറിയോ റോസ ഷാവേസ് (എൽ സാൽവദോർ) ,ആർച്ച്ബിഷപ് ജീൻ സെർബോ (മാലി), ബിഷപ് ആൻഡേഴ്സ് അർബോറില്യസ് (സ്വീഡൻ), ആർച്ച്ബിഷപ് ഹുവാൻ ഹൊസെ ഒമെല്ല (സ്പെയിൻ), ബിഷപ് ലൂയി മാരി ലിങ് മാംഗഅനീക്കോൻ (ലാവോസ് ) എന്നിവരെയാണു കർദിനാൾ പദവിയിലേക്ക് ഉയർത്തുന്നത്.
മാലി, സ്വീഡൻ, ലാവോസ് എന്നിവിടങ്ങളിൽനിന്ന് ആദ്യമായാണ് സഭയ്ക്ക് കർദിനാൾമാരെ ലഭിക്കുന്നത്. പുതുതായി പ്രഖ്യാപിക്കപ്പെട്ട അഞ്ചു കർദിനാൾമാരും 80വയസിൽ താഴെ പ്രായമുള്ളവരാണ്. അതിനാൽ ഇവർക്കെല്ലാവർക്കും മാർപാപ്പയെ തെരഞ്ഞെടുക്കുന്ന കോൺക്ലേവിൽ വോട്ടവകാശമുണ്ട്.
ബിഷപ് ഗ്രിഗോറിയോ റോസ ഷാവേസ് (എൽ സാൽവദോർ) ,ആർച്ച്ബിഷപ് ജീൻ സെർബോ (മാലി), ബിഷപ് ആൻഡേഴ്സ് അർബോറില്യസ് (സ്വീഡൻ), ആർച്ച്ബിഷപ് ഹുവാൻ ഹൊസെ ഒമെല്ല (സ്പെയിൻ), ബിഷപ് ലൂയി മാരി ലിങ് മാംഗഅനീക്കോൻ (ലാവോസ് ) എന്നിവരെയാണു കർദിനാൾ പദവിയിലേക്ക് ഉയർത്തുന്നത്.
മാലി, സ്വീഡൻ, ലാവോസ് എന്നിവിടങ്ങളിൽനിന്ന് ആദ്യമായാണ് സഭയ്ക്ക് കർദിനാൾമാരെ ലഭിക്കുന്നത്. പുതുതായി പ്രഖ്യാപിക്കപ്പെട്ട അഞ്ചു കർദിനാൾമാരും 80വയസിൽ താഴെ പ്രായമുള്ളവരാണ്. അതിനാൽ ഇവർക്കെല്ലാവർക്കും മാർപാപ്പയെ തെരഞ്ഞെടുക്കുന്ന കോൺക്ലേവിൽ വോട്ടവകാശമുണ്ട്.