ന്യൂഡൽഹി: മൊബൈൽ ഫോൺ ബില്ലുകൾ, ബാങ്ക് സർവീസ് ചാർജുകൾ, ഇൻഷ്വറൻസ് പ്രീമിയം തുടങ്ങിയവയുടെ ചെലവ് മൂന്നുശതമാനം വർധിക്കും. ഇവയ്ക്ക് 15 ശതമാനം സേവന നികുതിയായിരുന്നത് 18 ശതമാനം ജിഎസ്ടി ആക്കിയതിന്റെ ഫലമാണിത്.
അമ്യൂസ്മെന്റ് പാർക്കുകൾ, 250 രൂപയിൽ കൂടുതൽ ടിക്കറ്റ് വിലയുള്ള കലാപരിപാടികൾ എന്നിവയ്ക്ക് 28 ശതമാനം ജിഎസ്ടി നൽകണം. 15 ശതമാനത്തിൽനിന്ന് ഇരട്ടിയോളമാണു വർധന. ഐപിഎൽ മത്സരങ്ങൾ കാണാനും 28 ശതമാനം ജിഎസ്ടി നല്കണം.
മൊബൈൽ കോളിനു ചെലവ് കൂടുന്പോൾ ഇറക്കുമതി ചെയ്യുന്ന മൊബൈൽ ഫോണിനു വില കുറയും. സ്വദേശ നിർമിത ഫോണുമായുള്ള വില വ്യത്യാസവും കുറയും. രണ്ടിനത്തിനും 12 ശതമാനമാണു ജിഎസ്ടി. നേരത്തെ സ്വദേശിക്കു നികുതി കുറവായിരുന്നു.
ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ കൊമേഴ്സ് കന്പനികളിൽനിന്നു വാങ്ങുന്പോഴുണ്ടായിരുന്ന വിലക്കുറവ് ഇനി കുറയും. ഇതു വരെ അവർ കുറഞ്ഞ വാറ്റ് ഉള്ള സംസ്ഥാനങ്ങളിൽനിന്നാണു വില്പന നടത്തിയിരുന്നത്. ഇനി എല്ലായിടത്തും ജിഎസ്ടി ഒന്നുതന്നെ.ഇനി ഇ കൊമേഴ്സുകാർ എവിടെനിന്നു വിറ്റാലും ഉത്പന്നം ഏതു സംസ്ഥാനത്തേക്കാണോ നൽകുന്നത് അവിടേക്കാണു നികുതി അടയ്ക്കേണ്ടത്. കേരളീയർ എവിടെനിന്നു സാധാനം വാങ്ങിയാലും കേരളത്തിനു നികുതി വരുമാനം കിട്ടും. ഇ കൊമേഴ്സിൽ വില്പനക്കാർ ഒരു ശതമാനം തുക സ്രോതസിലെ നികുതിയായി പിരിച്ച് അടയ്ക്കണമെന്നുണ്ട്. ഇതുവരെ അതില്ലായിരുന്നു.
കാറുകൾ, എസ്യുവികൾ, മോട്ടോർ സൈക്കിളുകൾ എന്നിവയുടെ നികുതിയിൽ മാറ്റമില്ല. 28 ശതമാനം നികുതിക്കു പുറമേ ഒന്നും മൂന്നും ആറും ശതമാനം സെസ് ചുമത്തി നിലവിലുള്ള നിരക്കിലേക്ക് അവയുടെ നികുതി ബാധ്യത എത്തിച്ചു.
എന്നാൽ, ടെലിവിഷൻ, എയർ കണ്ടീഷണർ, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ തുടങ്ങിയ ഗൃഹോപകരണങ്ങൾക്കു നികുതി ബാധ്യത കൂടി. നാലു മുതൽ അഞ്ചുവരെ ശതമാനമാണു വർധന. ഇവയുടെ ഘടകപദാർഥങ്ങൾക്കും അസംസ്കൃത പദാർഥങ്ങൾക്കും നികുതി കുറവായതും ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് കിട്ടുന്നതും മൂലം നികുതി ബാധ്യത കൂടില്ലെന്നാണു സർക്കാർ പറയുന്നത്. സിഗരറ്റിനും പുകയില സാമഗ്രികൾക്കും മദ്യം, പെട്രോൾ, ഡീസൽ എന്നിവയ്ക്കും നിലവിലുള്ള നികുതി തുടരും.
അമ്യൂസ്മെന്റ് പാർക്കുകൾ, 250 രൂപയിൽ കൂടുതൽ ടിക്കറ്റ് വിലയുള്ള കലാപരിപാടികൾ എന്നിവയ്ക്ക് 28 ശതമാനം ജിഎസ്ടി നൽകണം. 15 ശതമാനത്തിൽനിന്ന് ഇരട്ടിയോളമാണു വർധന. ഐപിഎൽ മത്സരങ്ങൾ കാണാനും 28 ശതമാനം ജിഎസ്ടി നല്കണം.
മൊബൈൽ കോളിനു ചെലവ് കൂടുന്പോൾ ഇറക്കുമതി ചെയ്യുന്ന മൊബൈൽ ഫോണിനു വില കുറയും. സ്വദേശ നിർമിത ഫോണുമായുള്ള വില വ്യത്യാസവും കുറയും. രണ്ടിനത്തിനും 12 ശതമാനമാണു ജിഎസ്ടി. നേരത്തെ സ്വദേശിക്കു നികുതി കുറവായിരുന്നു.
ആമസോൺ, ഫ്ലിപ്കാർട്ട് തുടങ്ങിയ ഇ കൊമേഴ്സ് കന്പനികളിൽനിന്നു വാങ്ങുന്പോഴുണ്ടായിരുന്ന വിലക്കുറവ് ഇനി കുറയും. ഇതു വരെ അവർ കുറഞ്ഞ വാറ്റ് ഉള്ള സംസ്ഥാനങ്ങളിൽനിന്നാണു വില്പന നടത്തിയിരുന്നത്. ഇനി എല്ലായിടത്തും ജിഎസ്ടി ഒന്നുതന്നെ.ഇനി ഇ കൊമേഴ്സുകാർ എവിടെനിന്നു വിറ്റാലും ഉത്പന്നം ഏതു സംസ്ഥാനത്തേക്കാണോ നൽകുന്നത് അവിടേക്കാണു നികുതി അടയ്ക്കേണ്ടത്. കേരളീയർ എവിടെനിന്നു സാധാനം വാങ്ങിയാലും കേരളത്തിനു നികുതി വരുമാനം കിട്ടും. ഇ കൊമേഴ്സിൽ വില്പനക്കാർ ഒരു ശതമാനം തുക സ്രോതസിലെ നികുതിയായി പിരിച്ച് അടയ്ക്കണമെന്നുണ്ട്. ഇതുവരെ അതില്ലായിരുന്നു.
കാറുകൾ, എസ്യുവികൾ, മോട്ടോർ സൈക്കിളുകൾ എന്നിവയുടെ നികുതിയിൽ മാറ്റമില്ല. 28 ശതമാനം നികുതിക്കു പുറമേ ഒന്നും മൂന്നും ആറും ശതമാനം സെസ് ചുമത്തി നിലവിലുള്ള നിരക്കിലേക്ക് അവയുടെ നികുതി ബാധ്യത എത്തിച്ചു.
എന്നാൽ, ടെലിവിഷൻ, എയർ കണ്ടീഷണർ, റഫ്രിജറേറ്റർ, വാഷിംഗ് മെഷീൻ തുടങ്ങിയ ഗൃഹോപകരണങ്ങൾക്കു നികുതി ബാധ്യത കൂടി. നാലു മുതൽ അഞ്ചുവരെ ശതമാനമാണു വർധന. ഇവയുടെ ഘടകപദാർഥങ്ങൾക്കും അസംസ്കൃത പദാർഥങ്ങൾക്കും നികുതി കുറവായതും ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് കിട്ടുന്നതും മൂലം നികുതി ബാധ്യത കൂടില്ലെന്നാണു സർക്കാർ പറയുന്നത്. സിഗരറ്റിനും പുകയില സാമഗ്രികൾക്കും മദ്യം, പെട്രോൾ, ഡീസൽ എന്നിവയ്ക്കും നിലവിലുള്ള നികുതി തുടരും.