ടെഹ്റാൻ : ഇറാനിൽ പ്രസിഡന്റ് ഹസന് റുഹാനിക്ക് രണ്ടാമൂഴം. വെള്ളിയാഴ്ചത്തെ വോട്ടെടുപ്പിൽ റുഹാനിക്ക് 57ശതമാനം വോട്ടുകിട്ടിയെന്ന് ആഭ്യന്തരമന്ത്രി അബ്ദൽ റേസാ റഹ്മാനി ഫസ്ലി അറിയിച്ചു. പരമോന്നത നേതാവ് അയത്തൊള്ളാ ഖമനയ്യുടെ പിന്തുണയുള്ള തീവ്രനിലപാടുള്ള മുഖ്യ എതിരാളി ഇബ്രാഹിം റെയിസിക്ക് 38.3ശതമാനം വോട്ടേ ലഭിച്ചുള്ളു. പോളിംഗ് ശതമാനം 73 ആയിരുന്നു.
ആണവപ്രശ്നത്തിന്റെ പേരിൽ ഒറ്റപ്പെട്ട ഇറാനെ ലോകരാഷ്ട്രങ്ങ ളു മായി വീണ്ടും ബന്ധപ്പെടുത്തുന്നതിനുള്ള കരാറുണ്ടാക്കിയ 68കാരനായ റുഹാനി മിതവാദിയായാണ് അറിയപ്പെടുന്നത്. പാശ്ചാത്യരോടു കർക്കശ നിലപാടു വേണമെന്നു വാദിക്കുന്ന 56കാരനായ റെയ്സി പാവങ്ങളുടെ കാവൽഭടനായാണു സ്വയം അവതരിപ്പിക്കുന്നത്. യാഥാസ്ഥിതികരെ സംഘടിപ്പിക്കുന്നതിൽ വിജയിച്ച റെയ്സി പരമോന്നത നേതാവിന്റെ പിൻഗാമിയായേക്കുമെന്നും അഭ്യൂഹമുണ്ടായിരുന്നു. റെയ്സിയുടെ പരാജയം യാഥാസ്ഥിതിക വിഭാഗത്തിനു വൻതിരിച്ചടിയായി. ഇറാനിൽ വൻ സാന്പത്തിക സാമ്രാജ്യം കെട്ടിപ്പടുത്ത വിപ്ലവഗാർഡുകൾ റെയ്സിയെയാണു പിന്തുണച്ചത്. തെരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും റുഹാനിയുടെ മുന്നോട്ടുള്ള പാത സുഗമമല്ല. ഇറാനിൽ എല്ലാക്കാര്യങ്ങളിലും അവസാന വാക്ക് പരമോന്നത നേതാവ് ഖമനയ്യുടേതാണ്. ട്രംപ് ഭരണകൂടം ഇറാനോടു പഴയതുപോലെ സൗഹൃദത്തിലല്ല.
ഷിയാ ഭൂരിപക്ഷ ഇറാന്റെ എതിരാളിയായ സുന്നി ഭൂരിപക്ഷ സൗദി അറേബ്യയിൽ ട്രംപ് പര്യടനത്തിനെത്തിയ അവസരത്തിലാണ് റുഹാനിയുടെ വിജയവാർത്ത പുറത്തുവരുന്നത്. അന്തർദേശീയ സമൂഹവുമായി സമാധാനത്തിൽ കഴിയണമെന്നു ജനം വിധിയെഴുതിയിരിക്കുകയാണെന്നു രാജ്യത്തെ അഭിസംബോധന ചെയ്ത റുഹാനി പറഞ്ഞു.
ആണവപ്രശ്നത്തിന്റെ പേരിൽ ഒറ്റപ്പെട്ട ഇറാനെ ലോകരാഷ്ട്രങ്ങ ളു മായി വീണ്ടും ബന്ധപ്പെടുത്തുന്നതിനുള്ള കരാറുണ്ടാക്കിയ 68കാരനായ റുഹാനി മിതവാദിയായാണ് അറിയപ്പെടുന്നത്. പാശ്ചാത്യരോടു കർക്കശ നിലപാടു വേണമെന്നു വാദിക്കുന്ന 56കാരനായ റെയ്സി പാവങ്ങളുടെ കാവൽഭടനായാണു സ്വയം അവതരിപ്പിക്കുന്നത്. യാഥാസ്ഥിതികരെ സംഘടിപ്പിക്കുന്നതിൽ വിജയിച്ച റെയ്സി പരമോന്നത നേതാവിന്റെ പിൻഗാമിയായേക്കുമെന്നും അഭ്യൂഹമുണ്ടായിരുന്നു. റെയ്സിയുടെ പരാജയം യാഥാസ്ഥിതിക വിഭാഗത്തിനു വൻതിരിച്ചടിയായി. ഇറാനിൽ വൻ സാന്പത്തിക സാമ്രാജ്യം കെട്ടിപ്പടുത്ത വിപ്ലവഗാർഡുകൾ റെയ്സിയെയാണു പിന്തുണച്ചത്. തെരഞ്ഞെടുപ്പിൽ വിജയിച്ചെങ്കിലും റുഹാനിയുടെ മുന്നോട്ടുള്ള പാത സുഗമമല്ല. ഇറാനിൽ എല്ലാക്കാര്യങ്ങളിലും അവസാന വാക്ക് പരമോന്നത നേതാവ് ഖമനയ്യുടേതാണ്. ട്രംപ് ഭരണകൂടം ഇറാനോടു പഴയതുപോലെ സൗഹൃദത്തിലല്ല.
ഷിയാ ഭൂരിപക്ഷ ഇറാന്റെ എതിരാളിയായ സുന്നി ഭൂരിപക്ഷ സൗദി അറേബ്യയിൽ ട്രംപ് പര്യടനത്തിനെത്തിയ അവസരത്തിലാണ് റുഹാനിയുടെ വിജയവാർത്ത പുറത്തുവരുന്നത്. അന്തർദേശീയ സമൂഹവുമായി സമാധാനത്തിൽ കഴിയണമെന്നു ജനം വിധിയെഴുതിയിരിക്കുകയാണെന്നു രാജ്യത്തെ അഭിസംബോധന ചെയ്ത റുഹാനി പറഞ്ഞു.