ബാഗ്ദാദ് : ബസ്റയിലും ബാഗ്ദാദിലും ഐഎസ് നടത്തിയ ആക്രമണങ്ങളിൽ 50ൽ അധികം പേർക്കു ജീവഹാനി നേരിട്ടു. ബസ്റയിലെ എണ്ണപ്പാടങ്ങൾക്കു സമീപമുള്ള ഹൈവേയിലെ രണ്ടു ചെക്കുപോസ്റ്റുകളിൽ ഇന്നലെ നടന്ന ആക്രമണങ്ങളിൽ 33 പേർ കൊല്ലപ്പെട്ടെന്ന് പോലീസ് അറിയിച്ചു.
ദക്ഷിണബാഗ്ദാദിലെ അബുഷീർ മേഖലയിലെ ചെക്കുപോസ്റ്റുകളിൽ നടന്ന രണ്ടു കാർബോംബ് സ്ഫോടനങ്ങളിൽ കുറഞ്ഞത് 24 പേർ കൊല്ലപ്പെടുകയും 20 പേർക്കു പരിക്കേൽക്കുകയും ചെയ്തെന്ന് ബ്രിഗേഡിയർ ജനറൽ സാദ് മാൻ പറഞ്ഞു. ബാഗ്ദാദ്, ബസ്രാ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.തിക്രിത്ത്, റമാദി, ഫല്ലൂജ നഗരങ്ങൾ ഐഎസിൽ നിന്നു പിടിച്ചെടുത്ത ഇറാക്കി സൈന്യം മൊസൂളിൽ നിന്ന് ഐഎസിനെ തുരത്താനുള്ള പോരാട്ടത്തിലാണ്. ദിവസങ്ങൾക്കകം മൊസൂൾ നഗരത്തിന്റെ സന്പൂർണ നിയന്ത്രണം പിടിക്കാനാവുമെന്നാണ് ഇറാക്കി സൈന്യത്തിന്റെ പ്രതീക്ഷ.
ദക്ഷിണബാഗ്ദാദിലെ അബുഷീർ മേഖലയിലെ ചെക്കുപോസ്റ്റുകളിൽ നടന്ന രണ്ടു കാർബോംബ് സ്ഫോടനങ്ങളിൽ കുറഞ്ഞത് 24 പേർ കൊല്ലപ്പെടുകയും 20 പേർക്കു പരിക്കേൽക്കുകയും ചെയ്തെന്ന് ബ്രിഗേഡിയർ ജനറൽ സാദ് മാൻ പറഞ്ഞു. ബാഗ്ദാദ്, ബസ്രാ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഐഎസ് ഏറ്റെടുത്തു.തിക്രിത്ത്, റമാദി, ഫല്ലൂജ നഗരങ്ങൾ ഐഎസിൽ നിന്നു പിടിച്ചെടുത്ത ഇറാക്കി സൈന്യം മൊസൂളിൽ നിന്ന് ഐഎസിനെ തുരത്താനുള്ള പോരാട്ടത്തിലാണ്. ദിവസങ്ങൾക്കകം മൊസൂൾ നഗരത്തിന്റെ സന്പൂർണ നിയന്ത്രണം പിടിക്കാനാവുമെന്നാണ് ഇറാക്കി സൈന്യത്തിന്റെ പ്രതീക്ഷ.