ന്യൂഡൽഹി: സംപ്രേഷണ സംവിധാനങ്ങളിൽ അട്ടിമറി നടത്തിയ അർണബ് ഗോസ്വാമിയുടെ റിപ്പബ്ലിക് ടിവിയുടെ റേറ്റിംഗ് ഉയർത്തിക്കാട്ടിയെന്ന് ആരോപിച്ച് ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റി സർച്ച് കൗണ്സിൽ ഓഫ് ഇന്ത്യക്ക് (ബാർക്) എതിരേ വാർത്താ ചാനലുകൾ. പുതിയതായി രംഗത്തെത്തിയ റിപ്പബ്ലിക് ടിവിയുടെ റേറ്റിംഗ് പരസ്യപ്പെടുത്തരുതെന്ന് ബാർകിനോട് ന്യൂസ് ബ്രോഡ്കാസ്റ്റ് അസോസിയേഷൻ (എൻബിഎ) ആവശ്യപ്പെട്ടിരുന്നു.
ഇപ്പോൾ പുറത്തു വന്ന റേറ്റിംഗ് ഫലത്തിൽ ആദ്യ നാലുസ്ഥാനങ്ങളിൽ നിൽക്കുന്ന ചാനലുകൾക്ക് എല്ലാംകൂടി റിപ്പബ്ലിക്കിന്റെ റേറ്റിംഗിന് അത്ര മാത്രമേ ഉള്ളൂ. അർണബ് ഗോസാമിയ്ക്ക് എതിരേ നാഷണൽ ബ്രോഡ്കാസ്റ്റിംഗ് അഥോറിറ്റിയിൽ പരാതികൾ ഉണ്ട്. ഇതിൻ മേൽ നടപടി സ്വീകരിക്കുന്നത് വരെ റിപ്പബ്ലിക്ക് ടിവിയുടെ റേറ്റിംഗ് പുറത്തുവിടരുതെന്ന് നിർദേശം ഉണ്ടായിരുന്നതാണ്.
അതിനാൽ ഇപ്പോൾ പുറത്തുവന്ന കണക്കുകൾ വ്യാജമാണെന്ന പരാതി വ്യാപകമായി ഉണ്ടായിരുന്നു. ഇതിനിടെയാണ് പ്രതിഷേധം ഉയർത്തി പ്രമുഖ ചാനലുകൾ ബാർകിനെ തള്ളിപ്പറഞ്ഞിരിക്കുന്നത്. റിപ്പബ്ലിക് ടിവിക്ക് ഉയർന്ന റേറ്റിംഗ് ഉണ്ടെന്നു കാട്ടി ബാർക് പുറത്ത് വിട്ട ഫലം കെട്ടിച്ചമച്ചതാണെന്നാണ് മറ്റു ചാനലുകൾ ആരോപിക്കുന്നത്. ഇത് നിലവിൽ ഇന്ത്യയിലുള്ള പ്രമുഖ വാർത്ത ചാനലുകളുടെ പ്രതിച്ഛായ മോശമാക്കുന്നതാണെന്ന് എൻബിഎയുടെ ആനി ജോസഫ് ബാർക്കിനയച്ച കത്തിൽ ചൂണ്ടിക്കാട്ടി. ചാനൽ റേറ്റിംഗ് ഉയർത്താൻ ധാർമികതയില്ലാത്ത മാധ്യമപ്രവർത്തനം നടത്തുകയാണെന്ന് ആരോപിച്ച് അർണാബിന്റെ റിപ്പബ്ളിക് ടിവിക്കെതിരേ എൻബിഎ ടെലികോം റെഗുലേറ്ററി അഥോറിറ്റിയെ സമീപിച്ചിരുന്നു.
രണ്ടാഴ്ച മുൻപ് രംഗത്തെത്തിയ റിപ്പബ്ലിക് ടിവി മേയ് ആറു മുതൽ മേയ് 12വരെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ടുവെന്ന തരത്തിലാണ് ബാർകിന്റെ റേറ്റിംഗ് വന്നത്. ടൈംസ് നൗ, എൻഡിടിവി, ഇന്ത്യാ ടുഡേ, സിഎൻഎൻ ന്യൂസ് തുടങ്ങിയ പ്രമുഖ ചാനലുകൾ റിപ്പബ്ലിക് ടിവിയേക്കാൾ ഏറെ പിന്നിലാണെന്നും ബാർക്കിന്റെ റേറ്റ് കാർഡിൽ പറയുന്നു. ഇതോടെ തങ്ങളാണ് ഇന്ത്യയിലെ ഒന്നാം നന്പർ വാർത്താ ചാനലെന്ന അവകാശവാദവുമായി അർണബും ചാനലും സോഷ്യൽ മീഡിയകളിൽ രംഗത്തെത്തിയിരുന്നു.
ഇപ്പോൾ പുറത്തു വന്ന റേറ്റിംഗ് ഫലത്തിൽ ആദ്യ നാലുസ്ഥാനങ്ങളിൽ നിൽക്കുന്ന ചാനലുകൾക്ക് എല്ലാംകൂടി റിപ്പബ്ലിക്കിന്റെ റേറ്റിംഗിന് അത്ര മാത്രമേ ഉള്ളൂ. അർണബ് ഗോസാമിയ്ക്ക് എതിരേ നാഷണൽ ബ്രോഡ്കാസ്റ്റിംഗ് അഥോറിറ്റിയിൽ പരാതികൾ ഉണ്ട്. ഇതിൻ മേൽ നടപടി സ്വീകരിക്കുന്നത് വരെ റിപ്പബ്ലിക്ക് ടിവിയുടെ റേറ്റിംഗ് പുറത്തുവിടരുതെന്ന് നിർദേശം ഉണ്ടായിരുന്നതാണ്.
അതിനാൽ ഇപ്പോൾ പുറത്തുവന്ന കണക്കുകൾ വ്യാജമാണെന്ന പരാതി വ്യാപകമായി ഉണ്ടായിരുന്നു. ഇതിനിടെയാണ് പ്രതിഷേധം ഉയർത്തി പ്രമുഖ ചാനലുകൾ ബാർകിനെ തള്ളിപ്പറഞ്ഞിരിക്കുന്നത്. റിപ്പബ്ലിക് ടിവിക്ക് ഉയർന്ന റേറ്റിംഗ് ഉണ്ടെന്നു കാട്ടി ബാർക് പുറത്ത് വിട്ട ഫലം കെട്ടിച്ചമച്ചതാണെന്നാണ് മറ്റു ചാനലുകൾ ആരോപിക്കുന്നത്. ഇത് നിലവിൽ ഇന്ത്യയിലുള്ള പ്രമുഖ വാർത്ത ചാനലുകളുടെ പ്രതിച്ഛായ മോശമാക്കുന്നതാണെന്ന് എൻബിഎയുടെ ആനി ജോസഫ് ബാർക്കിനയച്ച കത്തിൽ ചൂണ്ടിക്കാട്ടി. ചാനൽ റേറ്റിംഗ് ഉയർത്താൻ ധാർമികതയില്ലാത്ത മാധ്യമപ്രവർത്തനം നടത്തുകയാണെന്ന് ആരോപിച്ച് അർണാബിന്റെ റിപ്പബ്ളിക് ടിവിക്കെതിരേ എൻബിഎ ടെലികോം റെഗുലേറ്ററി അഥോറിറ്റിയെ സമീപിച്ചിരുന്നു.
രണ്ടാഴ്ച മുൻപ് രംഗത്തെത്തിയ റിപ്പബ്ലിക് ടിവി മേയ് ആറു മുതൽ മേയ് 12വരെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ടുവെന്ന തരത്തിലാണ് ബാർകിന്റെ റേറ്റിംഗ് വന്നത്. ടൈംസ് നൗ, എൻഡിടിവി, ഇന്ത്യാ ടുഡേ, സിഎൻഎൻ ന്യൂസ് തുടങ്ങിയ പ്രമുഖ ചാനലുകൾ റിപ്പബ്ലിക് ടിവിയേക്കാൾ ഏറെ പിന്നിലാണെന്നും ബാർക്കിന്റെ റേറ്റ് കാർഡിൽ പറയുന്നു. ഇതോടെ തങ്ങളാണ് ഇന്ത്യയിലെ ഒന്നാം നന്പർ വാർത്താ ചാനലെന്ന അവകാശവാദവുമായി അർണബും ചാനലും സോഷ്യൽ മീഡിയകളിൽ രംഗത്തെത്തിയിരുന്നു.