ന്യൂഡൽഹി: കുൽഭൂഷണ് ജാദവിന്റെ കേസിൽ പാക്കിസ്ഥാനിലെ പട്ടാളക്കോടതിയുടെ വധശിക്ഷ സ്റ്റേ ചെയ്ത രാജ്യാന്തര കോടതി വിധി ഇന്ത്യയിൽ ആഘോഷിക്കപ്പെടുന്നത് അനവസരത്തിലാണെന്ന് പാക്കിസ്ഥാനിൽ ജയിലിൽ കൊല്ലപ്പെട്ട സരബ്ജിത് സിംഗിന്റെ അഭിഭാഷകനായിരുന്ന അവൈസ് ഷേഖ്.
സരബ്ജിത് സിംഗിന്റെ കേസുമായി സമാനസ്വഭാവമുള്ളതാണ് കുൽഭൂഷണ് ജാദവിന്റെ കേസ്. രണ്ട് ഇന്ത്യക്കാരും ചാരക്കുറ്റം ആരോപിക്കപ്പെട്ടു പാക്കിസ്ഥാനിൽ തടവിലായതാണ്. രണ്ടു പേർക്കും വധശിക്ഷ വിധിക്കുകയും ചെയ്തു.
എന്നാൽ, സരബ്ജിത് സിംഗ് പാക് ജയിലിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു കൊല്ലപ്പെട്ടു. ഇക്കാര്യം ഓർമിക്കുന്പോൾ വധശിക്ഷയിൽ സ്റ്റേ ലഭിച്ചതു കൊണ്ടുമാത്രം കുൽഭൂഷണ് ജാദവ് സുരക്ഷിതനാണെന്നു കരുതാൻ കഴിയില്ലെന്നും അവൈസ് ഷേഖ് പറഞ്ഞു.
പാക്കിസ്ഥാൻ കോടതിയിൽ സരബ്ജിത് സിംഗിനു വേണ്ടി വാദിച്ചതിനാൽ പാക് സ്വദേശിയായ അവൈസ് ഷേഖിനു നേരെ വൻ ഭീഷണികൾ ഉയർന്നിരുന്നു. ഒടുവിൽ പാക്കിസ്ഥാൻ വിട്ടു സ്വീഡനിൽ അഭയം തേടേണ്ടി വന്ന ഷേഖ് ഇന്ത്യയിലെ ഒരു വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിലാണ് കുൽഭൂഷണിന്റെ കേസിൽ ആഘോഷങ്ങൾ അനവസരത്തിലാണെന്നു മുന്നറിയിപ്പു നൽകിയത്.
രാജ്യാന്തര കോടതിയെ സമീപിച്ചത് ഇന്ത്യയുടെ ഏറ്റവും ബുദ്ധിപരവും നയപരവുമായ തീരുമാനമായിരുന്നു. കേസ് ലോകശ്രദ്ധ ആകർഷിക്കുകയും അതിന്റെ വികാരവും പ്രധാന്യവും ലോകത്തിനു മനസിലാകുകയും ചെയ്തിട്ടുണ്ട്. ഓഗസ്റ്റിൽ കേസിന്റെ അവസാന വിധി വരുന്നതു വരെ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന രാജ്യാന്തര കോടതിയുടെ വിധി വിഷയത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്നതാണ്. ഈ വിധി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ അകൽച്ചയുണ്ടാക്കുമെന്നും ഷേഖ് ചൂണ്ടിക്കാട്ടി.
കുൽഭൂഷണ് ജയിലിൽ പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്നത് പ്രധാന വസ്തുതയാണ്. സരബ്ജിത്തിന്റെ കേസിൽ താൻ അദ്ദേഹത്തെ ജയിലിൽ കാണുന്പോൾ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു. ഇടതു കാലിന് ഗുരുതര അണുബാധയേറ്റ നിലയിലായിരുന്നു. കോടതിയുടെ അനുമതിയോടെ സരബ്ജിത്തിനെ താൻ 25 തവണ ജയിലിൽ സന്ദർശിച്ചിട്ടുണ്ട്. കുൽഭൂഷണിന് അഭിഭാഷക സഹായം ഉറപ്പുവരുത്താൻ ഇന്ത്യ നയന്ത്രപരമായി ഇടപെടുകയാണു വേണ്ടത്. അദ്ദേഹത്തിന്റെ ബന്ധുക്കൾക്കും കാണാനുള്ള അവസരമൊരുക്കണമെന്നും അവൈസ് ഷേഖ് പറഞ്ഞു.
നിർഭാഗ്യവശാൽ രണ്ടു രാജ്യങ്ങളും അപരന്റെ നാട്ടുകാരെ ശത്രുക്കളെപ്പോലെയാണു കാണുന്നത്. തടവിൽ പെടുന്നവരെ മനുഷ്യരായി കണക്കാക്കുന്നില്ല. പാക്കിസ്ഥാനിൽ നിന്നുള്ള തടവുപുള്ളികളോട് ഇന്ത്യ വളരെ സൗഹാർദപരമായി ഇടപെടുന്നുണ്ടെ ന്നു തനിക്കു പറയാനാകില്ലെന്നും അവൈസ് ഷേഖ് പറഞ്ഞു.
സരബ്ജിത് സിംഗിന്റെ കേസുമായി സമാനസ്വഭാവമുള്ളതാണ് കുൽഭൂഷണ് ജാദവിന്റെ കേസ്. രണ്ട് ഇന്ത്യക്കാരും ചാരക്കുറ്റം ആരോപിക്കപ്പെട്ടു പാക്കിസ്ഥാനിൽ തടവിലായതാണ്. രണ്ടു പേർക്കും വധശിക്ഷ വിധിക്കുകയും ചെയ്തു.
എന്നാൽ, സരബ്ജിത് സിംഗ് പാക് ജയിലിൽ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു കൊല്ലപ്പെട്ടു. ഇക്കാര്യം ഓർമിക്കുന്പോൾ വധശിക്ഷയിൽ സ്റ്റേ ലഭിച്ചതു കൊണ്ടുമാത്രം കുൽഭൂഷണ് ജാദവ് സുരക്ഷിതനാണെന്നു കരുതാൻ കഴിയില്ലെന്നും അവൈസ് ഷേഖ് പറഞ്ഞു.
പാക്കിസ്ഥാൻ കോടതിയിൽ സരബ്ജിത് സിംഗിനു വേണ്ടി വാദിച്ചതിനാൽ പാക് സ്വദേശിയായ അവൈസ് ഷേഖിനു നേരെ വൻ ഭീഷണികൾ ഉയർന്നിരുന്നു. ഒടുവിൽ പാക്കിസ്ഥാൻ വിട്ടു സ്വീഡനിൽ അഭയം തേടേണ്ടി വന്ന ഷേഖ് ഇന്ത്യയിലെ ഒരു വാർത്താ ചാനലിനു നൽകിയ അഭിമുഖത്തിലാണ് കുൽഭൂഷണിന്റെ കേസിൽ ആഘോഷങ്ങൾ അനവസരത്തിലാണെന്നു മുന്നറിയിപ്പു നൽകിയത്.
രാജ്യാന്തര കോടതിയെ സമീപിച്ചത് ഇന്ത്യയുടെ ഏറ്റവും ബുദ്ധിപരവും നയപരവുമായ തീരുമാനമായിരുന്നു. കേസ് ലോകശ്രദ്ധ ആകർഷിക്കുകയും അതിന്റെ വികാരവും പ്രധാന്യവും ലോകത്തിനു മനസിലാകുകയും ചെയ്തിട്ടുണ്ട്. ഓഗസ്റ്റിൽ കേസിന്റെ അവസാന വിധി വരുന്നതു വരെ വധശിക്ഷ സ്റ്റേ ചെയ്യണമെന്ന രാജ്യാന്തര കോടതിയുടെ വിധി വിഷയത്തിന്റെ പ്രാധാന്യം ഉൾക്കൊള്ളുന്നതാണ്. ഈ വിധി ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിൽ കൂടുതൽ അകൽച്ചയുണ്ടാക്കുമെന്നും ഷേഖ് ചൂണ്ടിക്കാട്ടി.
കുൽഭൂഷണ് ജയിലിൽ പീഡിപ്പിക്കപ്പെട്ടിട്ടില്ല എന്നത് പ്രധാന വസ്തുതയാണ്. സരബ്ജിത്തിന്റെ കേസിൽ താൻ അദ്ദേഹത്തെ ജയിലിൽ കാണുന്പോൾ ക്രൂരമായി പീഡിപ്പിക്കപ്പെട്ടിരുന്നു. ഇടതു കാലിന് ഗുരുതര അണുബാധയേറ്റ നിലയിലായിരുന്നു. കോടതിയുടെ അനുമതിയോടെ സരബ്ജിത്തിനെ താൻ 25 തവണ ജയിലിൽ സന്ദർശിച്ചിട്ടുണ്ട്. കുൽഭൂഷണിന് അഭിഭാഷക സഹായം ഉറപ്പുവരുത്താൻ ഇന്ത്യ നയന്ത്രപരമായി ഇടപെടുകയാണു വേണ്ടത്. അദ്ദേഹത്തിന്റെ ബന്ധുക്കൾക്കും കാണാനുള്ള അവസരമൊരുക്കണമെന്നും അവൈസ് ഷേഖ് പറഞ്ഞു.
നിർഭാഗ്യവശാൽ രണ്ടു രാജ്യങ്ങളും അപരന്റെ നാട്ടുകാരെ ശത്രുക്കളെപ്പോലെയാണു കാണുന്നത്. തടവിൽ പെടുന്നവരെ മനുഷ്യരായി കണക്കാക്കുന്നില്ല. പാക്കിസ്ഥാനിൽ നിന്നുള്ള തടവുപുള്ളികളോട് ഇന്ത്യ വളരെ സൗഹാർദപരമായി ഇടപെടുന്നുണ്ടെ ന്നു തനിക്കു പറയാനാകില്ലെന്നും അവൈസ് ഷേഖ് പറഞ്ഞു.