+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

കൽക്കരി അഴിമതി: മുൻ സെക്രട്ടറി കുറ്റക്കാരൻ

ന്യൂഡൽഹി: കൽക്കരി അഴിമതിക്കേസിൽ മുൻ കൽക്കരി സെക്രട്ടറി എച്ച്.സി. ഗുപ്ത കുറ്റക്കാരനാണെന്ന് കോടതി. യുപിഎ സർക്കാരന്‍റെ കാലത്ത് 2006 മുതൽ 2008വരെ കൽക്കരി സെക
കൽക്കരി അഴിമതി: മുൻ സെക്രട്ടറി കുറ്റക്കാരൻ
ന്യൂഡൽഹി: കൽക്കരി അഴിമതിക്കേസിൽ മുൻ കൽക്കരി സെക്രട്ടറി എച്ച്.സി. ഗുപ്ത കുറ്റക്കാരനാണെന്ന് കോടതി. യുപിഎ സർക്കാരന്‍റെ കാലത്ത് 2006 മുതൽ 2008വരെ കൽക്കരി സെക്രട്ടറിയായിരുന്നു ഗുപ്ത.

ഇതിനൊപ്പം കമൽ സ്പോഞ്ച് സ്റ്റീൽ ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ പവൻ കുമാർ അലുവാലിയ, മുൻ കൽക്കരി ജോയിന്‍റ് സെക്രറി കെ.എസ് ക്രോപ്പ, കൽക്കരി മന്ത്രാലയത്തിലെ മുൻ ഡയറക്ടർ കെ.സി . സമരിയ എന്നിവരും കുറ്റക്കാരാണെന്ന് പ്രത്യേക ജഡ്ജി ഭരത് പരാശർ വിധിച്ചു. അടുത്ത തിങ്കളാഴ്ച ഇവരുടെ ശിക്ഷ വിധിക്കും.

മധ്യപ്രദേശിൽ ഒരു സ്വകാര്യ കന്പനിക്ക് കൽക്കരി ഖനി അനുവദിച്ചതുമായി ബന്ധപ്പെട്ടാണ് കേസ്. കൽക്കരി ബ്ലോക്കുകൾ അനുവദിക്കുന്നതിലും ലേലം നടത്തുന്ന സമയത്തും സുതാര്യമായല്ല സ്ക്രീനിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ ഗുപ്ത പെരുമാറിയത് എന്നാണു പ്രധാന ആരോപണം. ഇത് സംസ്ഥാന സർക്കാരിനു വന്പിച്ച നഷ്ടം വരുത്തിവച്ചുവെന്നും കോടതി കണ്ടെത്തി. സമാനമായ എട്ടു കേസുകളാണു ഗുപ്തയുടെ പേരിലുള്ളത്.

എല്ലാ കേസുകളിലും ഒരുമിച്ച് പരിഗണിക്കണമെന്ന ഗുപ്തയുടെ ആവശ്യം കോടതി നിരസിച്ചു. തടവിൽ കഴിഞ്ഞുകൊണ്ടു തന്നെ വിചാരണ നേരിട്ടുകൊള്ളാം എന്നു പറഞ്ഞുകൊണ്ടു ഗുപ്ത കഴിഞ്ഞ വർഷം വാർത്തകളിൽ ഇടം പിടിച്ചിരുന്നു. അതിനിടെ കേസ് എത്രയും പെട്ടെന്ന് അവസാനിപ്പിക്കണമെന്ന സിബിഐയുടെ ആവശ്യം കോടതി നിരാകരിച്ചു.