ന്യൂഡൽഹി: അണ്ണാ ഡിഎംകെ പാർട്ടി ഒാഫീസ് ശശികല പക്ഷം ഉപയോഗിക്കുന്നതിനെതിരേ ഒ. പനീർശെൽവം ക്യാന്പ് തെരഞ്ഞെടുപ്പു കമ്മീഷനെ സമീപിച്ചു. ശശികലയെ പാർട്ടി ഇടക്കാല ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുത്തതിനെതിരേ പുതിയ രേഖകളും ഒപിഎസിന്റെ അഭിഭാഷകൻ കമ്മീഷനു സമർപ്പിച്ചിട്ടുണ്ട്. പാർട്ടി നിയന്ത്രണം സംബന്ധിച്ചുള്ള തർക്കം പരിഹരിക്കുന്നതു വരെ അണ്ണാ ഡിഎംകെ മുഖപത്രമായ "ഡോ. നമതു എംജിആറി'ന്റെ നിയന്ത്രണം ശശികല പക്ഷത്തിന്റെ കൈയിൽനിന്നു മാറ്റണമെന്നും ഒപിഎസ് ക്യാന്പ് ആവശ്യപ്പെട്ടിട്ടുണ്ട്.
മാർച്ച് 23ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ ആർ.കെ. നഗർ ഉപതെരഞ്ഞെടുപ്പിൽ വിമതവിഭാഗത്തെ പാർട്ടി ചിഹ്നമായ രണ്ടില ഉപയോഗിക്കുന്നതിൽനിന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ വിലക്കിയിരുന്നു. എന്നാൽ, വോട്ടർമാരെ സ്വാധിനിക്കാൻ ശശികല പക്ഷം പണം ഒഴുക്കിയെന്ന ആരോപണത്തെത്തുടർന്ന് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കി. പുതിയ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കേസ് തീർപ്പാക്കുന്നതുവരെ ഒപിഎസ് പക്ഷം പാർട്ടി ചിഹ്നവും പേരും ഉപയോഗിക്കരുതെന്ന പുതിയ ഉത്തരവ് കഴിഞ്ഞമാസം തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചിട്ടുണ്ട്.
മാർച്ച് 23ന് പുറപ്പെടുവിച്ച ഇടക്കാല ഉത്തരവിൽ ആർ.കെ. നഗർ ഉപതെരഞ്ഞെടുപ്പിൽ വിമതവിഭാഗത്തെ പാർട്ടി ചിഹ്നമായ രണ്ടില ഉപയോഗിക്കുന്നതിൽനിന്ന് തെരഞ്ഞെടുപ്പു കമ്മീഷൻ വിലക്കിയിരുന്നു. എന്നാൽ, വോട്ടർമാരെ സ്വാധിനിക്കാൻ ശശികല പക്ഷം പണം ഒഴുക്കിയെന്ന ആരോപണത്തെത്തുടർന്ന് കമ്മീഷൻ ഉപതെരഞ്ഞെടുപ്പ് റദ്ദാക്കി. പുതിയ തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. കേസ് തീർപ്പാക്കുന്നതുവരെ ഒപിഎസ് പക്ഷം പാർട്ടി ചിഹ്നവും പേരും ഉപയോഗിക്കരുതെന്ന പുതിയ ഉത്തരവ് കഴിഞ്ഞമാസം തെരഞ്ഞെടുപ്പ് കമ്മീഷൻ പുറപ്പെടുവിച്ചിട്ടുണ്ട്.