പാരീസ്: പോർച്ചുഗലിലെ ഫാത്തിമയിൽ നൂറുവർഷംമുമ്പ് മൂന്ന് ഇടയക്കുട്ടികൾക്ക് പരിശുദ്ധ കന്യകമറിയത്തിന്റെ ദിവ്യദർശനം ലഭിച്ച സംഭവത്തെ ആസ്പദമാക്കി ഹോളിവുഡ് സിനിമ വരുന്നു.
യുഎസ് സംവിധായകൻ ഗാരി ഹാമിൽട്ടന്റെ ആർക് ലൈറ്റ് ഫിലിംസാണ് ‘ഫാത്തിമ’ എന്ന പേരിൽ ചലച്ചിത്രം നിർമിക്കുന്നത്. ഇറ്റാലിയൻ സംവിധായകൻ മാർക്കോ പൊന്റെകോർവോ സംവിധാനം ചെയ്യുന്ന സിനിമയിൽ വിഖ്യാത അമേരിക്കൻ നടൻ ഹാർവി കെയ്റ്റെൽ, ബ്രസീലിയൻ നടി സോണിയ ബ്രാഗ തുടങ്ങിയ പ്രമുഖർ അഭിനയിക്കും.
കാൻ ചലച്ചിത്രമേളയിൽ ഗാരി ഹാമിൽട്ടൻതന്നെയാണ് ഈ വിവരം പ്രഖ്യാപിച്ചത്.
നൂറു വർഷം മുമ്പു നടന്ന സംഭവവും അതു നൽകുന്ന സന്ദേശവും ഇതേത്തുടർന്ന് ലോകത്തുണ്ടായ സംഭവവികാസങ്ങളും തനിമ ചോരാതെതന്നെ ആവിഷ്കരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ചലച്ചിത്രത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. ഫാത്തിമയിൽ പരിശുദ്ധ കന്യകമറിയത്തിന്റെ ദിവ്യദർശനം ലഭിച്ച ജസീന്തയെയും ഫ്രാൻസിസ്കോയെയും കഴിഞ്ഞ ശനിയാഴ്ച ഫാത്തിമയിലെ ചത്വരത്തിൽ നടന്ന ദിവ്യബലിമധ്യേ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തിയിരുന്നു.
യുഎസ് സംവിധായകൻ ഗാരി ഹാമിൽട്ടന്റെ ആർക് ലൈറ്റ് ഫിലിംസാണ് ‘ഫാത്തിമ’ എന്ന പേരിൽ ചലച്ചിത്രം നിർമിക്കുന്നത്. ഇറ്റാലിയൻ സംവിധായകൻ മാർക്കോ പൊന്റെകോർവോ സംവിധാനം ചെയ്യുന്ന സിനിമയിൽ വിഖ്യാത അമേരിക്കൻ നടൻ ഹാർവി കെയ്റ്റെൽ, ബ്രസീലിയൻ നടി സോണിയ ബ്രാഗ തുടങ്ങിയ പ്രമുഖർ അഭിനയിക്കും.
കാൻ ചലച്ചിത്രമേളയിൽ ഗാരി ഹാമിൽട്ടൻതന്നെയാണ് ഈ വിവരം പ്രഖ്യാപിച്ചത്.
നൂറു വർഷം മുമ്പു നടന്ന സംഭവവും അതു നൽകുന്ന സന്ദേശവും ഇതേത്തുടർന്ന് ലോകത്തുണ്ടായ സംഭവവികാസങ്ങളും തനിമ ചോരാതെതന്നെ ആവിഷ്കരിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി. ചലച്ചിത്രത്തിന്റെ പ്രാഥമിക പ്രവർത്തനങ്ങൾ ആരംഭിച്ചതായും അദ്ദേഹം അറിയിച്ചു. ഫാത്തിമയിൽ പരിശുദ്ധ കന്യകമറിയത്തിന്റെ ദിവ്യദർശനം ലഭിച്ച ജസീന്തയെയും ഫ്രാൻസിസ്കോയെയും കഴിഞ്ഞ ശനിയാഴ്ച ഫാത്തിമയിലെ ചത്വരത്തിൽ നടന്ന ദിവ്യബലിമധ്യേ ഫ്രാൻസിസ് മാർപാപ്പ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തിയിരുന്നു.