ബംഗളൂരു: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 10-ാം സീസണിൽ മുംബൈ ഇന്ത്യൻസ് - പൂന സൂപ്പർ ജയന്റ് കലാശപ്പോരാട്ടം. രണ്ടാം ക്വാളിഫയറില്‍ കോല്‍ക്കത്ത നൈറ്റ് റൈഡേഴ്സിനെ മുംബൈ ഇന്ത്യന്‍സ് ആറു വിക്കറ്റിനു പരാജയപ്പെടുത്തിയാണ് മുംബൈ ഞായറാഴ്ചത്തെ ഫൈനലിനു യോഗ്യത നേടിയത്. സ്കോർ: കോൽക്കത്ത- 18.5 ഓവറിൽ 107നു പുറത്ത്. മുംബൈ 14.3 ഓവറിൽ 111.
നാലു വിക്കറ്റ് വീഴ്ത്തിയ കരണ്‍ ശര്‍മയും മൂന്നു വിക്കറ്റ് വീഴ്ത്തിയ ജസ്പ്രീത് ബുംറയുമാണ് കോല്‍ക്കത്തയെ തകര്‍ത്തത്. മിച്ചല്‍ ജോണ്സണ് രണ്ടു വിക്കറ്റും നേടി. സൂര്യകുമാര്‍ യാദവ് (31), ഇഷാങ്ക് ജാഗി (28) എന്നിവരുടെ ഇന്നിംഗ്സില്ലായിരുന്നെങ്കില്‍ കോല്‍ക്കത്ത ചെറിയ സ്കോറിലേക്ക് ഒതുങ്ങേണ്ടിവന്നേനെ. ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ ഇരുവരും 56 റണ്‍സാണ് എടുത്തത്.
ടോസ് നേടിയ മുംബൈ നായകന് രോഹിത് ശര്‍മ കോല്‍ക്കത്തയെ ബാറ്റിംഗിനു വിട്ടു. പതുക്കെ തുടങ്ങിയ കോല്‍ക്കത്തയ്ക്ക് രണ്ടാം ഓവറില്‍ വെടിക്കെട്ട് ബാറ്റ്സ്മാന് ക്രിസ് ലിന്നിനെ (4) നഷ്ടമായി ബുംറയ്ക്കു വിക്കറ്റ് കീറോണ്‍ പൊളാര്ഡിനായിരുന്നു ക്യാച്ച്. സുനില്‍ നരേനൊപ്പം നായകന് ഗൗതം ഗംഭീര്‍ ചേര്‍ന്നപ്പോള്‍ കോല്‍ക്കത്ത തിരിച്ചുവരുമെന്നു തോന്നി. എന്നാല്‍ ഈ കൂട്ടുകെട്ടിന്റെ ആയുസ് 19 റണ്‍സ് വരെയേ ഉണ്ടായിരുന്നുള്ളൂ. നരേനെ (10) സ്റ്റംപ് ചെയ്തു. കരണ്‍ ശര്‍മയ്ക്കായിരുന്നു വിക്കറ്റ്. വൈകാതെ റോബിന് ഉത്തപ്പയെ (1) ബുംറ വിക്കറ്റിനു മുന്നില്‍ കുരുക്കി. കോല്‍ക്കത്ത സ്കോര്‍ 31ലെത്തിയപ്പോള്‍ തുടര്‍ച്ചയായ ഗംഭീറിന്റെയും (12), കോളിന് ഡി ഗ്രാന്‍ഡ്ഹോമിന്റെയും (0)വിക്കറ്റുകള്‍ കരണ്‍ സ്വന്തമാക്കി.ജാഗിയും സൂര്യകുമാര്‍ യാദവും ചേര്‍ന്ന് കോല്‍ക്കത്തയെ നാണക്കേടിലേക്കു വീഴാതെ സ്കോറിംഗിനു ജീവന് വയ്്പിച്ചു. ഇരുവരും മികച്ച ഷോട്ടുകളിലൂടെ ആവേശം പകര്‍ന്നു. അപകടകരമായി മുന്നോട്ടു പോകുകയായിരുന്ന കൂട്ടുകെട്ട് കരണ്‍ പൊളിച്ചു.
ജാഗി (28) മിച്ചല്‍ ജോണ്‍സനു ക്യാച്ച് നല്കി. 31 റണ്‍സുമായി സൂര്യകുമാര്‍ യാദവും പുറത്തായതോടെ കോല്‍ക്കത്തയുടെ പോരാട്ടം തീര്‍ന്നു.
മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈക്ക് തുടക്കത്തിൽ സിമൺസിനെയും (3) പാർഥിവിനെയും (14) റായുഡുവിനെയും (6) നഷ്ടപ്പെട്ടെങ്കിലും രോഹിത് ശർമയും (26) കൃണാൽ പാണ്ഡ്യയും (45*) ചേർന്ന് ലക്ഷ്യത്തിലേക്കു നയിച്ചു.
ഐപിഎൽ ഫൈനൽ: മഹാരാഷ്ട്ര ഡെർബി
11:55 PM May 19, 2017 | Deepika.com