ന്യൂഡൽഹി: മുത്തലാഖ് വിഷയത്തിൽ സുപ്രീംകോടതിയിൽ വാദം കേൾക്കൽ പൂർത്തിയായി. കേസ് വിധി പറയനായി മാറ്റി വച്ചു. ആറു ദിവസം നീണ്ട വാദ പ്രതിവാദങ്ങൾക്കു ശേഷമാണ് സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബെഞ്ച് കേസ് വിധി പറയാനായി മാറ്റി വച്ചത്. ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാർ, ജസ്റ്റീസുമാരായ കുര്യൻ ജോസഫ്, ആർ.എഫ്. നരിമാൻ, യു.യു. ലളിത്, അബ്ദുൾ നസീർ എന്നിവരടങ്ങിയ ബെഞ്ച് ഈ മാസം 11നാണ് വാദം കേൾക്കാൻ ആരംഭിച്ചത്. കേന്ദ്രസർക്കാർ, ഓൾ ഇന്ത്യ മുസ്ലിം പേഴ്സണൽ ലോ ബോർഡ്, ഓൾ ഇന്ത്യ മുസ്ലിം വിമൻ പേഴ്സണൽ ലോ ബോർഡ് എന്നിവരടക്കം കേസിൽ കക്ഷി ചേർന്നവർ ഇക്കാലയളവിൽ തങ്ങളുടെ വാദങ്ങളും സത്യവാങ്മൂലങ്ങളും കോടതിയിൽ സമർപ്പിച്ചു.
മുത്തലാഖിന് ഇരയായ ഹർജിക്കാരേയും വിവിധ വനിതാ സംഘടനകളെയും പ്രതിനിധീകരിച്ച് കോടതിയിൽ ഹാജരായ അഭിഭാഷകർ മുത്തലാഖ് സന്പ്രദായം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായി പ്രഖ്യാപിക്കണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടു.
വിവാഹ കരാർ സമയത്തു തന്നെ മുത്തലാഖ് സംബന്ധിച്ച് സ്ത്രീകളുടെ അഭിപ്രായം രേഖപ്പെടുത്താൻ അവസരം നൽകാനാവുമോ എന്ന കോടതിയുടെ നിർദേശം സംബന്ധിച്ച് ചർച്ച ചെയ്യാൻ ബുധനാഴ്ച തന്നെ മുസ്ലിം പേഴ്സണൽ ലോ ബോർഡ് യോഗം ചേർന്നിരുന്നുവെന്നും ഇതു സംബന്ധിച്ച ബോർഡ് ബന്ധപ്പെട്ടവർക്ക് സർക്കുലർ അയച്ചിട്ടുണ്ടെന്നും അഭിഭാഷകൻ കപിൽ സിബൽ ഇന്നലെ കോടതിയെ അറിയിച്ചു. നിർബന്ധിത സാഹചര്യങ്ങളിൽ അല്ലാതെ മുത്തലാഖ് പ്രയോഗിക്കരുതെന്ന് വിവാഹക്കരാർ സമയത്ത് ഭർത്താവിനെ ഉപദേശിക്കണമെന്നാണ് സർക്കുലറിൽ വ്യക്തമാക്കുന്നത്.
അതേസമയം, പാപമായി കരുതപ്പെടുന്ന മുത്തലാഖ് എങ്ങനെയാണ് വിശ്വാസത്തിന്റെ ഭാഗമാകുന്നതെന്ന് സുപ്രീംകോടതി ആവർത്തിച്ചു. മുത്തലാഖിനെക്കുറിച്ച് പരിശുദ്ധ ഖുറാനിൽ പരാമർശിക്കുന്നില്ലെന്നും വിശ്വാസപ്രമാണങ്ങളിൽ മോശമാണെന്നും പാപമാണെന്നും പറയുന്നുണ്ടെങ്കിലും കോടതി ഇത് പരിശോധിക്കരുതെന്ന് കേസിലെ അമിക്കസ് ക്യൂറിയായ സൽമാൻ ഖുർഷിദ് വാദിച്ചപ്പോഴാണ് കോടതി ഇക്കാര്യം ആവർത്തിച്ചത്.പാപമായി കരുതപ്പെടുന്ന ഒന്ന് എങ്ങനെയാണ് വിശ്വാസത്തിന്റെ ഭാഗമാകുന്നത്്. പാപമായിരിക്കുന്നത് എങ്ങനെയാണ് ഒരു ആചാരമായി തുടരുക. വിശ്വാസപ്രമാണങ്ങളിൽ മോശമാണെങ്കിൽ അത് നിയമത്തിൽ പറയുന്നുണ്ടെങ്കിൽ, അത് നിയമപരമായി അംഗീകരിക്കാനാവില്ല. അധാർമികമായത് നിയമപരമായി നിലനിൽക്കില്ലെന്നും ബെഞ്ച് പറഞ്ഞു. മുത്തലാഖ് പാപമാണെന്നു പറയുന്പോഴും സമുദായത്തിലെ 90 ശതമാനവും ഇത് അംഗീകരിക്കുന്നുണ്ടെന്നും അതിൽ സ്ത്രീകൾ ഉൾപ്പെടുന്നുണ്ടെന്നും മുസ്ലിം വ്യക്തി നിയമ ബോർഡിന് വേണ്ടി ഹാജരായ കപിൽ സിബൽ വാദിച്ചപ്പോൾ മറുപക്ഷത്തെ ഇന്ദിരാ ജെയ്സിംഗ് ഉൾപ്പെടെയുള്ള വനിതാ അഭിഭാഷകർ അത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി. മുത്തലാഖ് മുസ്ലിം സമുദായത്തിന്റെ അടിസ്ഥാന ഘടകമല്ലെന്ന് ദേശീയ വനിതാ വ്യക്തി നിയമ ബോർഡിന് വേണ്ടി ആരിഫ് മുഹമ്മദ് ഖാനും വാദിച്ചു. വിവാഹ മോചനത്തിന് മുൻപ് നാല് ചുവടുകൾ ഉണ്ടെന്നാണു ഖുറാനിൽ പറയുന്നത്. ഇതിന് വിപരീതമാണ് മുത്തലാഖ്-അദ്ദേഹം വാദിച്ചു.
മുത്തലാഖിന് ഇരയായ ഹർജിക്കാരേയും വിവിധ വനിതാ സംഘടനകളെയും പ്രതിനിധീകരിച്ച് കോടതിയിൽ ഹാജരായ അഭിഭാഷകർ മുത്തലാഖ് സന്പ്രദായം നിയമവിരുദ്ധവും ഭരണഘടനാ വിരുദ്ധവുമായി പ്രഖ്യാപിക്കണമെന്ന് കോടതിയിൽ ആവശ്യപ്പെട്ടു.
വിവാഹ കരാർ സമയത്തു തന്നെ മുത്തലാഖ് സംബന്ധിച്ച് സ്ത്രീകളുടെ അഭിപ്രായം രേഖപ്പെടുത്താൻ അവസരം നൽകാനാവുമോ എന്ന കോടതിയുടെ നിർദേശം സംബന്ധിച്ച് ചർച്ച ചെയ്യാൻ ബുധനാഴ്ച തന്നെ മുസ്ലിം പേഴ്സണൽ ലോ ബോർഡ് യോഗം ചേർന്നിരുന്നുവെന്നും ഇതു സംബന്ധിച്ച ബോർഡ് ബന്ധപ്പെട്ടവർക്ക് സർക്കുലർ അയച്ചിട്ടുണ്ടെന്നും അഭിഭാഷകൻ കപിൽ സിബൽ ഇന്നലെ കോടതിയെ അറിയിച്ചു. നിർബന്ധിത സാഹചര്യങ്ങളിൽ അല്ലാതെ മുത്തലാഖ് പ്രയോഗിക്കരുതെന്ന് വിവാഹക്കരാർ സമയത്ത് ഭർത്താവിനെ ഉപദേശിക്കണമെന്നാണ് സർക്കുലറിൽ വ്യക്തമാക്കുന്നത്.
അതേസമയം, പാപമായി കരുതപ്പെടുന്ന മുത്തലാഖ് എങ്ങനെയാണ് വിശ്വാസത്തിന്റെ ഭാഗമാകുന്നതെന്ന് സുപ്രീംകോടതി ആവർത്തിച്ചു. മുത്തലാഖിനെക്കുറിച്ച് പരിശുദ്ധ ഖുറാനിൽ പരാമർശിക്കുന്നില്ലെന്നും വിശ്വാസപ്രമാണങ്ങളിൽ മോശമാണെന്നും പാപമാണെന്നും പറയുന്നുണ്ടെങ്കിലും കോടതി ഇത് പരിശോധിക്കരുതെന്ന് കേസിലെ അമിക്കസ് ക്യൂറിയായ സൽമാൻ ഖുർഷിദ് വാദിച്ചപ്പോഴാണ് കോടതി ഇക്കാര്യം ആവർത്തിച്ചത്.പാപമായി കരുതപ്പെടുന്ന ഒന്ന് എങ്ങനെയാണ് വിശ്വാസത്തിന്റെ ഭാഗമാകുന്നത്്. പാപമായിരിക്കുന്നത് എങ്ങനെയാണ് ഒരു ആചാരമായി തുടരുക. വിശ്വാസപ്രമാണങ്ങളിൽ മോശമാണെങ്കിൽ അത് നിയമത്തിൽ പറയുന്നുണ്ടെങ്കിൽ, അത് നിയമപരമായി അംഗീകരിക്കാനാവില്ല. അധാർമികമായത് നിയമപരമായി നിലനിൽക്കില്ലെന്നും ബെഞ്ച് പറഞ്ഞു. മുത്തലാഖ് പാപമാണെന്നു പറയുന്പോഴും സമുദായത്തിലെ 90 ശതമാനവും ഇത് അംഗീകരിക്കുന്നുണ്ടെന്നും അതിൽ സ്ത്രീകൾ ഉൾപ്പെടുന്നുണ്ടെന്നും മുസ്ലിം വ്യക്തി നിയമ ബോർഡിന് വേണ്ടി ഹാജരായ കപിൽ സിബൽ വാദിച്ചപ്പോൾ മറുപക്ഷത്തെ ഇന്ദിരാ ജെയ്സിംഗ് ഉൾപ്പെടെയുള്ള വനിതാ അഭിഭാഷകർ അത് തെറ്റാണെന്ന് ചൂണ്ടിക്കാട്ടി. മുത്തലാഖ് മുസ്ലിം സമുദായത്തിന്റെ അടിസ്ഥാന ഘടകമല്ലെന്ന് ദേശീയ വനിതാ വ്യക്തി നിയമ ബോർഡിന് വേണ്ടി ആരിഫ് മുഹമ്മദ് ഖാനും വാദിച്ചു. വിവാഹ മോചനത്തിന് മുൻപ് നാല് ചുവടുകൾ ഉണ്ടെന്നാണു ഖുറാനിൽ പറയുന്നത്. ഇതിന് വിപരീതമാണ് മുത്തലാഖ്-അദ്ദേഹം വാദിച്ചു.