ഇന്ത്യയുടെ കേസ് രാജ്യാന്തര കോടതി മുന്പാകെ ഫലപ്രദമായി അവതരിപ്പിച്ച ഹരീഷ് സാൽവേക്ക് എല്ലാവരുടെയും നന്ദി:- കുൽഭൂഷൺ ജാദവ് കേസിൽ രാജ്യാന്തര കോടതി വിധി പ്രസ്താവിച്ചതിനു പിന്നാലെ വിദേശകാര്യമന്ത്രി സുഷമ സ്വരാജ് ട്വിറ്ററിൽ കുറിച്ച വാക്കുകളാണിത്. പാക്കിസ്ഥാനു തിരിച്ചടി നല്കിയ കേസിൽ ഇന്ത്യയുടെ വാദങ്ങൾ അക്കമിട്ട് നിരത്തിയ ഹരീഷ് സാൽവേ എന്ന അഭിഭാഷകനുള്ള പ്രശംസാപത്രമായിരുന്നു ആ ട്വീറ്റ്.
ഒരു തവണ കോടതിയിൽ കേസ് വാദിക്കാൻ ഹാജരാകുന്നതിന് പത്ത് മുതൽ 20 ലക്ഷം വരെ ഫീസ് വാങ്ങുന്ന സാൽവേ, കുൽഭൂഷൺ കേസിൽ കൈപ്പറ്റിയ പ്രതിഫലം ഒരു രൂപ മാത്രമായിരുന്നു എന്നതും മറ്റൊരു വസ്തുത. ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ അഭിഭാഷക നിരയിലെ പ്രധാനിയാണ് ഇദ്ദേഹം. പീയാനോ വായിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന പ്രകൃതിസ്നേഹിയായ വക്കീൽ എന്നാണ് സാൽവേ അറിയപ്പെടുന്നത്. ചാർട്ടേഡ് അക്കൗണ്ടന്റ് പദത്തിൽനിന്നു വക്കീൽ കോട്ടിലേക്ക് മാറിയ യാളാണ് ഈ അറുപത്തിയൊന്നുകാരൻ.
ആപ്പിൾ ഉത്പന്നങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന സാൽവേ, ടാക്സ് നിയമത്തിൽ പ്രഗല്ഭനാണ്, ഒപ്പം ക്രിമിനൽ, ഭരണഘടനാ വിഷയങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ബിസിനസ് രംഗത്തെ അതികായന്മാരായ മുകേഷ് അംബാനി, രത്തൻ ടാറ്റ, സുനിൽ മിത്തൽ, രാഷ്ട്രീയ രംഗത്തെ മുലായം സിംഗ് യാദവ്, പ്രകാശ് സിംഗ് ബാദൽ, ബോളിവുഡ് താരം സൽമാൻ ഖാൻ, ഐപിഎൽ ക്രിക്കറ്റ് സ്ഥാപകൻ ലളിത് മോദി തുടങ്ങിയവർ സാൽവേയുടെ കക്ഷികളായിരുന്നു എന്നത് അദ്ദേഹത്തിന്റെ പ്രാഗല്ഭ്യം വെളിപ്പെടുത്തുന്നു. നാൽപ്പത്തിമൂന്നാം വയസിൽ സോളിസിറ്റർ ജനറലായി നിയമിക്കപ്പെട്ട സാൽവേ 2002 ഗുജറാത്ത് കലാപ കേസ്, ഡൽഹി അന്തരീക്ഷമലിനീകരണ കേസ് എന്നിവയിൽ അമികസ് ക്യൂറിയായിരുന്നു. രാഷ്ട്രീയ-വക്കീൽ കുടുംബ പശ്ചാത്തലത്തിൽനിന്നാണ് ഈ ഡൽഹിക്കാരന്റെ വരവ്. പിതാവ് മുൻമന്ത്രി എൻ.കെ.പി. സാൽവേ കോൺഗ്രസിന്റെ മുതിർന്ന നേതാവായിരുന്നു. അമ്മ അംബ്രിതി ഡോക്ടറും. സാൽവേയുടെ മുത്തച്ഛൻ പ്രമുഖ ക്രിമിനൽ വക്കീലും.
ഒരു തവണ കോടതിയിൽ കേസ് വാദിക്കാൻ ഹാജരാകുന്നതിന് പത്ത് മുതൽ 20 ലക്ഷം വരെ ഫീസ് വാങ്ങുന്ന സാൽവേ, കുൽഭൂഷൺ കേസിൽ കൈപ്പറ്റിയ പ്രതിഫലം ഒരു രൂപ മാത്രമായിരുന്നു എന്നതും മറ്റൊരു വസ്തുത. ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന ഇന്ത്യൻ അഭിഭാഷക നിരയിലെ പ്രധാനിയാണ് ഇദ്ദേഹം. പീയാനോ വായിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന പ്രകൃതിസ്നേഹിയായ വക്കീൽ എന്നാണ് സാൽവേ അറിയപ്പെടുന്നത്. ചാർട്ടേഡ് അക്കൗണ്ടന്റ് പദത്തിൽനിന്നു വക്കീൽ കോട്ടിലേക്ക് മാറിയ യാളാണ് ഈ അറുപത്തിയൊന്നുകാരൻ.
ആപ്പിൾ ഉത്പന്നങ്ങൾ ഏറെ ഇഷ്ടപ്പെടുന്ന സാൽവേ, ടാക്സ് നിയമത്തിൽ പ്രഗല്ഭനാണ്, ഒപ്പം ക്രിമിനൽ, ഭരണഘടനാ വിഷയങ്ങളിലും വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.
ബിസിനസ് രംഗത്തെ അതികായന്മാരായ മുകേഷ് അംബാനി, രത്തൻ ടാറ്റ, സുനിൽ മിത്തൽ, രാഷ്ട്രീയ രംഗത്തെ മുലായം സിംഗ് യാദവ്, പ്രകാശ് സിംഗ് ബാദൽ, ബോളിവുഡ് താരം സൽമാൻ ഖാൻ, ഐപിഎൽ ക്രിക്കറ്റ് സ്ഥാപകൻ ലളിത് മോദി തുടങ്ങിയവർ സാൽവേയുടെ കക്ഷികളായിരുന്നു എന്നത് അദ്ദേഹത്തിന്റെ പ്രാഗല്ഭ്യം വെളിപ്പെടുത്തുന്നു. നാൽപ്പത്തിമൂന്നാം വയസിൽ സോളിസിറ്റർ ജനറലായി നിയമിക്കപ്പെട്ട സാൽവേ 2002 ഗുജറാത്ത് കലാപ കേസ്, ഡൽഹി അന്തരീക്ഷമലിനീകരണ കേസ് എന്നിവയിൽ അമികസ് ക്യൂറിയായിരുന്നു. രാഷ്ട്രീയ-വക്കീൽ കുടുംബ പശ്ചാത്തലത്തിൽനിന്നാണ് ഈ ഡൽഹിക്കാരന്റെ വരവ്. പിതാവ് മുൻമന്ത്രി എൻ.കെ.പി. സാൽവേ കോൺഗ്രസിന്റെ മുതിർന്ന നേതാവായിരുന്നു. അമ്മ അംബ്രിതി ഡോക്ടറും. സാൽവേയുടെ മുത്തച്ഛൻ പ്രമുഖ ക്രിമിനൽ വക്കീലും.