ന്യൂഡൽഹി: കേരളത്തിലെ കൊലപാതക രാഷ്ട്രീയത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി ആശങ്ക അറിയിച്ചു. കൊച്ചി മെട്രോ അടക്കമുള്ള പദ്ധതികളുടെ ഉദ്ഘാടനത്തിനായി കേരളത്തിൽ വരുന്പോൾ മുഖ്യമന്ത്രി പിണറായി വിജയനുമായി നേരിട്ട് ഇക്കാര്യം സംസാരിക്കുന്ന കാര്യം ആലോചിക്കുമെന്നു പ്രഫ. കെ.വി. തോമസ് എംപിയുമായി ഇന്നലെ നടത്തിയ കൂടിക്കാഴ്ചയിൽ പ്രധാനമന്ത്രി വ്യക്തമാക്കി.
കേരളത്തിലെ അക്രമ രാഷ്ട്രീയത്തിൽ സിപിഎം ഒരു വശത്തും ആർഎസ്എസ്, ബിജെപി മറുവശത്തുമാണെന്നും ഇരുവിഭാഗവും വിചാരിച്ചാൽ മാത്രമേ അവസാനിപ്പിക്കാനാകൂവെന്നും താൻ പ്രധാനമന്ത്രിയോടു പറഞ്ഞതായി കെ.വി. തോമസ് പറഞ്ഞു. ഇരുവിഭാഗങ്ങളുമായും ചർച്ച ചെയ്തു സമാധാനം കൊണ്ടുവരാൻ പ്രധാനമന്ത്രി മുൻകൈ എടുക്കണമെന്നു താൻ അഭ്യർഥിച്ചു. കൊച്ചിയിൽ വരുന്പോൾ മുഖ്യമന്ത്രിയോടും ബിജെപി നേതാക്കളോടും സംസാരിക്കണമെന്നും നിർദേശിച്ചു. ക്രിയാത്മകമായാണു മോദി പ്രതികരിച്ചതെന്നും തോമസ് വിശദീകരിച്ചു. കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യണമെന്നു പ്രധാനമന്ത്രിയോട് അഭ്യർഥിച്ചതായും തോമസ് പറഞ്ഞു. മുഖ്യമന്ത്രി ഒൗദ്യോഗികമായി ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ടെന്നും തോമസ് ഓർമിപ്പിച്ചു. തേവര സേക്രഡ് ഹാർട്ട് കോളജിന്റെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്യണമെന്ന പ്രിൻസിപ്പിൽ ഫാ. പ്രശാന്ത് പാലിക്കാപ്പിള്ളിൽ സിഎംഐയുടെ ക്ഷണവും പ്രധാനമന്ത്രിക്കു കൈമാറിയതായി തോമസ് അറിയിച്ചു. കൊച്ചി എച്ചഒസിഎൽ പ്ലാന്റിന്റെ ആധുനികവത്കരണത്തിനു പദ്ധതി അനുവദിച്ചതിന് അദ്ദേഹം നന്ദിയും പറഞ്ഞു.
കേരളത്തിലെ അക്രമ രാഷ്ട്രീയത്തിൽ സിപിഎം ഒരു വശത്തും ആർഎസ്എസ്, ബിജെപി മറുവശത്തുമാണെന്നും ഇരുവിഭാഗവും വിചാരിച്ചാൽ മാത്രമേ അവസാനിപ്പിക്കാനാകൂവെന്നും താൻ പ്രധാനമന്ത്രിയോടു പറഞ്ഞതായി കെ.വി. തോമസ് പറഞ്ഞു. ഇരുവിഭാഗങ്ങളുമായും ചർച്ച ചെയ്തു സമാധാനം കൊണ്ടുവരാൻ പ്രധാനമന്ത്രി മുൻകൈ എടുക്കണമെന്നു താൻ അഭ്യർഥിച്ചു. കൊച്ചിയിൽ വരുന്പോൾ മുഖ്യമന്ത്രിയോടും ബിജെപി നേതാക്കളോടും സംസാരിക്കണമെന്നും നിർദേശിച്ചു. ക്രിയാത്മകമായാണു മോദി പ്രതികരിച്ചതെന്നും തോമസ് വിശദീകരിച്ചു. കൊച്ചി മെട്രോ ഉദ്ഘാടനം ചെയ്യണമെന്നു പ്രധാനമന്ത്രിയോട് അഭ്യർഥിച്ചതായും തോമസ് പറഞ്ഞു. മുഖ്യമന്ത്രി ഒൗദ്യോഗികമായി ഉദ്ഘാടനത്തിന് പ്രധാനമന്ത്രിയോട് അഭ്യർഥിച്ചിട്ടുണ്ടെന്നും തോമസ് ഓർമിപ്പിച്ചു. തേവര സേക്രഡ് ഹാർട്ട് കോളജിന്റെ പ്ലാറ്റിനം ജൂബിലി ഉദ്ഘാടനം ചെയ്യണമെന്ന പ്രിൻസിപ്പിൽ ഫാ. പ്രശാന്ത് പാലിക്കാപ്പിള്ളിൽ സിഎംഐയുടെ ക്ഷണവും പ്രധാനമന്ത്രിക്കു കൈമാറിയതായി തോമസ് അറിയിച്ചു. കൊച്ചി എച്ചഒസിഎൽ പ്ലാന്റിന്റെ ആധുനികവത്കരണത്തിനു പദ്ധതി അനുവദിച്ചതിന് അദ്ദേഹം നന്ദിയും പറഞ്ഞു.