ന്യൂഡൽഹി: രാജ്യവ്യാപകമായി പ്രസവാനുകൂല്യ പദ്ധതി നടപ്പാക്കുന്നതിന് മുൻകാല പ്രാബല്യത്തോടെ കാബിനറ്റ് അംഗീകാരം. 2017 ജനുവരി ഒന്നു മുതലുള്ള മുൻകാല പ്രാബല്യത്തോടെ പദ്ധതി എല്ലാ ജില്ലകളിലേയ്ക്കും വ്യാപിപ്പിച്ചു. 2016 ഡിസംബർ 31നാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സമസ്ത ഇന്ത്യാ പ്രസവാനുകൂല്യ പദ്ധതി പ്രഖ്യാപിച്ചത്.
പ്രസവത്തിന് മുന്പും പിന്പും ആവശ്യത്തിന് വിശ്രമം എടുക്കുന്നതിനായി വനിതകൾക്കുണ്ടാകുന്ന വേതന നഷ്ടം പണമായി കേന്ദ്ര സർക്കാർ നൽകുന്നതാണ് പ്രസവാനുകൂല്യ പദ്ധതി. ഇതിലൂടെ സ്ത്രീകൾക്ക് പോഷകകുറവുണ്ടാകാതെ മുന്നോട്ട് പോകാനും കഴിയും. കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ ഓഹരിയുൾപ്പെടെ 2017 ജനുവരി ഒന്നുമുതൽ 2020 മാർച്ച് 31 വരെ പദ്ധതിക്കുണ്ടാകുന്ന ചെലവ് 12,661 കോടി രൂപയാണ്.ഈ കാലയളവിലെ കേന്ദ്രവിഹിതം 7931 കോടി രൂപയാണ്.
കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകൾ, പൊതുമേഖല സ്ഥാപനങ്ങൾ അല്ലെങ്കിൽ ഏതെങ്കിലും നിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രസവാനുകൂല്യങ്ങൾ ലഭിക്കാത്ത എല്ലാ വിഭാഗം ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും പദ്ധതിയുടെ കീഴിൽ വരും. പദ്ധതി പ്രകാരം ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കു 5,000 രൂപ ആദ്യകുഞ്ഞിന്റെ പ്രസവത്തിനായി മൂന്നുഘട്ടമായി വനിതാ ശിശുക്ഷേമ വികസനമന്ത്രാലായം നൽകും.
ആദ്യഘട്ടമായി രജിസ്റ്റർ ചെയ്തുകഴിയുന്പോൾ 1000 രൂപ ലഭിക്കും. രണ്ടാംഘട്ടം അല്ലെങ്കിൽ ഒരു ഗർഭ പരിശോധനയ്ക്ക് ശേഷം ആറാംമാസം 2000 രൂപ ലഭിക്കും.
മൂന്നാംഘട്ടം കുട്ടിക്ക് ആദ്യഘട്ട ബിസിജി, ഒപിവി, ഡിപിടി, ഹെപ്പറ്റൈറ്റീസ്-ബി, വാക് സിനേഷനുകൾക്ക് ശേഷം 2000 രൂപ ലഭിക്കും. ആനുകൂല്യത്തിന് അർഹത നേടിയ ഗുണഭോക്താക്കൾക്ക് ബാക്കിയുള്ള സഹായവും പ്രസവാനുകൂല്യ പദ്ധതിയുടെ നിർദിഷ്ട മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ പ്രസവത്തിന് ശേഷം ലഭിക്കും. പദ്ധതി പ്രകാരമുള്ള പണകൈമാറ്റം ആനുകൂല്യം നേരിട്ട് നൽകുന്ന പദ്ധതി (ഡിബിറ്റി) പ്രകാരമായിരിക്കും.
പ്രസവത്തിന് മുന്പും പിന്പും ആവശ്യത്തിന് വിശ്രമം എടുക്കുന്നതിനായി വനിതകൾക്കുണ്ടാകുന്ന വേതന നഷ്ടം പണമായി കേന്ദ്ര സർക്കാർ നൽകുന്നതാണ് പ്രസവാനുകൂല്യ പദ്ധതി. ഇതിലൂടെ സ്ത്രീകൾക്ക് പോഷകകുറവുണ്ടാകാതെ മുന്നോട്ട് പോകാനും കഴിയും. കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകളുടെ ഓഹരിയുൾപ്പെടെ 2017 ജനുവരി ഒന്നുമുതൽ 2020 മാർച്ച് 31 വരെ പദ്ധതിക്കുണ്ടാകുന്ന ചെലവ് 12,661 കോടി രൂപയാണ്.ഈ കാലയളവിലെ കേന്ദ്രവിഹിതം 7931 കോടി രൂപയാണ്.
കേന്ദ്ര-സംസ്ഥാന ഗവണ്മെന്റുകൾ, പൊതുമേഖല സ്ഥാപനങ്ങൾ അല്ലെങ്കിൽ ഏതെങ്കിലും നിയമത്തിന്റെ അടിസ്ഥാനത്തിൽ പ്രസവാനുകൂല്യങ്ങൾ ലഭിക്കാത്ത എല്ലാ വിഭാഗം ഗർഭിണികളും മുലയൂട്ടുന്ന സ്ത്രീകളും പദ്ധതിയുടെ കീഴിൽ വരും. പദ്ധതി പ്രകാരം ഗർഭിണികൾക്കും മുലയൂട്ടുന്ന അമ്മമാർക്കു 5,000 രൂപ ആദ്യകുഞ്ഞിന്റെ പ്രസവത്തിനായി മൂന്നുഘട്ടമായി വനിതാ ശിശുക്ഷേമ വികസനമന്ത്രാലായം നൽകും.
ആദ്യഘട്ടമായി രജിസ്റ്റർ ചെയ്തുകഴിയുന്പോൾ 1000 രൂപ ലഭിക്കും. രണ്ടാംഘട്ടം അല്ലെങ്കിൽ ഒരു ഗർഭ പരിശോധനയ്ക്ക് ശേഷം ആറാംമാസം 2000 രൂപ ലഭിക്കും.
മൂന്നാംഘട്ടം കുട്ടിക്ക് ആദ്യഘട്ട ബിസിജി, ഒപിവി, ഡിപിടി, ഹെപ്പറ്റൈറ്റീസ്-ബി, വാക് സിനേഷനുകൾക്ക് ശേഷം 2000 രൂപ ലഭിക്കും. ആനുകൂല്യത്തിന് അർഹത നേടിയ ഗുണഭോക്താക്കൾക്ക് ബാക്കിയുള്ള സഹായവും പ്രസവാനുകൂല്യ പദ്ധതിയുടെ നിർദിഷ്ട മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിൽ പ്രസവത്തിന് ശേഷം ലഭിക്കും. പദ്ധതി പ്രകാരമുള്ള പണകൈമാറ്റം ആനുകൂല്യം നേരിട്ട് നൽകുന്ന പദ്ധതി (ഡിബിറ്റി) പ്രകാരമായിരിക്കും.