ന്യൂഡൽഹി: കൊച്ചി അന്പലമുകളിലെയും മഹാരാഷ്ട്രയിലെ രസായനിയിലെയും ഹിന്ദുസ്ഥാൻ ഓർഗാനിക് കെമിക്കൽസ് കന്പനി (എച്ച്ഒസിഎൽ) പുനരുദ്ധരിക്കുന്നതിന് 1008.67 കോടി രൂപയുടെ പദ്ധതിക്കുകേന്ദ്രമന്ത്രിസഭ അംഗീകാരം നൽകി. മഹാരാഷ്ട്രയിലെ ഒരെണ്ണം ഒഴികെ നഷ്ടത്തിലുള്ള എല്ലാ യൂണിറ്റുകളും പൂട്ടാനും ഭൂമി അടക്കമുള്ള ആസ്തികൾ വിറ്റു പണം കണ്ടെത്താനുമാണു പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്രമന്ത്രിസഭയുടെ സാന്പത്തികകാര്യ സമിതി (സിസിഇഎ) അംഗീകരിച്ച പുനരുദ്ധാരണത്തിന്റെ കാതൽ.
മഹാരാഷ്ട്രയിലെ 442 ഏക്കർ ഭൂമി വിറ്റു പണം കണ്ടെത്താനുള്ള തീരുമാനം ഫലത്തിൽ കൊച്ചി അന്പലമുകൾ യൂണിറ്റിന് നേട്ടമായി. അടച്ചുപൂട്ടൽ ഭീഷണിയില്ലാത്ത കൊച്ചി യൂണിറ്റ് തിരികെ ലാഭത്തിലാകാനും തീരുമാനം സഹായിക്കും. മുഴുവൻ എച്ച്ഒസിഎൽ ജീവനക്കാരുടെയും മുടങ്ങിക്കിടന്ന ശന്പളവും ആനുകൂല്യങ്ങളും രസായനിയിലെ യൂണിറ്റുകൾ വിറ്റുകിട്ടുന്ന തുകയിൽ നിന്നു നൽകും. 2015 ഫെബ്രുവരി മുതൽ കുടിശിഖയുണ്ട്. രസായനിയിലുള്ള കന്പനിയുടെ 442 ഏക്കർ ഭൂമി ഭാരത് പെട്രോളിയം കോർപറേഷനു വിറ്റു 610.67 കോടി രൂപയാണു സ്വരൂപിക്കുക. ശേഷിക്കുന്ന 365.26 കോടി രൂപ കേന്ദ്രസർക്കാരിന്റെ ബ്രിഡ്ജ് വായ്പയായിരിക്കും.
മഹാരാഷ്ട്രയിലുള്ള യൂണിറ്റുകളിൽ തന്ത്രപ്രധാനമായ ഡി-നൈട്രജൻ ടെട്രോക്സൈഡ് പ്ലാന്റ് മാത്രം അതേപടി ഐഎസ്ആർഒയ്ക്കു കൈമാറും. ഈ പ്ലാന്റിനുള്ള 20 ഏക്കർ ഭൂമിയും ബന്ധപ്പെട്ട ജീവനക്കാരെയും ഐഎസ്ആർഒ ഏറ്റെടുക്കും. ബഹിരാകാശ പര്യവേഷണ പേടകങ്ങൾക്ക് അത്യാവശ്യമുള്ള ദ്രവീകൃത ഡി- നൈട്രജൻ ടെട്രോക്സൈഡ് ഉത്പാദിപ്പിക്കുന്ന രാജ്യത്തെ ഏക പ്ലാന്റാണിത്.
മഹാരാഷ്ട്രയിലെ ഭൂമി വിറ്റുകിട്ടുന്ന തുക ഉപയോഗിച്ച് ശന്പളക്കുടിശിഖയും ആനുകൂല്യങ്ങളും നൽകും. ഇതോടൊപ്പം സർക്കാർ ഉറപ്പിന്മേലുള്ള 250 കോടി രൂപയുടെ ബോണ്ടും സർക്കാരിനു തിരികെ നൽകും. മഹാരാഷ്ട്രയിലെ കന്പനിയുടെ മിക്ക യൂണിറ്റുകളും വലിയ നഷ്ടത്തിലായതിനെ തുടർന്ന് ഏതാനും വർഷങ്ങളായി പൂട്ടിക്കിടക്കുകയായിരുന്നു. കൊച്ചിയിലെ യൂണിറ്റ് ലാഭകരമായിരുന്നെങ്കിലും ഇവിടെ നിന്നുള്ള വരുമാനം മഹാരാഷ്ട്രയിലേക്കു മാറ്റിയതോടെ കൊച്ചി യൂണിറ്റും നഷ്ടത്തിലായിരുന്നു.
ഭാരത് പെട്രോളിയം- കൊച്ചി റിഫൈനറി എന്നിവയ്ക്കായി കൊച്ചിയിലെ എച്ച്ഒസിഎൽ നൽകാനുള്ള 120 കോടി രൂപയുടെ ബാധ്യത ഒഴിവാകുന്നതോടെ കൊച്ചി യൂണിറ്റ് വീണ്ടും ലാഭകരമാക്കാനാകും. കൊച്ചി എച്ച്ഒസിഎൽ യൂണിറ്റ് ഭാവിയിൽ ബിപിസിഎൽ കൊച്ചിയുമായി ലയിപ്പിക്കാനും പരിപാടിയുണ്ട്. അന്പലമുകളിൽ 120 ഏക്കർ ഭൂമിയിലുള്ള എച്ച്ഒസിഎൽ കൊച്ചി യൂണിറ്റിൽ 550 പേർ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ 337 പേർ സ്ഥിരം ജീവനക്കാരാണ്. നൂറിലേറെ പെൻഷൻകാരുമുണ്ട്. 2015ൽ എസ്ബിഐ നടത്തിയ മൂല്യപരിശോധനയിൽ 500 കോടി രൂപയുടെ മൂല്യമുണ്ട്.
എച്ച്ഒസിഎൽ പുനരുദ്ധാരണത്തിനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയ കേന്ദ്രമന്ത്രിസഭയുടെ തീരുമാനത്തെ എറണാകുളം എംപിയും മുൻ കേന്ദ്രമന്ത്രിയുമായ പ്രഫ. കെ.വി. തോമസ് അഭിനന്ദിച്ചു. കേരളത്തിലെ എല്ലാ എംപിമാരും ഇതിനായി ഗൗരവമായ ശ്രമം നടത്തിയിരുന്നതായും തോമസ് പ്രസ്താവനയിൽ അറിയിച്ചു.
ജോർജ് കള്ളിവയലിൽ
മഹാരാഷ്ട്രയിലെ 442 ഏക്കർ ഭൂമി വിറ്റു പണം കണ്ടെത്താനുള്ള തീരുമാനം ഫലത്തിൽ കൊച്ചി അന്പലമുകൾ യൂണിറ്റിന് നേട്ടമായി. അടച്ചുപൂട്ടൽ ഭീഷണിയില്ലാത്ത കൊച്ചി യൂണിറ്റ് തിരികെ ലാഭത്തിലാകാനും തീരുമാനം സഹായിക്കും. മുഴുവൻ എച്ച്ഒസിഎൽ ജീവനക്കാരുടെയും മുടങ്ങിക്കിടന്ന ശന്പളവും ആനുകൂല്യങ്ങളും രസായനിയിലെ യൂണിറ്റുകൾ വിറ്റുകിട്ടുന്ന തുകയിൽ നിന്നു നൽകും. 2015 ഫെബ്രുവരി മുതൽ കുടിശിഖയുണ്ട്. രസായനിയിലുള്ള കന്പനിയുടെ 442 ഏക്കർ ഭൂമി ഭാരത് പെട്രോളിയം കോർപറേഷനു വിറ്റു 610.67 കോടി രൂപയാണു സ്വരൂപിക്കുക. ശേഷിക്കുന്ന 365.26 കോടി രൂപ കേന്ദ്രസർക്കാരിന്റെ ബ്രിഡ്ജ് വായ്പയായിരിക്കും.
മഹാരാഷ്ട്രയിലുള്ള യൂണിറ്റുകളിൽ തന്ത്രപ്രധാനമായ ഡി-നൈട്രജൻ ടെട്രോക്സൈഡ് പ്ലാന്റ് മാത്രം അതേപടി ഐഎസ്ആർഒയ്ക്കു കൈമാറും. ഈ പ്ലാന്റിനുള്ള 20 ഏക്കർ ഭൂമിയും ബന്ധപ്പെട്ട ജീവനക്കാരെയും ഐഎസ്ആർഒ ഏറ്റെടുക്കും. ബഹിരാകാശ പര്യവേഷണ പേടകങ്ങൾക്ക് അത്യാവശ്യമുള്ള ദ്രവീകൃത ഡി- നൈട്രജൻ ടെട്രോക്സൈഡ് ഉത്പാദിപ്പിക്കുന്ന രാജ്യത്തെ ഏക പ്ലാന്റാണിത്.
മഹാരാഷ്ട്രയിലെ ഭൂമി വിറ്റുകിട്ടുന്ന തുക ഉപയോഗിച്ച് ശന്പളക്കുടിശിഖയും ആനുകൂല്യങ്ങളും നൽകും. ഇതോടൊപ്പം സർക്കാർ ഉറപ്പിന്മേലുള്ള 250 കോടി രൂപയുടെ ബോണ്ടും സർക്കാരിനു തിരികെ നൽകും. മഹാരാഷ്ട്രയിലെ കന്പനിയുടെ മിക്ക യൂണിറ്റുകളും വലിയ നഷ്ടത്തിലായതിനെ തുടർന്ന് ഏതാനും വർഷങ്ങളായി പൂട്ടിക്കിടക്കുകയായിരുന്നു. കൊച്ചിയിലെ യൂണിറ്റ് ലാഭകരമായിരുന്നെങ്കിലും ഇവിടെ നിന്നുള്ള വരുമാനം മഹാരാഷ്ട്രയിലേക്കു മാറ്റിയതോടെ കൊച്ചി യൂണിറ്റും നഷ്ടത്തിലായിരുന്നു.
ഭാരത് പെട്രോളിയം- കൊച്ചി റിഫൈനറി എന്നിവയ്ക്കായി കൊച്ചിയിലെ എച്ച്ഒസിഎൽ നൽകാനുള്ള 120 കോടി രൂപയുടെ ബാധ്യത ഒഴിവാകുന്നതോടെ കൊച്ചി യൂണിറ്റ് വീണ്ടും ലാഭകരമാക്കാനാകും. കൊച്ചി എച്ച്ഒസിഎൽ യൂണിറ്റ് ഭാവിയിൽ ബിപിസിഎൽ കൊച്ചിയുമായി ലയിപ്പിക്കാനും പരിപാടിയുണ്ട്. അന്പലമുകളിൽ 120 ഏക്കർ ഭൂമിയിലുള്ള എച്ച്ഒസിഎൽ കൊച്ചി യൂണിറ്റിൽ 550 പേർ ജോലി ചെയ്യുന്നുണ്ട്. ഇവരിൽ 337 പേർ സ്ഥിരം ജീവനക്കാരാണ്. നൂറിലേറെ പെൻഷൻകാരുമുണ്ട്. 2015ൽ എസ്ബിഐ നടത്തിയ മൂല്യപരിശോധനയിൽ 500 കോടി രൂപയുടെ മൂല്യമുണ്ട്.
എച്ച്ഒസിഎൽ പുനരുദ്ധാരണത്തിനുള്ള പദ്ധതിക്ക് അംഗീകാരം നൽകിയ കേന്ദ്രമന്ത്രിസഭയുടെ തീരുമാനത്തെ എറണാകുളം എംപിയും മുൻ കേന്ദ്രമന്ത്രിയുമായ പ്രഫ. കെ.വി. തോമസ് അഭിനന്ദിച്ചു. കേരളത്തിലെ എല്ലാ എംപിമാരും ഇതിനായി ഗൗരവമായ ശ്രമം നടത്തിയിരുന്നതായും തോമസ് പ്രസ്താവനയിൽ അറിയിച്ചു.
ജോർജ് കള്ളിവയലിൽ