ന്യൂഡൽഹി: ആധാർ കേസ് കേൾക്കുന്ന സുപ്രീംകോടതി ബെഞ്ചിൽനിന്നു ജസ്റ്റീസ് നാഗേശ്വർ റാവു പിൻമാറി. കേസ് പരിഗണിക്കേണ്ട പുതിയ ബെഞ്ച് ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാർ ഉടൻ പ്രഖ്യാപിക്കും. അഭിഭാഷകനായിരിക്കെ മുന്പ് ആധാർ കേസിൽ കേന്ദ്രസർക്കാരിന് വേണ്ടി ഹാജരായ സാഹചര്യത്തിലാണ് ജസ്റ്റീസ് നാഗേശ്വർ റാവുവിന്റെ പിൻമാറ്റം.
കേന്ദ്രസർക്കാരിന്റെ വിവിധ സാമൂഹികക്ഷേമ പദ്ധിതികളുടെ ആനുകൂല്യം ലഭിക്കാൻ ആധാർ നിർബന്ധമാക്കി ഇറക്കിയ വിജ്ഞാപനം ചോദ്യം ചെയ്യുന്ന പൊതു താത്പര്യ ഹർജിയാണ് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിനു മുന്നിലുള്ളത്. സർക്കാർ സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കരുതെന്ന ഉത്തരവ് മറികടന്ന് കേന്ദ്രസർക്കാർ കൊണ്ടുവന്ന വിജ്ഞാപനം ചോദ്യംചെയ്യുന്ന ഹർജി ഇന്നലെ പരിഗണിക്കാനിരിക്കുകയായിരുന്നു.
മുത്തലാഖ് കേസ് പരിഗണിക്കുന്ന ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാറിന്റെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ച് മുന്പാകെ മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാനാണ് ആധാർ കേസ് ഈ വേനലവധിക്കു കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ആധാർ ഇല്ലാത്ത നിരവധി പേർക്ക് ജൂലൈ ഒന്നു മുതൽ കേന്ദ്ര സഹായം ലഭിക്കാത്ത ഗുരുതര സാഹചര്യമുണ്ടെന്നു ശ്യാം ദിവാൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് കേസ് അടിയന്തരമായി വേനലവധിക്കു തന്നെ പരിഗണിക്കാൻ തീരുമാനമായത്.
കേന്ദ്രസർക്കാരിന്റെ വിവിധ സാമൂഹികക്ഷേമ പദ്ധിതികളുടെ ആനുകൂല്യം ലഭിക്കാൻ ആധാർ നിർബന്ധമാക്കി ഇറക്കിയ വിജ്ഞാപനം ചോദ്യം ചെയ്യുന്ന പൊതു താത്പര്യ ഹർജിയാണ് സുപ്രീംകോടതിയുടെ രണ്ടംഗ ബെഞ്ചിനു മുന്നിലുള്ളത്. സർക്കാർ സേവനങ്ങൾക്ക് ആധാർ നിർബന്ധമാക്കരുതെന്ന ഉത്തരവ് മറികടന്ന് കേന്ദ്രസർക്കാർ കൊണ്ടുവന്ന വിജ്ഞാപനം ചോദ്യംചെയ്യുന്ന ഹർജി ഇന്നലെ പരിഗണിക്കാനിരിക്കുകയായിരുന്നു.
മുത്തലാഖ് കേസ് പരിഗണിക്കുന്ന ചീഫ് ജസ്റ്റീസ് ജെ.എസ്. ഖെഹാറിന്റെ അധ്യക്ഷതയിലുള്ള ഭരണഘടനാ ബെഞ്ച് മുന്പാകെ മുതിർന്ന അഭിഭാഷകൻ ശ്യാം ദിവാനാണ് ആധാർ കേസ് ഈ വേനലവധിക്കു കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തിയത്. ആധാർ ഇല്ലാത്ത നിരവധി പേർക്ക് ജൂലൈ ഒന്നു മുതൽ കേന്ദ്ര സഹായം ലഭിക്കാത്ത ഗുരുതര സാഹചര്യമുണ്ടെന്നു ശ്യാം ദിവാൻ ചൂണ്ടിക്കാട്ടിയിരുന്നു. ഇതോടെയാണ് കേസ് അടിയന്തരമായി വേനലവധിക്കു തന്നെ പരിഗണിക്കാൻ തീരുമാനമായത്.