ന്യൂഡൽഹി: ജപ്പാൻ സർക്കാർ സംഘടിപ്പിക്കുന്ന ആഗോള യുവ നേതാക്കളുടെ സമ്മേളനമായ ജെനിസിസിലേക്ക് തെരഞ്ഞെടുക്കപ്പെട്ടവരിൽ അനിൽ ആന്റണിയും. മുതിർന്ന കോണ്ഗ്രസ് നേതാവ് എ.കെ ആന്റണിയുടെ മകനായ അനിലടക്കം മൊത്തം എട്ട് പേർക്കാണ് സമ്മേളനത്തിലേക്ക് ക്ഷണം.
ജപ്പാൻ സർക്കാരും, ജപ്പാൻ ഇന്റർനാഷണൽ കോർപ്പറേഷൻ സെന്ററും ചേർന്നാണു സമ്മേളനം സംഘടിപ്പിക്കുന്നത്. വ്യവസായ, ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ സഹകരണം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് സമ്മേളനം. അനിൽ ആന്റണി സൈബർ ഇന്ത്യ എന്ന കന്പനിയുടെ ഡയറക്ടറും നവോധാൻ എന്ന സന്നദ്ധ സംഘടനയുടെ വൈസ് പ്രസിഡന്റുമാണ്.
ജപ്പാൻ സർക്കാരും, ജപ്പാൻ ഇന്റർനാഷണൽ കോർപ്പറേഷൻ സെന്ററും ചേർന്നാണു സമ്മേളനം സംഘടിപ്പിക്കുന്നത്. വ്യവസായ, ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ സഹകരണം ശക്തിപ്പെടുത്താൻ ലക്ഷ്യമിട്ടുള്ളതാണ് സമ്മേളനം. അനിൽ ആന്റണി സൈബർ ഇന്ത്യ എന്ന കന്പനിയുടെ ഡയറക്ടറും നവോധാൻ എന്ന സന്നദ്ധ സംഘടനയുടെ വൈസ് പ്രസിഡന്റുമാണ്.