ന്യൂഡൽഹി: സർവകലാശാലകൾക്കും കോളജുകൾക്കും പിന്നാലെ സിബിഎസ്ഇ സ്കൂളുകൾക്കും ഗ്രേഡിംഗ് വരുന്നു. വന്പൻ കെട്ടിട സമുച്ചയങ്ങളെക്കാൾ അക്കഡേമിക് പ്രവർത്തനങ്ങൾക്കായിരിക്കും ഗ്രേഡിംഗിൽ മുൻഗണന നൽകുക.
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷനു (സിബിഎസ്ഇ) കീഴിൽ രാജ്യത്ത് 18,000ലേറെ സ്കൂളുകളാണു പ്രവർത്തിക്കുന്നത്. വിദേശരാജ്യങ്ങളിൽ 250 ലധികവും. സ്കൂളുകളുടെ പേരിലുള്ള തെറ്റായ അവകാശവാദങ്ങളും പൊള്ളയായ വാഗ്ദാനങ്ങളും അവസാനിപ്പിക്കുകയാണു ഗ്രേഡിംഗിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികൾക്കു മികച്ച വിദ്യാഭ്യാസം നൽകുന്നതിനു മെച്ചപ്പെട്ട സ്കൂളുകൾ കണ്ടെത്താൻ രക്ഷിതാക്കൾക്കും ഇതുവഴി കഴിയും.
ഗ്രേഡിംഗിനുള്ള ആലോചന സജീവപരിഗണനയിലാണെന്നു സിബിഎസ്ഇ ചെയർമാൻ ആർ.കെ. ചതുർവേദി പറഞ്ഞു. അക്കഡേമിക് മികവായിരിക്കും ഇതിനു മുഖ്യമായും പരിഗണിക്കുക. സ്കൂൾ സമുച്ചയത്തിനുള്ളിൽ പുസ്തകങ്ങളും യൂണിഫോമും വിൽക്കുന്നത് അടുത്തിടെ സിബിഎസ്ഇ വിലക്കിയിരുന്നു. സ്കൂളുകൾക്കു ഗ്രേഡിംഗ് കൊണ്ടുവരാൻ നേരത്തെയും ശ്രമം നടന്നിരുന്നു.
സെൻട്രൽ ബോർഡ് ഓഫ് സെക്കൻഡറി എഡ്യുക്കേഷനു (സിബിഎസ്ഇ) കീഴിൽ രാജ്യത്ത് 18,000ലേറെ സ്കൂളുകളാണു പ്രവർത്തിക്കുന്നത്. വിദേശരാജ്യങ്ങളിൽ 250 ലധികവും. സ്കൂളുകളുടെ പേരിലുള്ള തെറ്റായ അവകാശവാദങ്ങളും പൊള്ളയായ വാഗ്ദാനങ്ങളും അവസാനിപ്പിക്കുകയാണു ഗ്രേഡിംഗിലൂടെ ലക്ഷ്യമിടുന്നത്. കുട്ടികൾക്കു മികച്ച വിദ്യാഭ്യാസം നൽകുന്നതിനു മെച്ചപ്പെട്ട സ്കൂളുകൾ കണ്ടെത്താൻ രക്ഷിതാക്കൾക്കും ഇതുവഴി കഴിയും.
ഗ്രേഡിംഗിനുള്ള ആലോചന സജീവപരിഗണനയിലാണെന്നു സിബിഎസ്ഇ ചെയർമാൻ ആർ.കെ. ചതുർവേദി പറഞ്ഞു. അക്കഡേമിക് മികവായിരിക്കും ഇതിനു മുഖ്യമായും പരിഗണിക്കുക. സ്കൂൾ സമുച്ചയത്തിനുള്ളിൽ പുസ്തകങ്ങളും യൂണിഫോമും വിൽക്കുന്നത് അടുത്തിടെ സിബിഎസ്ഇ വിലക്കിയിരുന്നു. സ്കൂളുകൾക്കു ഗ്രേഡിംഗ് കൊണ്ടുവരാൻ നേരത്തെയും ശ്രമം നടന്നിരുന്നു.