ബക്കാർ(പാക്കിസ്ഥാൻ): കുട്ടിയെ കടിച്ചു പരിക്കേല്പിച്ച നായയ്ക്കു പാക്കിസ്ഥാനിൽ മരണശിക്ഷ വിധിച്ചു.
പാക് പഞ്ചാബ് പ്രവിശ്യയിലെ ബക്കാറിൽ അസിസ്റ്റന്റ് കമ്മീഷണർ രാജാ സലീമാണു കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ ഈ ശിക്ഷ വിധിച്ചത്. വിധിക്കെതിരേ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർക്കു നായയുടെ ഉടമസ്ഥൻ ജമിൽ അപ്പീൽ നൽകി. നേരത്തെ ഈ കേസിൽ നായയ്ക്ക് ഒരാഴ്ച തടവുകിട്ടിയതാണെന്നും ഇനി വധശിക്ഷ നൽകുന്നത് ശരിയല്ലെന്നുമാണു ജമീലിന്റെ വാദം. കേസിൽ നീതി കിട്ടാൻ ഏതു കോടതിയിലും പോകാൻ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതേസമയം, നായയെ വളർത്തുന്നതിന് എടുത്ത രജിസ്ട്രേഷൻ രേഖകൾ പരിശോധിച്ചുവരികയാണെന്നും നായയുടെ ഉടമയ്ക്ക് എതിരേ സിവിൽകോടതിയിൽ കേസ് പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.
പാക് പഞ്ചാബ് പ്രവിശ്യയിലെ ബക്കാറിൽ അസിസ്റ്റന്റ് കമ്മീഷണർ രാജാ സലീമാണു കുട്ടിയുടെ കുടുംബത്തിന്റെ പരാതിയിൽ ഈ ശിക്ഷ വിധിച്ചത്. വിധിക്കെതിരേ അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർക്കു നായയുടെ ഉടമസ്ഥൻ ജമിൽ അപ്പീൽ നൽകി. നേരത്തെ ഈ കേസിൽ നായയ്ക്ക് ഒരാഴ്ച തടവുകിട്ടിയതാണെന്നും ഇനി വധശിക്ഷ നൽകുന്നത് ശരിയല്ലെന്നുമാണു ജമീലിന്റെ വാദം. കേസിൽ നീതി കിട്ടാൻ ഏതു കോടതിയിലും പോകാൻ ഒരുക്കമാണെന്നും അദ്ദേഹം പറഞ്ഞു.
ഇതേസമയം, നായയെ വളർത്തുന്നതിന് എടുത്ത രജിസ്ട്രേഷൻ രേഖകൾ പരിശോധിച്ചുവരികയാണെന്നും നായയുടെ ഉടമയ്ക്ക് എതിരേ സിവിൽകോടതിയിൽ കേസ് പുരോഗമിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി.